പെട്ടെന്ന് മനസിലേക്ക് ഓടി വരുന്ന ഫിലിം റീലുകളുണ്ട്. നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്ന കുറെ മുഖങ്ങളും ഇടങ്ങളും ഉണ്ട്. ആദ്യമായി സിനിമാ തീയറ്ററിൽ കൊണ്ടുപോയ അച്ഛനുമമ്മയും. ആദ്യം കൂട്ടുവന്ന കണ്ണൻ. കുമാരി മുത്തശ്ശിയുടെ വീട്ടിലെ കേബിൾ ടീവിയിൽ കണ്ട നൂറായിരം ഏഷ്യാനെറ്റ്, സൺ ടിവി സിനിമകൾ ആദ്യമായി ഹിന്ദി സിനിമ കാണാൻ പ്രേരിപ്പിച്ച കളിക്കൂട്ടം, ഇംഗ്ലീഷ് സിനിമയോടുള്ള പേടിമാറ്റിയ ചാർളി ചാപ്ലിൻ്റെയും ലൗറൽ ആൻഡ് ഹാർഡിയുടെയും വീഡിയോ കാസറ്റുകൾ സ്കൂളിലെ സിനിമാ ക്ലബ്ബിൽ നിന്നു കണ്ട പേരറിയാ ഭാഷകളിലെ സിനിമകൾ
പുത്തരിക്കണ്ടങ്ങളിലും പുലകനാർകോട്ടകളിലും നിന്ന് പിഴുതെറിഞ്ഞിട്ടും വരണ്ടമണ്ണിൽ കാലമർത്തി ഇലകളാലും ഇലത്തുമ്പിലെ കണ്ണീർ മഞ്ഞുതുള്ളികളാലും വളവും വെള്ളവും സൃഷ്ടിച്ച് സ്വയം തല ഉയർത്തിപ്പിടിച്ച കൃഷ്ണകാന്തികൾ.......
എല്ലാ സ്വാദോടെയും ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുവെങ്കിൽ, അതിൽ പ്രകോപിതരാകേണ്ട കാര്യം മറ്റുള്ളവർക്കില്ല. ആരെയും നിർബന്ധിച്ചു ഗോമാംസം കഴിപ്പിക്കുന്നില്ല എന്നതിനാൽ സഹിഷ്ണുത എന്നത് ഒരാശയത്തെ ഉൾക്കൊള്ളലാണ്; പശുക്കൾ മാംസത്തിനുള്ളതുമാണ്. യോനീഭാഗത്തെ തൊലിനിറം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം കൊടുക്കുന്ന ഒരു വംശീയവെറിയുള്ള രാഷ്ട്രത്തിൽ വിടർന്ന കണ്ണുകളും ഒഴുക്കുള്ള തൊലിനിറവുമുള്ള പശുവിൽ ആകർഷണീയതയുള്ള അമ്മയെ കണ്ടെത്തുന്നതിൽ അത്ഭുതമൊന്നുമില്ല. അമ്മയുടെ മക്കളാകുന്നതിൽ പുരുഷന്മാർ അഭിമാനം കണ്ടെത്തുന്നതു മനസിലാക്കാം. എന്നാൽ ഹിന്ദുത്വ സംഘടനകളും മതനിരപേക്ഷ-രാഷ്ട്രത്തിൻ്റെ ഭാഗമായ സർവ്വകലാശാലകളും പശുവിനോടുള്ള ലൈംഗികാകർഷണത്തിൽനിന്നു വിമോചിതരാവേണ്ടതിൻ്റെയും തങ്ങളുടെ ഈഡിപ്പൽ കോംപ്ലെക്സിൽനിന്നു വിടുതൽ നേടേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾകൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങൾ.
ഓർമ്മകൾ അടഞ്ഞകണ്ണുകളുടെ നടകളിറങ്ങുമ്പോൾ എന്നെ കാത്തിരുന്ന ഓർമ്മകളുടെ നാമ്പുകൾ പിന്നെയും തലയാട്ടാൻ തുടങ്ങി. തിക്കിത്തിരക്കി പടിക്കലോളം അവയെന്നെ പിൻതുടർന്നുവന്നു. പിന്നെ അറച്ചുനിന്നു. ഞാൻ കടലിലേക്ക് വളളമിറക്കി. അകലുന്ന എന്നെ നോക്കി കരയിൽനിന്നവർ കൂട്ടത്തോടെ ആളുവാൻതുടങ്ങി.
