അറിയാതെ നമ്മളെ തുറിച്ചുനോക്കുന്ന മീൻ കണ്ണുകളാണ് ശരിക്കും ബാല്യകാലം, ചത്തുപൊങ്ങിയശേഷമല്ലെന്നു മാത്രം. ബിജു ഓർത്തെടുക്കുന്ന ഇത്തിരിക്കുഞ്ഞൻ കാര്യങ്ങൾ വായനക്കാരിൽ ഇമ്മിണി വല്യ കാലത്തെ അടയാളപ്പെടുത്തുന്നു. മീൻ നോട്ടത്തിൻ്റെ മധുരം പിന്നെ പിന്നെ സങ്കടമായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് ബാല്യം. ഒരിക്കൽകൂടി അനുഭവിച്ചറിയാൻ കഴിയാത്ത ആ കാലം ബിജുവിൻറെ എഴുത്തിലൂടെ തിരിച്ചുകിട്ടുന്നു. കുഴിയിലേക്ക് ഊളിയിട്ടു പോകുന്ന ആനയും മുറിവേൽക്കാത്ത ആനക്കളിയും നാടറിയാത്ത വാറ്റുകാരനും ബിജുവിനെ വായിക്കുമ്പോൾ ഞാനും നിങ്ങളുമാകുന്നുണ്ട്. അതുതന്നെയാണ് ഈ പുസ്തകത്തിൻ്റെ രസച്ചരട്.
തട്ടിൻപുറത്തുനിന്നും പഴയതലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരും പോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ.കെ.ജി. സെന്ററിലേക്ക് ഇ.എം.എസ്. ഇറങ്ങിവരുന്ന സ്വപ്നാത്മക കഥയാണ് ഇ.എം.എസ്സും ദൈവവും. ഈ കഥ ഒരാളിൻ്റെ സ്വപ്നമല്ല. എന്നാൽ ഏതോതരത്തിൽ ഇ.എം.എസിൻ്റെ വരവാഗ്രഹിക്കുന്ന മലയാളിയബോധത്തിൻ്റെ സ്വപ്നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ.എം.എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിൻ്റെ ഭാവന നമ്മുടെ കാലത്തിൻ്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണു ശ്രമിക്കുന്നത്.
ഇത്തിരിപ്പോന്ന പൂച്ചകൾ മഹാസംഭവങ്ങളാണെന്നു പ്രകീർത്തിക്കുന്ന അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും എന്നീ ലഘുനോവലുകളുടെ സമാഹാരം. അനുഭവങ്ങളും വസ്തുതകളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമന്വയിച്ച് മനുഷ്യനും ജീവപ്രകൃതിയും തമ്മിലുള്ള പാരസ്പരികബന്ധത്തെ ഹ്യദ്യമായി ആവിഷ്കരിക്കുന്ന സവിശേഷ കഥാപ്രപഞ്ചം. ജീവിതാവബോധത്തിൻ്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ജീവജാലചിത്രീകരണം. ഒപ്പം, ജീവിതം പൂർവ്വനിശ്ചിതമോ ആകസ്മികമോ എന്ന ചോദ്യത്തിൻ്റെയും ജീവിതാരാമത്തിലെ വിളയേത്, കളയേത് എന്ന അന്വേഷണത്തിൻ്റെയും ക്രോഡീകരണവും.
ഈ പുസ്തകത്തിൻ്റെ പ്രാഥമികമായ ഉദ്ദേശ്യം ഭാഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്. ബഹുസ്വരതയ്ക്കെതിരെ അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഭരണകൂട ഇടപെടലുകളുടെ കാലത്ത് മാതൃഭാഷയിലൂന്നിയ രാഷ്ട്രീയം ജനാധിപത്യസമരത്തിൻ്റെ ഒരു മുഖമാണെന്നു വ്യക്തമാക്കേണ്ടതുണ്ട്. ഭാഷ കേവലം ഉപകരണമല്ല, ദേശാവബോധനിർമിതിയുടെ സ്വഭാവത്തെക്കൂടി നിർണയിക്കുന്ന മാധ്യസ്ഥശക്തിയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ആ നിലയിൽ സമകാലിക ഇന്ത്യയിലെ സാംസ്കാരിക രാഷ്ട്രീയം കൂടി ഈ പുസ്തകം ചർച്ചചെയ്യുന്നു.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവിതകാണ്ഡമായ ദാമ്പത്യബന്ധത്തെ ആത്മനൊമ്പരങ്ങളോടെ, അനുഭവവൈപുല്യത്തോടെ ആവിഷ്കരിക്കുന്നു. ദൈന്യതയ്ക്കപ്പുറം പുതിയ ജീവിതം നൽകുന്ന ശുഭപ്രതീക്ഷകൾ.
