മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരുതരത്തിലുള്ള ബന്ധമുണ്ടാക്കണമെങ്കിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാകണം. മുതലാളിത്തം ഈ ബന്ധങ്ങൾക്ക് അതിസൂക്ഷ്‌മമായ രൂപംനൽകുന്നു. എന്തിനേയും ചരക്കായികാണാനും എല്ലാ പ്രവർത്തനത്തെയും ലാഭം ഉണ്ടാക്കുന്നതിനുള്ളതായി കാണാനും മുതലാളിത്തം മനുഷ്യനെ നിർബന്ധിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പണത്തിൻ്റെ ബന്ധമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മറ്റൊന്നാകാൻ സാധ്യമല്ല. ലോകസാമ്പത്തികവ്യവസ്ഥയിൽ അന്തർലീനമായ നശീകരണസ്വഭാവത്തെ തുറന്നുകാട്ടുന്ന, ആഗോളപരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് 2019ലെ 'അയ്യപ്പഭക്തസംഗമ'ത്തിൽ മുദ്രാവാക്യം വിളിച്ച അമൃതാനന്ദമയിയെക്കുറിച്ച് 20 വർഷം മുമ്പ് എം.എൻ വിജയൻ പറഞ്ഞ വാക്കുകൾക്ക് രാഷ്ട്രീയാത്മീയതയുടെ ഈ കാലത്ത് നിശിതമായ ഒരു പ്രവാചക സ്വഭാവം കൈവരുന്നു. വിജയൻ മാഷ് മരിച്ചിട്ടില്ലെന്നും ഈ കാലത്തോടും അദ്ദേഹം ജാഗ്രതയോടെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും തെളിയിക്കുന്ന അഭിമുഖ സമാഹാരം.
ഇഞ്ചക്കാട്ടുകാരൻ എന്ന തനി നാട്ടുമ്പുറത്തുകാരനായി കഴിഞ്ഞ അറുപതുവർഷങ്ങളെ വിശകലനം ചെയ‌് മനസ്സിലാക്കിയതിനാൽ മണ്ണിനെയും ഇതര പാരിസ്ഥിതികനന്മകളെയും ആഴത്തിൽകണ്ടറിഞ്ഞും ആദരിച്ചും ഉൾക്കൊണ്ടും ജീവിച്ച അടിസ്ഥാനജനതയുടെ കാഴ്ചപ്പാടിൽ ബദൽ സാധ്യമാണെന്ന തിരിച്ചറിവ്. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് മുപ്പത്തിരണ്ടു വർഷം മുമ്പ് ചോദിച്ച ചോദ്യം അനേകഭാഷകളിലൂടെ ലോകമെമ്പാടും മുഴക്കമാവുന്നു. യുദ്ധവും കലാപവും അക്രമവും മതജാതി വിദ്വേഷവും സ്വാർത്ഥതയും സുഖലോലുപചിന്തയും അജ്ഞതയും അധികാരഗർവ്വം ലാഭക്കൊതിയും നിയന്ത്രിക്കുന്ന കമ്പോളവും വ്യക്തിയെ സാമൂഹ്യവിരുദ്ധനാക്കുന്നു എന്ന തിരിച്ചറിവ് അതിജീവനസാധ്യതയാക്കുന്ന ബൃഹദ് ആഖ്യാനം..
ഒരു തീച്ചൂളയിൽ രൂപംകൊണ്ട അമൂല്യമായ മുത്തുകളുടെ ഒരു സമാഹാരമാണ് ഈ സൃഷ്ടി. മാതാപിതാക്കൾക്കും സഹജീവികൾക്കും നൽകേണ്ട പരിഗണനയെ കുറിച്ച് പുതിയ കാലഘട്ടത്തിനു കൊടുക്കുന്ന സന്ദേശത്തെ അഭിനന്ദിക്കാതെ തരമില്ല. പല്ലില്ലാത്ത ചിരികൾ ഏറ്റവും നിഷ്കളങ്കമാണെന്നുള്ളത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലും ഉള്ള കുഞ്ഞുങ്ങളെയും വൃദ്ധൻമാരെയും വീക്ഷിച്ചാൽ മനസിലാകും. ആ വീക്ഷണങ്ങളെയാണ് റസീന ഈ ചെറുകഥകളിലൂടെ നമ്മുടെ മൂന്നിലെത്തിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷ നൽകുന്ന ഹൃദ്യമായ വായനാനുഭവമാണ് 'പല്ലില്ലാത്ത ചിരികൾ'. ഡോ. ആസാദ് മൂപ്പൻ
