കാല്പനികകാലവും ആധുനിക, ഉത്തരാധുനിക, സത്യാനന്തരകാലങ്ങളും സമയോചിതം സംക്രമിക്കുന്ന കവിതകൾ. വ്യതിരിക്തമായി ഇന്നതെന്ന് പറയാൻ കഴിയാത്ത വിധം സങ്കുലമായ കവിതകളുടെ രുചിക്കൂട്ടുകൾ
മാർക്സിസവും വേദാന്തവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള വസ്തുതയെ മതിയായി ആദരിക്കാനുള്ള സന്നദ്ധത അടുത്തകാലംവരെ ബൂർഷ്വാസിയും മാർക്സിസ്റ്റ് ചിന്തകരും ഒരുപോലെ കാണിച്ചിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിലെവേദാന്തത്തിൻ്റെ നിസ്സാരമായ ഒരു ഉപവിഭാഗം മാത്രമായിട്ടായിരുന്നു മാർക്സിസത്തെ വേദാന്തവിഷയത്തിലെ പ്രൊഫസർമാർ കണ്ടിരുന്നത്. മാർക്സിൻ്റെ ലോകവീക്ഷണത്തെത്തന്നെ ആധാരമാക്കി ഒരു സമ്പൂർണ്ണ സൗന്ദര്യവിജ്ഞാനീയത്തിൻ്റെ അടിത്തറകൾ നിർമ്മിക്കുന്ന ശ്രദ്ധേയമായ ചിന്തകൾ.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രഘട്ടങ്ങളിൽ ഒന്നാണ് മദ്ധ്യകാലഘട്ടം. ഇന്ത്യൻ സമൂഹരൂപീകരണത്തിലെയും ഇന്ത്യയിലെ ജനസംഖ്യാരൂപീകരണത്തിലെയും മതസ്വത്വനിർമ്മിതിയിലെയും പ്രധാനപ്പെട്ട ഘട്ടവുമാണത്. എന്നാൽ ഇത്രയും സവിശേഷമായതും ചരിത്രപരമായി ഇത്രയും പ്രാധാന്യമുള്ളതുമായ ഒരു കാലഘട്ടത്തെ രചനാപരമായി കൈകാര്യം ചെയ്തിരിക്കുന്നവിധം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ സാമൂഹിക വികാസചരിത്രത്തെയും സമൂഹരൂപീകരണ പന്ഥാവുകളെയും കുറിച്ചുള്ള ആധികാരികരേഖ.
ആധുനിക ആഗോളസമൂഹത്തിൻ്റെ മുസ്ലീം സ്ത്രീകളുടെ പങ്ക് കണ്ടെത്തുവാൻ ഇസ്ലാമിൻ്റെ പരിശുദ്ധ വേരുകളിലേയ്ക്കുള്ള ഒരു യാത്രയുടെ കഥയാണിത്. ഇസ്ലാമിൻ്റെ ശരിയായ വിശ്വാസത്തെ ആധാരമാക്കിയുള്ള പെൺ അവകാശങ്ങളുടെ ഒരു മാനിഫെസ്റ്റോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇസ്ലാമിക ലോകത്തിൽ ഒരു വിപ്ളവത്തിൻ്റെ വിളംബരം തേടുന്നു.
These titbit of poetry written by Arun Kaleesari is a kind of going back to our teenage loving sensual memories which will make us, at any age, a real teenager. Let's becomes young again by reading these pages through. It is no past recollection, for it is already there in the core of our beings. One needs only to take back one by one of these pieces. Once you have taken one of these, you cannot close down or put it down until you relished it sumptuously.
സാമൂഹിക മനസ്സിൻ്റെ നൊമ്പരക്കാഴ്ചകളാൽ കുപിതമാക്കപ്പെട്ട ഒരു മനുഷ്യസ്നേഹിയുടെ വിരൽപ്പാടുകളാണീ കവിതകൾ. അകം കവിതയുടെ വൈകാരിക ലാളിത്യത്തിൽനിന്നും പുറം കവിതയുടെ മിന്നൽപിണരുകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന രാഷ്ട്രിയകവിതകളുടെ ശക്തമായ സാന്നിദ്ധ്യമാണ് ഈ സമാഹരത്തിൻ്റെ നട്ടെല്ല്.
ഇതൊരു ജീവചരിത്ര ഗ്രന്ഥമല്ല.. ആത്മകഥയുമല്ല... താൻപോരിമകളും കുടുംബവാഴ്ചകളും ആസക്തികളും അധികാരബോധങ്ങളും മാത്രം രാഷ്ട്രീയക്കുപ്പായമിട്ടു മുന്നിട്ടുനടക്കുന്ന കാലത്ത്, ഇതൊന്നുമല്ല രാഷ്ട്രീയമെന്നും ഇങ്ങിനെയൊന്നുമല്ല രാഷ്ട്രീയമെന്നും ഓർമിപ്പിക്കുന്ന ഒരാൾ. അയാളുടെ കലഹങ്ങളെല്ലാം ബോധ്യങ്ങൾക്കു നേരെയുള്ള ചോദ്യംചെയ്യലുകളോടും കാപട്യങ്ങളോടുമായിരുന്നു. നിലപാടില്ലായ്മകളോടായിരുന്നു. മറുതലയ്ക്കൽ ആരെന്നുനോക്കാതെ മുതുകുവളഞ്ഞവർക്കു നടുവിൽ നട്ടെല്ലുള്ളവൻ നിവർന്നുനിന്നു വിരൽ ചൂണ്ടിയപ്പോൾ അത് അഹങ്കാരത്തിൻ്റെ മറുപേരായി, ധാർഷ്ട്യമായി.. കാലദോഷം..ആ ധാർഷ്ട്യത്തിൻ്റെ പുസ്തകമാണിത്. നിലപാടുകളുടെ അൾത്താര. പിണറായി വിജയനെന്ന വാക്കിനു് രണ്ടു പക്ഷങ്ങളില്ല.. ഒരുപാട് വ്യാഖ്യാനങ്ങളില്ല... അത് രക്തമിറ്റുന്ന കൈപ്പത്തിപോലെ ചരിത്രത്തോട് സംസാരിച്ചുകൊണ്ടേയിരിക്കും.