ഓരോ മഴയും ഓരോ സ്‌നാനമാണ്. ഓരോ സ്നാനവും മറ്റൊരു ജന്മത്തിലേയ്ക്കുള്ള ഉണർവ്വം. പറയാനുള്ളതെന്താണോ അതിനുചേർന്ന ശില്‌പവും ഭാഷയും ഈ കവിതകളിൽ സ്വയം രൂപപ്പെടുന്നു. അങ്ങനെ കാവ്യപരമായ മുൻധാരണകൾ തകരുന്നു. കവിത സ്വതന്ത്രമാകുന്നു. എഴുതിയ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നിശബ്ദത ഒരു ചാവേറിൻ്റെ ആത്മബലം കരുതിവയ്ക്കുന്നു.
മാർക്സിസവും വേദാന്തവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള വസ്‌തുതയെ മതിയായി ആദരിക്കാനുള്ള സന്നദ്ധത അടുത്തകാലംവരെ ബൂർഷ്വാസിയും മാർക്‌സിസ്റ്റ് ചിന്തകരും ഒരുപോലെ കാണിച്ചിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിലെവേദാന്തത്തിൻ്റെ നിസ്സാരമായ ഒരു ഉപവിഭാഗം മാത്രമായിട്ടായിരുന്നു മാർക്സിസത്തെ വേദാന്തവിഷയത്തിലെ പ്രൊഫസർമാർ കണ്ടിരുന്നത്. മാർക്സിൻ്റെ ലോകവീക്ഷണത്തെത്തന്നെ ആധാരമാക്കി ഒരു സമ്പൂർണ്ണ സൗന്ദര്യവിജ്ഞാനീയത്തിൻ്റെ അടിത്തറകൾ നിർമ്മിക്കുന്ന ശ്രദ്ധേയമായ ചിന്തകൾ.
കാല്പനികകാലവും ആധുനിക, ഉത്തരാധുനിക, സത്യാനന്തരകാലങ്ങളും സമയോചിതം സംക്രമിക്കുന്ന കവിതകൾ. വ്യതിരിക്തമായി ഇന്നതെന്ന് പറയാൻ കഴിയാത്ത വിധം സങ്കുലമായ കവിതകളുടെ രുചിക്കൂട്ടുകൾ
അടഞ്ഞും തുറന്നുമിരിക്കുന്ന ഒരു വാതിൽ തൻ്റെ കവിതകൾക്കായി കവി പണിതുയർത്തുന്നു. അകവും പുറവും ആ വാതിൽപ്പടിയിൽ കളംമാറുന്നു. പുറവും അകവുമായി മാറുന്നു. എന്നാൽ, ആ വാതിൽപ്പടിയെയും അസന്നിഗ്ദ്ധമായ ഒരു പ്രഖ്യാപനംകൊണ്ട് മായ്ക്കുകയും ചെയ്യുന്നു. ഒരു ദിവസം ഞാൻ ഇറങ്ങിയോടും എന്ന് എഴുതിക്കൊണ്ട്.
ആധുനിക ആഗോളസമൂഹത്തിൻ്റെ മുസ്ലീം സ്ത്രീകളുടെ പങ്ക് കണ്ടെത്തുവാൻ ഇസ്ലാമിൻ്റെ പരിശുദ്ധ വേരുകളിലേയ്ക്കുള്ള ഒരു യാത്രയുടെ കഥയാണിത്. ഇസ്ലാമിൻ്റെ ശരിയായ വിശ്വാസത്തെ ആധാരമാക്കിയുള്ള പെൺ അവകാശങ്ങളുടെ ഒരു മാനിഫെസ്റ്റോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇസ്ലാമിക ലോകത്തിൽ ഒരു വിപ്ളവത്തിൻ്റെ വിളംബരം തേടുന്നു.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രഘട്ടങ്ങളിൽ ഒന്നാണ് മദ്ധ്യകാലഘട്ടം. ഇന്ത്യൻ സമൂഹരൂപീകരണത്തിലെയും ഇന്ത്യയിലെ ജനസംഖ്യാരൂപീകരണത്തിലെയും മതസ്വത്വനിർമ്മിതിയിലെയും പ്രധാനപ്പെട്ട ഘട്ടവുമാണത്. എന്നാൽ ഇത്രയും സവിശേഷമായതും ചരിത്രപരമായി ഇത്രയും പ്രാധാന്യമുള്ളതുമായ ഒരു കാലഘട്ടത്തെ രചനാപരമായി കൈകാര്യം ചെയ്തിരിക്കുന്നവിധം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ സാമൂഹിക വികാസചരിത്രത്തെയും സമൂഹരൂപീകരണ പന്ഥാവുകളെയും കുറിച്ചുള്ള ആധികാരികരേഖ.
These titbit of poetry written by Arun Kaleesari is a kind of going back to our teenage loving sensual memories which will make us, at any age, a real teenager. Let's becomes young again by reading these pages through. It is no past recollection, for it is already there in the core of our beings. One needs only to take back one by one of these pieces. Once you have taken one of these, you cannot close down or put it down until you relished it sumptuously.
This book offers practical and sensible guidance to Teachers of English, IELTS Students, Teacher Trainers, T.T.C. students, B.Ed. students and any formal lectures of English. It helps you to prepare yourself to speak better English in various social situations. Extra importance is given for classroom situations so that even students at all levels can benefit from it. It also helps you to say the right thing at the right time, in English. Not by bread alone