ജീവിതം മുഴുവൻ പ്രകാശം പരത്തി വർത്തമാനങ്ങളുടെ കയ്‌പും മധുരവും കണ്ണീരും ചിരിയും കിനാവുമെല്ലാം ഓർമ്മതുരുത്തിൽ ഊറിക്കിടക്കും.. ജീവവൃക്ഷത്തിന്റെ വേരുകളിൽ കിനിയുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പ്രിയ മിത്രം പ്രതിഭ സതീഷ് വായനക്കാർക്കായി സമ്മാനിക്കുന്നത്. കണ്ണിലും കനവിലും നിറഞ്ഞൂറിയ അനുഭവങ്ങളുടെ ചിത്രരേഖകളാണീ മൊഴിയനക്കങ്ങൾ. ശാന്തതയാണ് ഈ കുറിപ്പുകളുടെ ഫലശ്രുതിയായി മാറുന്നത്. രഘുമാഷ്
ചലനത്തെയും കാലത്തെയും സൗന്ദര്യത്തെയും സൂചിപ്പിക്കുന്ന വാക്കുകളുടെ ഭാവബിംബങ്ങളിൽ സംഗീതം ഉറഞ്ഞുകിടക്കുന്നു. ചലനം കാലത്തിൽ മൃത്യുവായും ജനനമായും വഴിപിരിയുന്ന മായാലോകം. ഭഞ്ജിക്കപ്പെടുന്ന നിശബ്ദത സംഗീതമല്ലെന്നു തെളിയിക്കുന്ന കഥാപ്രപഞ്ചം
ഒരു ഭീകരൻ എന്ന നിലക്കുള്ള ഒസാമ ബിൻ ലാദൻ്റെ ഏറ്റവും വലിയനേട്ടം അമേരിക്കയെ അതിൻ്റെ മണ്ണിൽവച്ചുതന്നെ ആക്രമിച്ചു ഞെട്ടിച്ചു എന്നതാണ്. മനുഷ്യരക്തം മഴവെള്ളംപോലെ ഒഴുക്കുന്നതിൽ മടികാണിക്കാത്ത ഒസാമ ബിൻ ലാദൻ അതിലൂടെ എന്തുനേടി എന്ന കാലത്തിൻ്റെ ചോദ്യം പ്രസക്തമാണ്. പ്രശസ്ത പത്രപ്രവർത്തകൻ ജൊനാഥൻ റാൻഡൽ എഴുതിയ ഒസാമ ഒരു ഭീകരൻ്റെ പിറവി എന്ന പുസ്‌തകത്തിൻ്റെ മലയാള ഭാഷാന്തരം.
ഹൈക്കു നമ്മൾ തലപുകഞ്ഞാലോചിച്ച് എഴുതേണ്ട ആവശ്യമില്ല. ഹൈക്കുകൾ എമ്പാടും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനെ ശ്രദ്ധയിൽപ്പെടുത്തി കണ്ടെടുത്താൽമതി. ഒരു നല്ല ക്യാമറാമാൻ്റെ ദൃഷ്ടിയുള്ളവന് ഒരു നല്ല ഹൈക്കു കവിയായി മാറാൻ സാധിക്കും. ലിങ്കുസാമി ഹൈക്കു എഴുതുന്നതിൽ അത്ഭുതമില്ല. അദ്ദേഹം ചലച്ചിത്ര രചയിതാവാണ്. ക്യാമറാക്കണ്ണുള്ളവൻ. അതുകൊണ്ട് പൂന്തോട്ടത്തിൽനിന്നും പൂവുകൾ പറിക്കുന്നതുപോലെ ഹൈക്കുകവിതകൾ നുള്ളിയെടുക്കുന്നു. കവിസാമ്രാട്ട് അബ്‌ദുൾ റഹ്മാൻ
എന്നോടു പറയൂ, ഞാനെങ്ങാൻ നിൻ്റെ കാൽ കവർന്ന് ഉള്ളംകാലടിയിൽ ചുംബിച്ചാൽ, അതിനുശേഷം നീ തെല്ലൊന്നു മുടന്തില്ലേ; എൻ്റെ ചുംബനം ഞെരിഞ്ഞമർന്നാലോ എന്ന ഭയത്തിനാൽ... പ്രണയത്തിൻ്റെയും മരണത്തിൻ്റെയും ആസക്തികളുടെയും അനാസക്തികളുടെയും വിമോഹനാത്മകവും വിഭ്രമാത്മകവുമായ പ്രതലങ്ങളെയാവാഹിക്കുന്ന രചനകൾ.
'ഒപ്പിടാത്ത അപേക്ഷ' ഒരു അവസ്ഥയെ കുറിക്കുന്നു. ഇന്നും അദ്യശ്യവും 15 അജ്ഞാതവുമായികിടക്കുന്ന ജീവിതമേഖലയുടെ ഒരു മാനിഫെസ്റ്റോയാണത്. മലയാളത്തിലെ പുതിയ കവിതയുടെ അവബോധം ഈ കവിതകളിലാകെയുണ്ട്. കവിതയെഴുത്തിൻ്റെ പഴയലോകങ്ങളെ ഇവ റദ്ദുചെയ്യുന്നു. -എസ് ജോസഫ്