ജീവിതത്തിന്റെ രതിയും വിശ്വാസത്തിന്റെ പീഡയും ഇത്രയേറെ വേട്ടയാടിയ ഒരു കലാകാരൻ ചരിത്രത്തിലുണ്ടാവില്ല. ആമോദങ്ങൾ കൊണ്ടയാൾ പുലർകാലങ്ങളിൽ നൃത്തം ചവിട്ടി... അന്തികളിൽ പാപപീഡയാൽ അലറിക്കരഞ്ഞു. ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവൽകരണവും ഏകാന്തതയും ബർഗ്മാന്റെ പ്രിയപ്പെട്ട വിഷങ്ങളാണ്. വ്യക്തിയുടെ ചിന്തകൾ, ഓർമ്മകൾ, നിരാശകൾ, ഖേദങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി ബർഗ്മാനിലൂടെയാണ് യൂറോപ്യൻ സിനിമ സ്വാംശീകരിച്ചത് 'വൈൽഡ് സ്ട്രോബെറീസ്' ഇത്തരം ഭാഷയുടെ പൊരുളായിരുന്നു.ബർഗ്മാന്റെ സിനിമയും ജീവിതവും ഇടകലരുന്ന അസാധാരണ പുസ്തകം
INGMAR BERGMAN
വേടന്റെ നായാട്ട് അധികാരം എന്ന വ്യവസ്ഥയ്ക്ക് നേരെയാണ്. അത് സൃഷ്ടിക്കുന്ന ഭയത്തിനും അപ്രമാദിത്വത്തിനും മേൽക്കോയ്മാ മനോഭാവത്തിനുമെതിരെയാണ്. അത്തരം വിളിച്ചുപറയലുകൾ അധികാരകേന്ദ്രങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് സ്വാഭാവികം മാത്രം. തെരഞ്ഞെടുത്ത ജനങ്ങൾ ശരിതെറ്റുകൾ വിളിച്ചുപറയുമ്പോൾ തെരുവിലിട്ട് വെടിവെച്ചുകൊന്ന് കർഫ്യൂ പ്രഖാപിക്കുന്ന വിചിത്ര വ്യവസ്ഥയിൽ വേടന്മാർ രൂപപ്പെടുകതന്നെ ചെയ്യും. അത് കാലത്തിന്റെ കാവ്യനീതിയാണ്.
കവിതയിലൂടെ ഇന്ദ്രിയാനുഭൂതിയുടെയും അറിവിന്റെയും ഒരു ലോകം സൃഷ്ടിക്കുക എന്നതോടൊപ്പം, ഈ ലോകത്തെ താൻ ഇങ്ങനെയൊക്കെയാണു കാണുന്നത് എന്ന സത്യവാങ്മൂലം.
ഒരിക്കലും കരയിക്കാതെ, കീറിമുറിഞ്ഞ ഹൃദയത്തിൽ കരച്ചിലിനേക്കാൾ വലിയ അശാന്തി നിറച്ചുകൊണ്ടേയിരിക്കുന്ന അത്യന്തസംഘർഷനിർഭരമായ ചില ജീവിതക്കാഴ്ചകൾ
THE BEAUTILICIOUS QUEEN
എന്നെ സെക്സ് സിംബൽ, മാദകറാണി എന്നൊക്കെ ആളുകൾ വർണ്ണിക്കുന്നുണ്ട്. അങ്ങനെയൊക്കെ വിളിക്കുന്നത് സന്തോഷമൊക്കെ തരുന്നുണ്ടെങ്കിലും അംഗീകരിക്കാൻ ചെറിയ വിഷമവും തോന്നുന്നു. ഞാൻ എങ്ങനെ വസ്ത്രത്തിൽ വേണമെങ്കിലും അഭിനയിക്കാം, എന്നോട് ഹവ്വയായി അഭിനയിക്കാമോ എന്നു ചോദിച്ചാൽ സമ്മതം എന്നു തന്നെയാകും മറുപടി. എനിക്കൊന്നേ വേണ്ടൂ, സിനിമ കാണാനായി വരുന്നവർ നിറഞ്ഞ മനസ്സോടെയും ആനന്ദത്തോടെയും അതു കാണണം. അതിന് ഡാൻസ് ഉപകരിക്കുമെങ്കിൽ അതും ഞാൻ ചെയ്യും.തെന്നിന്ത്യൻ താരറാണിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതവും ഓർമ്മകളും.ഉന്മാദ താരകം
സിൽക്ക് സ്മിതയുടെ ഓർമ്മയും ജീവിതവും
(1960-1996)
സ്നേഹത്തെ മുൻനിർത്തി എപ്പോഴും പിന്തുണയ്ക്കുന്ന സുഹൃത്തുക്കളും കഴിവു മനസ്സിലാക്കി അംഗീകരിക്കുന്ന സഖാക്കളും സഹപ്രവർത്തകരുമെല്ലാം പ്രകാശഭരിതമായ ഒരു ജീവിതത്തെയാണ് പരിചയപ്പെടുത്തുന്നത്.
