കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽകൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
കമ്മ്യൂണിസ്റ്റ് വിരോധം ബൂർഷ്വാസിയുടെ എക്കാലത്തെയും കാപട്യപൂർണ്ണമായ ആയുധമാണ്. നിർദയവും ക്രൂരവുമായ ഒന്നായി അതിനെ സാമ്രാജ്യത്വം ഉപയോഗിക്കുന്നു. പുരോഗതിയെയും ജനാധിപത്യത്തെയും സമാധാനത്തെയും തച്ചുതകർക്കാനുള്ള വടിയായി അതിനെ മാറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവൻ്റെയും കഷ്ടപ്പെടുന്നവൻ്റെയും വീക്ഷണകോണിൽനിന്നുകൊണ്ട് ലോകത്തെ വിലയിരുത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുക അതിൻ്റെ എന്നത്തെയും കർമ്മമാണ്. കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിൻ്റെ ദൃഢവും സുവ്യക്തവുമായ വിചിന്തനങ്ങൾ.
അറിയാതെ നമ്മളെ തുറിച്ചുനോക്കുന്ന മീൻ കണ്ണുകളാണ് ശരിക്കും ബാല്യകാലം, ചത്തുപൊങ്ങിയശേഷമല്ലെന്നു മാത്രം. ബിജു ഓർത്തെടുക്കുന്ന ഇത്തിരിക്കുഞ്ഞൻ കാര്യങ്ങൾ വായനക്കാരിൽ ഇമ്മിണി വല്യ കാലത്തെ അടയാളപ്പെടുത്തുന്നു. മീൻ നോട്ടത്തിൻ്റെ മധുരം പിന്നെ പിന്നെ സങ്കടമായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് ബാല്യം. ഒരിക്കൽകൂടി അനുഭവിച്ചറിയാൻ കഴിയാത്ത ആ കാലം ബിജുവിൻറെ എഴുത്തിലൂടെ തിരിച്ചുകിട്ടുന്നു. കുഴിയിലേക്ക് ഊളിയിട്ടു പോകുന്ന ആനയും മുറിവേൽക്കാത്ത ആനക്കളിയും നാടറിയാത്ത വാറ്റുകാരനും ബിജുവിനെ വായിക്കുമ്പോൾ ഞാനും നിങ്ങളുമാകുന്നുണ്ട്. അതുതന്നെയാണ് ഈ പുസ്തകത്തിൻ്റെ രസച്ചരട്.
തട്ടിൻപുറത്തുനിന്നും പഴയതലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരും പോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ.കെ.ജി. സെന്ററിലേക്ക് ഇ.എം.എസ്. ഇറങ്ങിവരുന്ന സ്വപ്നാത്മക കഥയാണ് ഇ.എം.എസ്സും ദൈവവും. ഈ കഥ ഒരാളിൻ്റെ സ്വപ്നമല്ല. എന്നാൽ ഏതോതരത്തിൽ ഇ.എം.എസിൻ്റെ വരവാഗ്രഹിക്കുന്ന മലയാളിയബോധത്തിൻ്റെ സ്വപ്നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ.എം.എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിൻ്റെ ഭാവന നമ്മുടെ കാലത്തിൻ്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണു ശ്രമിക്കുന്നത്.
തൊണ്ണൂറു തികഞ്ഞ മലയാളത്തിൻ്റെ മഹാകാഥികനുമായി മൂന്നു ദീർഘ സംഭാഷണങ്ങൾ. രണ്ടു മുഖാമുഖം, മറ്റൊന്ന് വാക്കിൻ്റെ കരുത്തളന്ന കഥാകാരനും വാക്കിനെ ഭജിച്ച കവിക്കുമൊപ്പം എഴുത്തിൻ്റെ വഴികളിലൂടെ ഒരു ദീർഘയാത്ര. അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെക്കുറിച്ച്, ഭാഷയെയും സാഹിത്യത്തെയും കുറിച്ച്, മാറുന്ന കാലജീവിതത്തെക്കുറിച്ച് എം.ടി. സംസാരിക്കുന്നു.
ഇത്തിരിപ്പോന്ന പൂച്ചകൾ മഹാസംഭവങ്ങളാണെന്നു പ്രകീർത്തിക്കുന്ന അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും എന്നീ ലഘുനോവലുകളുടെ സമാഹാരം. അനുഭവങ്ങളും വസ്തുതകളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമന്വയിച്ച് മനുഷ്യനും ജീവപ്രകൃതിയും തമ്മിലുള്ള പാരസ്പരികബന്ധത്തെ ഹ്യദ്യമായി ആവിഷ്കരിക്കുന്ന സവിശേഷ കഥാപ്രപഞ്ചം. ജീവിതാവബോധത്തിൻ്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ജീവജാലചിത്രീകരണം. ഒപ്പം, ജീവിതം പൂർവ്വനിശ്ചിതമോ ആകസ്മികമോ എന്ന ചോദ്യത്തിൻ്റെയും ജീവിതാരാമത്തിലെ വിളയേത്, കളയേത് എന്ന അന്വേഷണത്തിൻ്റെയും ക്രോഡീകരണവും.
ഈ പുസ്തകത്തിൻ്റെ പ്രാഥമികമായ ഉദ്ദേശ്യം ഭാഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്. ബഹുസ്വരതയ്ക്കെതിരെ അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഭരണകൂട ഇടപെടലുകളുടെ കാലത്ത് മാതൃഭാഷയിലൂന്നിയ രാഷ്ട്രീയം ജനാധിപത്യസമരത്തിൻ്റെ ഒരു മുഖമാണെന്നു വ്യക്തമാക്കേണ്ടതുണ്ട്. ഭാഷ കേവലം ഉപകരണമല്ല, ദേശാവബോധനിർമിതിയുടെ സ്വഭാവത്തെക്കൂടി നിർണയിക്കുന്ന മാധ്യസ്ഥശക്തിയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ആ നിലയിൽ സമകാലിക ഇന്ത്യയിലെ സാംസ്കാരിക രാഷ്ട്രീയം കൂടി ഈ പുസ്തകം ചർച്ചചെയ്യുന്നു.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവിതകാണ്ഡമായ ദാമ്പത്യബന്ധത്തെ ആത്മനൊമ്പരങ്ങളോടെ, അനുഭവവൈപുല്യത്തോടെ ആവിഷ്കരിക്കുന്നു. ദൈന്യതയ്ക്കപ്പുറം പുതിയ ജീവിതം നൽകുന്ന ശുഭപ്രതീക്ഷകൾ.
ജീവിതത്തെയും യുദ്ധത്തെയും രതിയെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കാൻഡിഡ്, വോൾട്ടയർ മൂന്നു ദിവസംകൊണ്ടാണ് എഴുതിതീർത്തത്. പുരോഹിതവർഗ്ഗത്തെയും മതങ്ങളെയും ലോകത്തിലെ സകല സ്ഥാപനങ്ങളെയും (Establishment) നിശിതമായി വിമർശനവിധേയമാക്കുന്ന നോവൽ. ആറോ ഏഴോ തലമുറ പിന്നിട്ടിട്ടും ഐതിഹാസികമായ നിത്യതകൊണ്ട് ശ്രദ്ധേയമാകുന്ന കൃതി.
"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.