ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും
സംഗീതമെന്ന മൂലകുടുംബത്തിൽപ്പെട്ടവയാണ് ഈണങ്ങളെല്ലാം. ഭാവോദ്ദീപന ശക്തിയാണ് സംഗീതത്തിന്റെ മുഖ്യസ്വഭാവം. അതുകൊണ്ട് ഈണങ്ങളുടെ അകമ്പടിയോടെ രൂപപ്പെടുന്ന കവിതയ്ക്ക് ലോലവും ചടുലവുമായ ഏതുതരം ഹൃദയഭാവത്തേയും ഉജ്വലിപ്പിക്കാൻ കഴിയും, അത് ആസ്വാദന ബോധത്തിൽ ചാരുതകളുടെ വസന്തം വിരിയിക്കുകയും ചെയ്യും.
ഓ, മജ്നു, എൻറെ പ്രിയപ്പെട്ട ഭ്രാന്താ, പ്രേമത്തിനു മധുരമായ വേദനയുണ്ടെന്നു നീ ഇനിയും അറിഞ്ഞില്ലേ? ലൈലയോടുള്ള നിൻ്റെ പ്രേമം എൻ്റെ കരകൗശലവും അവളുടെ സൗന്ദര്യം എൻ്റെ കവിൾത്തടത്തിൻ്റെ പ്രതിച്ഛായയും. ലൈലയിലൂടെ നീ എന്നെയാണു പ്രേമിച്ചത്. ഞാനാ പ്രേമം നന്നായി ആസ്വദിച്ചു.
ഓരോ നിമിഷവും വെന്തുരുകുന്ന ഒരു പാതയായി സ്വയം കല്പിക്കുന്ന കവിഹൃദയം. ഒരു ജീവിതസന്ധ്യയെ അല്ലെങ്കിൽ തോന്നലിനെ ഭാഷകൊണ്ടു വരയ്ക്കുന്ന രചനാകൗതുകം. മനുഷ്യവികാരത്തിൻ്റെ ഓരോതുള്ളിയും കടഞ്ഞെടുത്ത കവിതാലോകം. സി. അനൂപിൻ്റെ അവതാരിക.
പട്ടിണിയും ദാരിദ്ര്യവുമുള്ളിടത്ത് കുട്ടികളുടെ അകാലമരണം സാധാരണമാണ്. എനിക്ക് മൂത്തതായി ഇരട്ടസഹോദരിമാർ പിറന്നെങ്കിലും അമ്മയ്ക്ക് പാലില്ലാത്തതിനാലും കുട്ടികൾക്ക് ആരോഗ്യമില്ലാത്തതിനാലും രണ്ടുപേരും രക്ഷപ്പെട്ടില്ല. ചിലപ്പോൾ ഏതെങ്കിലും വീട്ടിൽനിന്നു കിട്ടുന്ന ധാന്യത്തോടൊപ്പം കാലണയോ എട്ടണയോ ഉണ്ടാകും. അവരുടെ കീറിപ്പറിഞ്ഞ തുണികൾ മുഖത്തേക്ക് വലിച്ചെറിഞ്ഞുതരും. അപമാനത്തോടൊപ്പം ലഭിക്കുന്ന ഈ ദാനം കുറേക്കാലത്തേക്ക് ഉപകരിക്കുമായിരുന്നു. വളരെപ്പഴകിയതും കീറിയതുമായ തുണികൾ അമ്മയും അമ്മമ്മയും ചേർന്ന് തുന്നിച്ചേർക്കും. ദാനം കിട്ടിയ ധാന്യങ്ങൾ സാമ്പത്തിക പരാധീനതയുടെ ജീവിതകാലത്ത് കുറച്ചുകാലത്തേക്കെങ്കിലും സഹായകമാവും. ഞങ്ങളുടെ വിശപ്പിന് ആശ്വാസമാവും. ചൂഷിതരുടെയും പീഡിതരുടെയും അപമാനിതരുടെയും ഇല്ലായ്മയിൽ ജീവിക്കുന്ന ദലിതരുടെ പിടച്ചിലുകൾ.
ശാസ്ത്രീയ ഗവേഷണങ്ങളുടെയും പരിവർത്തനങ്ങളുടെയും ശക്തിമത്തായ സമ്മർദ്ദംകൊണ്ട് ചൂടുപിടിച്ച ഒരു കാലഘട്ടത്തിൽ 'നാം ജീവിക്കുകയാണെ'ന്ന വസ്തുത നിഷേധിക്കപ്പെടാവുന്ന ഒന്നല്ല. മാർക്സിസ്റ്റ് ദൃഷ്ടികോണിലൂടെ മനുഷ്യൻ്റെ കഴിവുകളെ തികച്ചും പ്രവർത്തനാത്മകമായ മാർഗ്ഗത്തിൽ വിലയിരുത്തുകയും പിന്തിരിപ്പൻ മനോഭാവങ്ങളെ പാടെ തകർക്കുകയും ചെയ്യുന്ന പ്രഖ്യാത ഗ്രന്ഥത്തിൻ്റെ ഭാഷാന്തരം.
ഋശ്യശൃംഗ പത്നിയായ അംഗരാജകുമാരി. അസ്തിത്വം ദ്വന്ദ്വമായവൾ. എല്ലാ ബന്ധങ്ങൾക്കും നടുവിൽ അനാഥത്വം പേറിയവൾ. വിധിവൈപരീത്യത്താൽ മറ്റുള്ളവരിൽനിന്ന് അടർത്തിമാറ്റപ്പെടുകയും കർമത്തിൻ്റെ ചങ്ങലക്കണ്ണികളാൽ ബന്ധനസ്ഥയായി പലപ്പോഴും മുറിവേല്ക്കേണ്ടിവന്നവളുമായ ഒരു രാജകുമാരിയുടെ ജീവിതസഞ്ചാരങ്ങൾ. മധുപാലിൻ്റെ അവതാരിക ജി. മഹേഷിൻ്റെ പഠനം. എ.കെ. ഗോപീദാസിൻ്റെ ചിത്രീകരണം.
ദർശനത്തെ കൂടുതൽ സമഗ്രവും വസ്തുനിഷ്ഠവുമായി ആവിഷ്കരിക്കുവാൻ നാടകരൂപത്തിനാകും. ജനകീയസംവേദനത്തിൽ നാടകങ്ങൾക്ക് കവിതയേക്കാൾ തീക്ഷണവും സഫലവുമായ പങ്കുവഹിക്കാൻ കഴിയുമെന്നു തെളിയിക്കുന്ന രചനകൾ. ഒരു കവിയുടെ നാടകാവിഷ്കാരങ്ങൾ.
ജർമ്മനിയിലെ യാത്രയെക്കുറിച്ച് ശർമ്മണ്യത്തിലേക്ക് എന്ന് വളരെ ആലങ്കാരികമായി എഴുതിയത് ആഹ്ലാദത്തിൻ്റെ തിരപ്പുറപ്പാടിന് വഴങ്ങിയാണ്. യാത്രാനുഭവങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെ പ്രകാശിപ്പിക്കുവാനുള്ള ശ്രമത്തിൻ്റെ സാഫല്യമാണ് ശർമ്മണ്യവിശേഷം. യാത്രാവിവരണമെന്നതിനേക്കാൾ യാത്രാക്കുറിപ്പുകൾ എന്ന വിശേഷണമാണ് ശർമ്മണ്യവിശേഷത്തിനിണങ്ങുക.
ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ... അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല.... പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം... പകരംവെക്കാനില്ലാത്ത ഒന്ന്