തന്നെ താനാക്കിയത് സമൂഹം അളവില്ലാതെ ചൊരിഞ്ഞ വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും ധാരകളാണെന്ന് അടയാളപ്പെടുത്തുന്ന ജീവിതരേഖകൾ.
സത്യാനന്തര കാലത്തെ ഫാസിസ്റ്റ് വിരുദ്ധ സർഗാത്മക കലാപമാണ് തമിഴവന്റെ ഷംപാല എന്ന രാഷ്ട്രീയനോവൽ. ഭാഷാവിശ്ലേഷണം ഒരു ചാരവൃത്തിയായി ഏറ്റെടുത്തിരിക്കുന്ന ചിന്തനാ പോലീസിന്റെ സർഗാത്മക വിരുദ്ധ നടപടികൾ എഴുത്തുകാരിൽ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൾ എത്രത്തോളം ഭയാനകവും തീവ്രവുമാണെന്ന് ഈ നോവൽ ആഖ്യാനഘടനയിലൂടെ വരച്ചിടുന്നു.
ജൗളിക്കടയിൽനിന്നും നിയമനിർമ്മാണസഭവരെയുള്ള ഒരു കയറ്റമാണ് വി എസ്സിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നുപൊങ്ങിയതുപോലെ!
ഈ കുറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻപോരുന്ന ഒരു അഗ്നികുണ്ഡവും ഇനി ബാക്കിയുണ്ടെന്നുതോന്നുന്നില്ല.
താൻ ഇടപെടുന്ന സ്ഥലത്തിനെ ഒരു വിശകലന സാഹചര്യമായി കണ്ടുകൊണ്ടാണ് ചിത്തിര കവിതയിൽ പ്രവർത്തിക്കുന്നത്. കവിത, താനനുഭവിച്ച മുറിവുകളെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലമാണെന്ന് അവർ കവിതകൊണ്ട് നിരന്തരം ഓർമ്മിപ്പിക്കുന്നു.
- വിജു നായരങ്ങാടിപോയാൾക്കുള്ള ഗതാഗതം
തൂലികാചിത്രത്തിൻ്റെയും സാഹിത്യനിരൂപണത്തിന്റെയും ഒരു അപൂർവ്വസംഗമം എന്നുവേണം ഡോ.എസ്. കെ. നായരുടെ “ഞാൻ കണ്ട സാഹിത്യകാരന്മാരെ' വിശേഷിപ്പിക്കേണ്ടത്. പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം എഴുത്തുകാരെ പരിചയപ്പെടാൻ കഴിഞ്ഞിരുന്ന നാളുകളിൽ ഇംപ്രഷനിസ്റ്റ് കാഴ്ചപ്പാടിൽ ചങ്ങമ്പുഴയെയും ശങ്കരക്കുറുപ്പിനെയും എ ബാലകൃഷ്ണപിള്ളയെയും കാരൂരിനെയും ബഷീറിനെയും മറ്റും എസ് കെ നായർ ഹൃദ്യമായി പരിചയപ്പെടുത്തുന്നു.
ഡോ. എം.ജി. ശശിഭൂഷൺനോവൽരചന, നാടോടിവിജ്ഞാനീയഗവേഷണം, അദ്ധ്യാപനം, പത്രാധിപത്യം എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്. കെ നായർ വീണ്ടെടുക്കുവാൻ കഴിയാത്ത ഒരു കാലഘട്ടത്തെയാണ് അനുഭവങ്ങളുടെയും ആശയങ്ങളുടെയും സൂക്ഷ്മാവതരണത്തിലൂടെ അനശ്വരമാക്കിയിട്ടുള്ളത്. അനുബന്ധമായി ചേർത്തിട്ടുള്ള പ്രതികരണങ്ങൾ ഓരോരുത്തരോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹബന്ധത്തിൻ്റെ ദൃഢത വ്യക്തമാക്കുന്നു.