ദീപ്തീ....... നിന്നെ ഞാൻ സ്വപ്‌നം കണ്ടു. എന്തു സ്വപ്നമാണെന്നു പറയില്ല. പറഞ്ഞേപറ്റൂ... മനുഷ്യരാരുംതന്നെയില്ലാത്ത ദ്വീപ്.... ഞാനും നീയും ഒരു കാട്ടിൽ നഗ്നരായി അലയുന്നു. കായ്കനികൾ പറിച്ചുതിന്നു. നിലാവെളിച്ചത്തിൽ നീന്തിത്തുടിക്കുന്നു. ഞാൻ എന്തുചെയ്യാൻ... സ്വപ്നമാണു ദീപ്തി... സ്വപ്നം... നീതന്നെയാണ് പറയാൻ പറഞ്ഞത്. ദീപ്തി ബ്ലൂഫിലിം കണ്ടിട്ടുണ്ടോ? നീയണിയുന്ന ബ്രാ പഴയ മോസ്റ്ററോ പുതിയ മോസ്റ്ററോ? ഹിറ്റ്ലറുടെ നാസി പാർട്ടിയിലെ സ്വസ്‌തിക ചിഹ്നം ലൈംഗികബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിനക്കറിയാമോ ദീപ്തി...? ലെസ്ബിയനെകുറിച്ച് അഭിപ്രായമെന്താണ്? വേഴ്ചയുടെ എത്ര രീതികൾ നീ അനുഭവിച്ചിട്ടുണ്ട്? നിനക്ക് ഏതു രീതിയാണിഷ്ടം? നീ പെണ്ണായിപോയതുകൊണ്ട് നാം ഇതേകുറിച്ചൊന്നും ചർച്ചചെയ്യാൻ പാടില്ലെന്നുണ്ടോ? Hey... Why do you feel shy yaar... ശുക്ലം രൂചിച്ചുനോക്കിയിട്ടുണ്ടോ നീ...! എന്താ അതിരുവിടുന്നോ... മലയാള വായനയിൽ വിസ്ഫോടനങ്ങൾതീർത്ത പ്രശസ്‌ത കൃതി.
ജനങ്ങളെയും സമൂഹത്തെയും ചരിത്രഗതിയെതന്നെയും എതിർത്തുനിൽക്കുന്ന വ്യക്തി ശിഥിലീകരണത്തിൻ്റെ തലംമാത്രം മനസ്സിലാക്കുന്നു. പുനരുത്ഥാനവും ഒപ്പം പ്രധാനമാണ്. ഇവിടെ ഗോർക്കി ആവിഷ്‌കരിക്കുന്നത് സമൂഹത്തിൻ്റെ ഭാഗധേയവുമായി ഇഴുകിച്ചേരുന്ന വ്യക്തിയുടെ ഉയിർത്തെഴുന്നേല്പാണ്. കർമ്മോന്മുഖതയിലേക്കു നയിക്കുന്ന കരുത്തുറ്റ ശാസ്ത്രീയചിന്തകൾ.
ജൗളിക്കടയിൽനിന്ന് നിയമനിർമ്മാണസഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നു പൊങ്ങിയതുപോലെ! ഇതിനിടയിൽ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലേക്കും അവിടെ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും സമരസാന്ദ്രമായ കർഷകതൊഴിലാളി പ്രവർത്തനത്തിലേക്കും പുന്നപ്ര സമരഭൂമിയിലേക്കും ഒളിവിലേക്കും തടവിൽ നിന്നുണ്ടായ 'ആപാദചൂഡരമണിയമായ' ഉഗ്രമർദ്ദന മുറകളിലൂടെയും കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവ്. ഈ ചെറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻ പോരുന്ന ഒരു അഗ്നികുണ്ഠവും ഇനി ബാക്കിയില്ല. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ ത്യാഗോജ്വലമായ സമരജീവിതം
മനുഷ്യൻ്റെ പ്രവൃത്തികളെയും അർത്ഥരാഹിത്യങ്ങളെയും നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിധിയുടെ ക്രൂരഫലിതങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ പിൻ്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കെറ്റിനെ അതിശയിച്ചു. ഒരേസമയം ആൾക്കൂട്ടത്തിലെ കുഴലൂത്തുകാരൻ കോമാളിയായും നഗ്നനായ യാചകനായും അയാൾ വെളിച്ചം വീഴാത്ത വേദിയിൽ കാത്തുനിന്നു. ഇനിയും എത്തിയിട്ടില്ലാത്ത തൻ്റെ പ്രേക്ഷകനായി...
