രോഗഗ്രസ്തമായ ലോകത്തിൽ രോഗാതുരമായ ഒരു ശരീരം പ്രദാനംചെയ്യുന്ന വേദനയുടെയും ഭയാശങ്കകളുടെയും ഏകാന്തമായ തുരുത്തുകളിൽനിന്ന് ജീവിതത്തിൻ്റെ ശക്തിയെയും കാമനകളുടെ മാന്ത്രികതയെയും അഭിസംബോധനചെയ്യുന്ന എഴുത്ത്. ജീവപര്യന്തം അനുഭവിക്കാനുള്ള ജീവിതത്തെ ആവാഹിക്കുന്ന മന്ത്രണങ്ങൾ.
മുസ്ലീങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 'ഈ ആളുകൾ, ഇവർ' എന്ന ആവർത്തിച്ചുള്ള പ്രയോഗം ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ പ്രതിചേർക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്ത ചിന്തകനുമായ സിയാവുദ്ദീൻ സർദാറിൻ്റെ ലേഖനങ്ങൾ.
'കർഷകൻ പട്ടിണികിടക്കുമ്പോൾ അവൻ്റെ കന്നുകാലികൾ തഴച്ചുവളരുന്നു. നാട്ടിൽ ഇടതടവില്ലാതെ മഴ പെയ്തു. കന്നുകാലിത്തീറ്റ സമൃദ്ധമായിരുന്നു. പക്ഷെ, തൻ്റെ കൂറ്റൻ മൂരിയുടെ സമീപത്ത് ആ ഹൈന്ദവ കർഷകൻ വിശന്നുമരിക്കുകയാണ്. വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്രൂരമായിതോന്നുന്ന അന്ധവിശ്വാസത്തിൻ്റെ അനുശാസനങ്ങൾ സമൂഹത്തിനു സ്വയം സംരക്ഷകങ്ങളാണ്. അധ്വാനിക്കുന്ന കന്നുകാലികളുടെ സംരക്ഷണം, കൃഷിശക്തിയേയും അങ്ങനെ ഭാവിജീവിതത്തിനും ഐശ്വര്യത്തിനുള്ള ഉറവിടത്തേയും സുരക്ഷിതമാക്കിത്തീർക്കുന്നു. ഇതു കേഴ്വിക്ക് കർക്കശവും ദാരുണവുമായി തോന്നിയേക്കാം. പക്ഷെ ഇന്ത്യയിൽ ഒരു കാളക്കുപകരം വേറൊരു കാളയെ വെയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു മനുഷ്യനുപകരം വേറൊരു മനുഷ്യനെ വെയ്ക്കുക.' ബ്രിട്ടൻ്റെ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയെ കീറിമുറിച്ചു പരിശോധിച്ച മാർക്സ് സ്വാഭാവികമായും ബ്രിട്ടൻ്റെ ഏറ്റവും മുഖ്യമായ കോളനിയായിരുന്ന ഇന്ത്യയെ അതിൻ്റെ സമഗ്രതയിൽ വിലയിരുത്തുന്നു.
ഞാൻ ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ നിലനില്പിനുവേണ്ടിയാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ ഇരുപതിനായിരം കോടിയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാണ് എനിക്കെതിരേയുള്ള നീക്കങ്ങൾ. എനിക്കാരെയും ഭയമില്ല. അവർക്കെന്നെ മനസ്സിലായിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല. എൻ്റെ പേര് സവർക്കർ എന്നല്ല. ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പുചോദിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ.
കളത്തറ ഗോപൻ്റെ കവിതകൾ ഭാഷയിലെ സമയദ്വീപുകൾ. ഒരേ കടലിലാണ്ട് ഒരേ ഭൂമിയിൽ ഉയിരുന്നി നിൽക്കുന്നു. ഒന്നിനൊന്നു ഭിന്നമായ ഭൗമഘടനയോടെ, ഭാവപ്രകാശത്തോടെ പ്രകൃതിയെ ബാധിക്കുന്നതൊക്കെ ബാധിക്കുന്ന സംസ്കൃതിയോടെ. കെ ജി എസ് കവിതയിൽ, അതു പ്രത്യക്ഷത്തിൽ എത്ര ഗൗരവസ്വഭാവിയായാലും, അനിവാര്യമായൊരു ലീലാംശമുണ്ട്. കളത്തറ ഗോപൻ്റെ കവിതകളുടെ ഏറ്റവും വലിയ സവിശേഷത ആ ലീലാംശത്തെ എടുത്തുകാട്ടുന്നു എന്നതാണ്. രാഷ്ട്രീയവും തത്വചിന്തയുമെല്ലാം കൈകാര്യം ചെയ്യുമ്പോഴും ശബ്ദാവർത്തനത്തിലൂടെയും ബിംബപ്പകർച്ചകളിലൂടെയും ആവിഷ്കാരം കണ്ടെത്തുന്ന ആ ലീലയും അതിന്നു സഹജമായ ലാഘവവും അതിൽനിന്നുളവാകുന്ന നർമ്മവും ഗോപൻ്റെ കവിത നിലനിർത്തുന്നു. സച്ചിദാനന്ദൻ
ഏറ്റവും പുതിയ വർഗ്ഗീകരണമനുസരിച്ച് കുർദുകൾ ഒരു പക്ഷിവംശത്തിൻ്റെ ഗണത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ടാണ് ചരിത്രത്തിൻ്റെ പിഞ്ഞിയ മഞ്ഞത്താളുകളിൽ അവർ നാടോടികളായിത്തീരുന്നതും സഞ്ചാരിക്കൂട്ടങ്ങളിൽ അവരെ കണ്ടെത്താൻ തുനിയുന്നതും. യുദ്ധങ്ങളാലും വേട്ടകളാലും കൊലകളാലും പീഡനങ്ങളാലും നെയ്തെടുക്കപ്പെട്ട ആധിപത്യത്തിൻ്റെ തെരുവുകളെ തിരസ്ക്കരിക്കുന്ന കവിതകൾ.