ജീവിതത്തെയും യുദ്ധത്തെയും രതിയെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കാൻഡിഡ്, വോൾട്ടയർ മൂന്നു ദിവസംകൊണ്ടാണ് എഴുതിതീർത്തത്. പുരോഹിതവർഗ്ഗത്തെയും മതങ്ങളെയും ലോകത്തിലെ സകല സ്ഥാപനങ്ങളെയും (Establishment) നിശിതമായി വിമർശനവിധേയമാക്കുന്ന നോവൽ. ആറോ ഏഴോ തലമുറ പിന്നിട്ടിട്ടും ഐതിഹാസികമായ നിത്യതകൊണ്ട് ശ്രദ്ധേയമാകുന്ന കൃതി.
"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.
പെട്ടെന്ന് മനസിലേക്ക് ഓടി വരുന്ന ഫിലിം റീലുകളുണ്ട്. നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്ന കുറെ മുഖങ്ങളും ഇടങ്ങളും ഉണ്ട്. ആദ്യമായി സിനിമാ തീയറ്ററിൽ കൊണ്ടുപോയ അച്ഛനുമമ്മയും. ആദ്യം കൂട്ടുവന്ന കണ്ണൻ. കുമാരി മുത്തശ്ശിയുടെ വീട്ടിലെ കേബിൾ ടീവിയിൽ കണ്ട നൂറായിരം ഏഷ്യാനെറ്റ്, സൺ ടിവി സിനിമകൾ ആദ്യമായി ഹിന്ദി സിനിമ കാണാൻ പ്രേരിപ്പിച്ച കളിക്കൂട്ടം, ഇംഗ്ലീഷ് സിനിമയോടുള്ള പേടിമാറ്റിയ ചാർളി ചാപ്ലിൻ്റെയും ലൗറൽ ആൻഡ് ഹാർഡിയുടെയും വീഡിയോ കാസറ്റുകൾ സ്കൂളിലെ സിനിമാ ക്ലബ്ബിൽ നിന്നു കണ്ട പേരറിയാ ഭാഷകളിലെ സിനിമകൾ
പുത്തരിക്കണ്ടങ്ങളിലും പുലകനാർകോട്ടകളിലും നിന്ന് പിഴുതെറിഞ്ഞിട്ടും വരണ്ടമണ്ണിൽ കാലമർത്തി ഇലകളാലും ഇലത്തുമ്പിലെ കണ്ണീർ മഞ്ഞുതുള്ളികളാലും വളവും വെള്ളവും സൃഷ്ടിച്ച് സ്വയം തല ഉയർത്തിപ്പിടിച്ച കൃഷ്ണകാന്തികൾ.......
എല്ലാ സ്വാദോടെയും ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുവെങ്കിൽ, അതിൽ പ്രകോപിതരാകേണ്ട കാര്യം മറ്റുള്ളവർക്കില്ല. ആരെയും നിർബന്ധിച്ചു ഗോമാംസം കഴിപ്പിക്കുന്നില്ല എന്നതിനാൽ സഹിഷ്ണുത എന്നത് ഒരാശയത്തെ ഉൾക്കൊള്ളലാണ്; പശുക്കൾ മാംസത്തിനുള്ളതുമാണ്. യോനീഭാഗത്തെ തൊലിനിറം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം കൊടുക്കുന്ന ഒരു വംശീയവെറിയുള്ള രാഷ്ട്രത്തിൽ വിടർന്ന കണ്ണുകളും ഒഴുക്കുള്ള തൊലിനിറവുമുള്ള പശുവിൽ ആകർഷണീയതയുള്ള അമ്മയെ കണ്ടെത്തുന്നതിൽ അത്ഭുതമൊന്നുമില്ല. അമ്മയുടെ മക്കളാകുന്നതിൽ പുരുഷന്മാർ അഭിമാനം കണ്ടെത്തുന്നതു മനസിലാക്കാം. എന്നാൽ ഹിന്ദുത്വ സംഘടനകളും മതനിരപേക്ഷ-രാഷ്ട്രത്തിൻ്റെ ഭാഗമായ സർവ്വകലാശാലകളും പശുവിനോടുള്ള ലൈംഗികാകർഷണത്തിൽനിന്നു വിമോചിതരാവേണ്ടതിൻ്റെയും തങ്ങളുടെ ഈഡിപ്പൽ കോംപ്ലെക്സിൽനിന്നു വിടുതൽ നേടേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾകൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങൾ.
ഓർമ്മകൾ അടഞ്ഞകണ്ണുകളുടെ നടകളിറങ്ങുമ്പോൾ എന്നെ കാത്തിരുന്ന ഓർമ്മകളുടെ നാമ്പുകൾ പിന്നെയും തലയാട്ടാൻ തുടങ്ങി. തിക്കിത്തിരക്കി പടിക്കലോളം അവയെന്നെ പിൻതുടർന്നുവന്നു. പിന്നെ അറച്ചുനിന്നു. ഞാൻ കടലിലേക്ക് വളളമിറക്കി. അകലുന്ന എന്നെ നോക്കി കരയിൽനിന്നവർ കൂട്ടത്തോടെ ആളുവാൻതുടങ്ങി.