പ്രശസ്ത നിരൂപണ സാഹിത്യകാരനും വിമർശകനും ചരിത്രകാരനും ജീവചരിത്രകാരനുമായ ഡോ. ടി.ആർ. രാഘവൻ്റെ വിമർശനങ്ങൾ വീക്ഷണങ്ങൾ എന്ന കൃതിയെ അധികരിച്ച് പ്രമുഖർ എഴുതിയ പഠനക്കുറിപ്പുകളുടെ സമാഹാരം.
പഠനം പരീക്ഷയ്ക്കുവേണ്ടിയാകുമ്പോൾ അതൊരു യാത്രിക പ്രക്രിയയാകുന്നു. അക്ഷര മാലയുടെ യാന്ത്രികമായ ആവർത്തനമല്ല സാക്ഷരത. പഠിതാവിന് അത് സാവകാശം ബോധം വളർത്തണം. ഈ ലോകത്തിലെ അവനവൻ്റെ സാന്നിധ്യത്തെക്കുറിച്ചു വിമർശനാത്മകമായ ധാരണ ഉണ്ടാക്കണം, സൗന്ദര്യമുള്ള, പുഞ്ചിരിക്കുന്ന ദമ്പതികൾ നിൽക്കുന്ന അലങ്കരിച്ച ചെറുവീടുകൾ പഠനപുസ്തകങ്ങളിൽ വരച്ചുചേർത്തിരിക്കും. പക്ഷെ വീട്ടിൽനിന്നും സ്കൂളിലേക്കുള്ള നടവഴികളിലെങ്ങും അവൻ കാണുന്നത് സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ അസമത്വത്തിൻ്റെ ദുരന്ത ചിത്രങ്ങളാണ്. പഠിക്കുന്ന കവിതകളും ഭവനകളും യാഥാർഥ്യത്തിൽ നിന്നകറ്റി അവരെ വെറും സ്വപ്ന ജീവികളാക്കുന്നു. സത്യത്തെ മാറ്റിമറിക്കുന്ന ഈ പഠനങ്ങളിൽ സാക്ഷരതയെവിടെ? ധാർമ്മികതയെവിടെ? ഈ ലോകത്തു ജീവിക്കാനുതകുന്ന എന്തെങ്കിലും ഈ പഠന പദ്ധതിയിലുണ്ടോ?
വളർന്ന് പുതുപുതുരൂപം മാറുന്ന നമ്മുടെ ശരീരത്തിലിരുന്നു നാം എല്ലാം കാണുകയാണ്. ആത്മപരിണാമത്തിൻ്റെ അന്ത്യം നോക്കു. മാംസദഹനത്തിൻ്റെ ചൂട് വെയിൽമണമായി മാറുന്നു. തോട്ടൊഴുക്കിലും കാറ്റിലും ഉപേക്ഷിക്കപ്പെട്ട ശ്വാസം നിന്നുവിറയ്ക്കുന്നു. മണ്ണിൽ പൂണ്ടുകിടന്നു ദ്രവിക്കുന്ന അസ്ഥികൾക്കുള്ളിലും എന്തിൻ്റെയോ ജനിതകം അവശേഷിക്കുന്നു. ഈ പ്രപഞ്ചത്തിൽ കണ്ടതിനെല്ലാം പരസ്പരബന്ധവും തുടർച്ചയുമുള്ള സ്ഥിതി അത്ഭുതകരമായ ഒരു സത്യത്തിലേക്കു വിരൽചൂണ്ടുന്നു. ഹൃദയം കൊതിക്കുന്ന ഭൂമിയിലെ അനന്തവസന്തമായ ഓർമ്മകൾ
എനിക്കാ റോസാപ്പൂക്കളൊന്നും വേണ്ട, നിൻ്റെ വിരലുകൾ മതി. മുള്ളുകൊണ്ടുള്ളിൻ്റെ മുഴുവൻ ചെമപ്പുമായിവന്ന് ധ്യാനിച്ചുനിൽക്കയാണ് ഒരു രക്തത്തുള്ളി... ഹൃദയത്തിന്നാഴത്തിൽനിന്ന് പുറത്തേക്കൊഴുകുന്ന നൂറ്റിപ്പതിനൊന്ന് പ്രണയമന്ത്രണങ്ങൾ.
ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് ഒരുകാലത്ത് കമ്മ്യൂണിസത്തിൻ്റെ ഈറ്റില്ലത്തിനു പുറത്ത് ഏറ്റവുമധികം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നത്. 65-ൽ സൈന്യം രാജ്യത്തെ പിടിച്ചെടുത്ത് രക്തസ്നാനം ചെയ്യിച്ചു. കുറഞ്ഞത് പത്തുലക്ഷം ജനങ്ങളെങ്കിലും കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരും അവരുടെ സഹായികളുമായിരുന്നു ഇരകൾ. സി.ഐ.എ അവരുടെ കമ്മ്യൂണിസ്റ്റ് പട്ടിക കൊടുത്ത് കൊലയാളികളെ സഹായിച്ചു. കബന്ധങ്ങൾക്ക് മനുഷ്യരൂപംതന്നെ ഇല്ലായിരുന്നു. തലയില്ലാത്ത ശരീരങ്ങൾ, പള്ള പിളർന്നവ. താണുപോകാതെ അവയെല്ലാം മുളങ്കോലുകളിൽ കൂടുക്കിയിരുന്നു. ശവച്ചങ്ങാടങ്ങൾ കേദിരി പ്രവിശ്യയിൽനിന്ന് ബ്രാന്താസിലേക്ക് ഒഴുകി. അവയിൽ കമ്മ്യൂണിസ്റ്റ് പതാകയും ബാനറും പാറിക്കളിച്ചു. പ്രമുഖ മാർക്‌സിസ്റ്റ് ചിന്തകൻ താരിഖ് അലിയുടെ ലേഖനങ്ങൾ ആദ്യമായി മലയാളത്തിൽ.
ഫ്രിഡാ കാലോ വേദനകളുടെയും ആസക്തികളുടെയും ഉദ്യാനത്തിൽ അവസാനം വിരിഞ്ഞപൂവ്. മോഹിപ്പിക്കുന്നതായിരുന്നു അവളുടെ നിലപാടുകളും വരയും ചിന്തകളും വിഭ്രമാത്മകമായ ആത്മചിത്രങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും അവൾ ഏകാന്തതയുടെ ആഴമുള്ള മദ്യചഷകങ്ങളിൽ തുടരെ തുടരെ കരപറ്റാതെ തുഴഞ്ഞുകൊണ്ടിരുന്നു. ജീവിതവും വേദനയും രതിയും പ്രണയവും കമ്മ്യൂണിസവും ആഘോഷമാക്കിയ മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാലോ ഡി റിവേരയുടെ ആത്മഭാഷണങ്ങളും ഡയറിക്കുറിപ്പുകളും.
യാഗാദികർമ്മങ്ങൾക്കായി വ്രതവിശുദ്ധിയോടെ, ചിലർ മാത്രം പഠിച്ചും പഠിപ്പിച്ചും പോരുന്ന പതിവ് വേദങ്ങളെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്നു. ഈ പാരമ്പര്യത്തിൽനിന്നും വിട്ടുനിന്നുകൊണ്ട് ഒരു സാധാരണ വായനക്കാരൻ്റെ ബോധതലത്തിൽ വേദങ്ങൾ വിടർത്തിനിർത്തിയ ഉദാരവും ഉദാത്തവുമായ ഏകതയുടെയും സമതയുടെയും ദിവ്യദർശനമാണ് ഈ രചനയുടെ ഉള്ളടക്കം