ആദർശസമരത്തിൻ്റെ തീച്ചൂളകളിൽ സ്വജീവിതം സമർപ്പിച്ച ഇടതുപക്ഷ മനസ്സുകൾ. പീഡനമേൽക്കുന്ന ലോകത്തെങ്ങുമുള്ള അധസ്ഥിത മനുഷ്യൻ്റെ പിടച്ചിലുകളായിരുന്നു അവരുടെ കലാഭൂമിക. ചെറുത്തുനില്പിൻ്റെ പരിമിതമായ അവതരണമായിരുന്നു അവരുടെ ഓരോ കലാസൃഷ്ടിയും. അധികാരത്തിൻ്റെ ഉന്മത്തതയ്ക്കെതിരെ എന്നും മുഖംതിരിച്ചുനിന്ന ഒരുകൂട്ടം സഖാക്കളുടെ സമരസമാനമായ ജീവിതം.
കവിത എഴുതുന്നതിന് നിയമങ്ങൾ ഒന്നുമില്ലെന്നും ഒഴിഞ്ഞപേജിൽ മുന്നേറുക എന്നും മിറോസ്ലാവ് ഹോലുബ് എഴുതിയിട്ടുണ്ട്. ശൂന്യമായിക്കിടക്കുന്ന ഇടങ്ങൾ ഇനിയും കവിതയിലുണ്ടെന്നും അവിടെ എഴുതി മുന്നേറുക എന്നുമാണ് അതിനർത്ഥം. നാളിതുവരെ എഴുതിയത് ആവർത്തിക്കാതെ എഴുതുക. ആരും എഴുതാത്ത പുതിയ ഒരു കവിത എഴുതുക.
ജർമ്മനിയിൽ ഫാസിസം സാദ്ധ്യമാക്കിത്തീർത്തത് സദാചാരത്തിൽ ലോകം വിശ്വസിച്ചുകൊണ്ടിരുന്നതിനാലാണ് ഒരിക്കലും ഒരു പുതിയകാര്യവും അകത്തുകടക്കാൻ കഴിയാത്തവിധം ഒരു ഇരുമ്പുകവചംകൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ കളങ്കമാക്കിത്തീർക്കുക എന്നത് ഫാസിസത്തിൻ്റെ മൗലികകാര്യമാണ്. അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യത്തിൽ പ്രസക്തമാകുന്ന പുസ്തകം.
പുരുഷൻ്റെ ലൈംഗികാവയവങ്ങൾ പുറത്തേക്കാണ്. സ്ത്രീയുടേത് ഉള്ളിലേക്കും. അതാണ് ഏക വ്യത്യാസം. നിങ്ങളുടെ കുപ്പായക്കീശ പിടിച്ച് പുറത്താക്കിയിടുക. കീശ ആണായി മാറിയിരിക്കുന്നു. അതിനെ അതിൻ്റെ യഥാർത്ഥ സ്ഥിതിയിലേക്ക് മാറ്റുക. അത് പെണ്ണാവുന്നു. ഇതാണോ വ്യത്യാസമെന്ന് നിങ്ങൾ പറയുന്നത്? ആർക്കാണ് പുരുഷനാവേണ്ടത്? സ്ത്രീ-പുരുഷോർജ്ജങ്ങളുടെ സംയോഗത്തിൽ നിന്നാണ് നിങ്ങൾ പിറന്നത്. സ്ത്രീ സമത്വവാദത്തെക്കുറിച്ച് ഒരു മഹാഗുരുവിൻ്റെ ദർശനങ്ങൾ.