തൻ്റെ വീക്ഷണങ്ങളെയല്ല, അതിനോട് സമരസപ്പെടുത്തി ജീവിതത്തെ, അതിൻ്റെ ലഹരിയെ, ആനന്ദങ്ങളെ, അസഹനീയമായ ദുഃഖങ്ങളെയൊക്കെ ചിത്രീകരിക്കാനും രൂപവൽക്കരിക്കാനുമൊക്കെയാണ് അയാൾ ചിത്രകലയും ശില്പകലയും ഉപയോഗപ്പെടുത്തിയത്. സഹജീവിബോധത്തോടെ അയാൾ സ്വന്തം സ്വാതന്ത്ര്യത്തിനു മുൻതൂക്കം നൽകി. ആ സ്വാതന്ത്യ്രത്തിൽ, കലാബോധത്തിൽ രാഷ്ട്രീയക്കാരനും ഖനിത്തൊഴിലാളിയും കവിയും പട്ടാളക്കാരനും തോട്ടിയും കച്ചവടക്കാരനും ഒക്കെയുണ്ടായിരുന്നു.. അനേകം കലാപരിസരങ്ങളിലേക്കു് ഇടംവലം നോക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപകടകരമായ വിസ്തൃത ബോധത്തോടെ നിരന്തരം കടന്നുചെന്ന പ്രതിഭയായിരുന്നു പിക്കാസോ. മനുഷ്യൻ ഇല്ലായ്മ ചെയ്യപ്പെടുന്ന ഏതു പ്രക്ഷോഭങ്ങൾക്കും കൂട്ടായ്മകൾക്കും എതിരെ പിക്കാസോയുടെ കല എതിർത്തുനിന്നു...
സംഭവപരമ്പരകളുടെ വിസ്മയകരമായ സ്വാഭാവികതയും സൂക്ഷ്മനിരീക്ഷണങ്ങളും കൃത്യതയാർന്ന വിവരണങ്ങളും രസകരമായ സംവേദനാനുഭവവുംകൊണ്ട് ഉദാത്തമായ ഒരു ക്ലാസിക് രചനയായി ഉയരുന്ന കൃതി. ബിഭൂതിഭൂഷണിൻ്റെ ചന്ദ്രപഹാഡ് എന്ന വിഖ്യാത നോവലിൻ്റെ മലയാള ഭാഷാന്തരം.
സിനിമയ്ക്കകത്ത് പെണ്ണിനെ ഉടുപ്പിച്ചും അഴിയിച്ചും ഇരുത്തിയും കിടത്തിയും കരയിച്ചും ഭോഗിച്ചും പുറത്തു സിനിമയെപ്പറ്റി പഠിപ്പിച്ചും ആൺലോകം സ്വന്തം ആധിപത്യത്തെ ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. സിനിമാശാലക്കു പുറത്ത് ഒരുപക്ഷേ വീടിനുള്ളിൽ പുരുഷൻ അവളോടു പറയുന്നതുമാത്രമായിരിക്കണം അവൾക്ക് സിനിമയെന്ന് ഇന്നും ആൺകോയ്മ ശാഠ്യംപിടിക്കുന്നു. സിനിമയുടെ പെൺകാഴ്ചകൾ
വർഷങ്ങൾക്കു മുൻപ് ചിദംബരത്തെ നടരാജ സന്നിധിയിൽ, ഗോപാലകൃഷ്ണഭാരതി ഗാനം 'എന്നേരമും ഉണ്ടാൻ സന്നിധിയിൽ ഇരിക്കവേണ്ടും അയ്യാ....' പാടി ചുവടുവെച്ച് അലിയുന്ന നിമിഷം....ഒരു നിമിഷം എല്ലാം നിശബ്ദമായി...പൂർണ്ണ നിശബ്ദത... അടഞ്ഞ ശ്രീകോവിൽ പൊടുന്നനെ തുറന്നുവന്നു... അത്ഭുതം ... ആരതികൾ കത്തിനിന്നു... അതെനിക്കുമാത്രമുള്ള ദർശനമായിരുന്നു... ആ നിമിഷം നൃത്തം എനിക്ക് പ്രാർഥനയായിരുന്നു..... തൊട്ടടുത്ത നിമിഷം എല്ലാം പഴയതുപോലെ.... നൃത്തവേദി.... കാഴ്ചക്കാർ... എല്ലാം... എല്ലാം... നൃത്തം ഓരോ നിമിഷവും ഓരോന്നാണ്... അത് പ്രണയവും കാമവും പ്രാർഥനയും വേദനയും നിലവിളിയും പിടച്ചിലും ഒക്കെയാണ്... അതെൻ്റെ ഭാഷയാണ്... അത് നിങ്ങൾ കേൾക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ആടി ഞാൻ ഉള്ളിലേക്കിറങ്ങുമ്പോൾ, അനാദിയായ നദിയിൽ, കാലവാഹിനിയിൽ കാൽ ചവിട്ടുമ്പോലെ, നദി എൻ്റെ ഉടലിലേക്കും ഞാൻ അതിലേക്കും പടർന്നുകയറുന്നു..... മുദ്രകളുടെ സംഗീതം ഭാഷയാക്കിയ ഒരു നർത്തകിയുടെ കലയും ജീവിതവും.