പ്രതീക്ഷകളുടെ അവസാന തുരുത്തുകളും അടഞ്ഞുപോകുമ്പോൾ ഉയരുന്ന നിലവിളികൾ. ജീവിച്ചുതീർത്തവരുടെ മുഴുവൻ ഭാരവുമേറ്റി ഭാവിയിലേക്കു വെളിച്ചവും സുഗന്ധവും സ്നേഹത്തണലുകളും കരുതിവയ്ക്കാൻ തുടിക്കുന്ന വാക്കുകൾ ഒരു ജനത ഒരു നാവിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദം എത്ര സാന്ദ്രവും ചരിത്രപരവും രോഷാകുലവുമാകുമെന്നു ബോധ്യപ്പെടുത്തുന്ന കവിതകൾ.
മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരുതരത്തിലുള്ള ബന്ധമുണ്ടാക്കണമെങ്കിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാകണം. മുതലാളിത്തം ഈ ബന്ധങ്ങൾക്ക് അതിസൂക്ഷ്മമായ രൂപംനൽകുന്നു. എന്തിനേയും ചരക്കായികാണാനും എല്ലാ പ്രവർത്തനത്തെയും ലാഭം ഉണ്ടാക്കുന്നതിനുള്ളതായി കാണാനും മുതലാളിത്തം മനുഷ്യനെ നിർബന്ധിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പണത്തിൻ്റെ ബന്ധമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മറ്റൊന്നാകാൻ സാധ്യമല്ല. ലോകസാമ്പത്തികവ്യവസ്ഥയിൽ അന്തർലീനമായ നശീകരണസ്വഭാവത്തെ തുറന്നുകാട്ടുന്ന, ആഗോളപരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
തിരുവല്ല മാർത്തോമാ കോളെജിൽ രണ്ടുകൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്നു കേൾക്കുന്നതുതന്നെ ഒരു എനർജിയാണ്. മാർത്തോമാ കോളെജ് എന്നുപറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരുമുറ്റവും കാമുകീകാമുകന്മാരുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിൻ്റെ സൈഡിലെ സ്റ്റെപ്പുകളും വിശുദ്ധപ്രേമങ്ങൾ കൂടികൊണ്ടിരുന്ന ചാപ്പൽ പടവുകളും KSU, SFI സമരങ്ങളും ഒക്കെയാണ്.
ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് 2019ലെ 'അയ്യപ്പഭക്തസംഗമ'ത്തിൽ മുദ്രാവാക്യം വിളിച്ച അമൃതാനന്ദമയിയെക്കുറിച്ച് 20 വർഷം മുമ്പ് എം.എൻ വിജയൻ പറഞ്ഞ വാക്കുകൾക്ക് രാഷ്ട്രീയാത്മീയതയുടെ ഈ കാലത്ത് നിശിതമായ ഒരു പ്രവാചക സ്വഭാവം കൈവരുന്നു. വിജയൻ മാഷ് മരിച്ചിട്ടില്ലെന്നും ഈ കാലത്തോടും അദ്ദേഹം ജാഗ്രതയോടെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും തെളിയിക്കുന്ന അഭിമുഖ സമാഹാരം.
ജീവിതം മുഴുവൻ പ്രകാശം പരത്തി വർത്തമാനങ്ങളുടെ കയ്പും മധുരവും കണ്ണീരും ചിരിയും കിനാവുമെല്ലാം ഓർമ്മതുരുത്തിൽ ഊറിക്കിടക്കും.. ജീവവൃക്ഷത്തിന്റെ വേരുകളിൽ കിനിയുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പ്രിയ മിത്രം പ്രതിഭ സതീഷ് വായനക്കാർക്കായി സമ്മാനിക്കുന്നത്. കണ്ണിലും കനവിലും നിറഞ്ഞൂറിയ അനുഭവങ്ങളുടെ ചിത്രരേഖകളാണീ മൊഴിയനക്കങ്ങൾ. ശാന്തതയാണ് ഈ കുറിപ്പുകളുടെ ഫലശ്രുതിയായി മാറുന്നത്. രഘുമാഷ്
എന്നോടു പറയൂ, ഞാനെങ്ങാൻ നിൻ്റെ കാൽ കവർന്ന് ഉള്ളംകാലടിയിൽ ചുംബിച്ചാൽ, അതിനുശേഷം നീ തെല്ലൊന്നു മുടന്തില്ലേ; എൻ്റെ ചുംബനം ഞെരിഞ്ഞമർന്നാലോ എന്ന ഭയത്തിനാൽ... പ്രണയത്തിൻ്റെയും മരണത്തിൻ്റെയും ആസക്തികളുടെയും അനാസക്തികളുടെയും വിമോഹനാത്മകവും വിഭ്രമാത്മകവുമായ പ്രതലങ്ങളെയാവാഹിക്കുന്ന രചനകൾ.
ഹൈക്കു നമ്മൾ തലപുകഞ്ഞാലോചിച്ച് എഴുതേണ്ട ആവശ്യമില്ല. ഹൈക്കുകൾ എമ്പാടും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനെ ശ്രദ്ധയിൽപ്പെടുത്തി കണ്ടെടുത്താൽമതി. ഒരു നല്ല ക്യാമറാമാൻ്റെ ദൃഷ്ടിയുള്ളവന് ഒരു നല്ല ഹൈക്കു കവിയായി മാറാൻ സാധിക്കും. ലിങ്കുസാമി ഹൈക്കു എഴുതുന്നതിൽ അത്ഭുതമില്ല. അദ്ദേഹം ചലച്ചിത്ര രചയിതാവാണ്. ക്യാമറാക്കണ്ണുള്ളവൻ. അതുകൊണ്ട് പൂന്തോട്ടത്തിൽനിന്നും പൂവുകൾ പറിക്കുന്നതുപോലെ ഹൈക്കുകവിതകൾ നുള്ളിയെടുക്കുന്നു. കവിസാമ്രാട്ട് അബ്ദുൾ റഹ്മാൻ
'ഒപ്പിടാത്ത അപേക്ഷ' ഒരു അവസ്ഥയെ കുറിക്കുന്നു. ഇന്നും അദ്യശ്യവും 15 അജ്ഞാതവുമായികിടക്കുന്ന ജീവിതമേഖലയുടെ ഒരു മാനിഫെസ്റ്റോയാണത്. മലയാളത്തിലെ പുതിയ കവിതയുടെ അവബോധം ഈ കവിതകളിലാകെയുണ്ട്. കവിതയെഴുത്തിൻ്റെ പഴയലോകങ്ങളെ ഇവ റദ്ദുചെയ്യുന്നു. -എസ് ജോസഫ്
എവിടെയെല്ലാം പിണക്കങ്ങളുണ്ടോ അവിടെയെല്ലാം ഇണക്കമുണ്ടാക്കാൻ തൻ്റെ ചിന്തയും വാക്കും പ്രവൃത്തിയും ഹൃദയപൂർവ്വം ഒഴുക്കിവിട്ട വിശദാന്തരംഗത്വം. തൻ്റെ അടുത്തുവരുന്നവരുടെ ആത്മസ്പന്ദനം തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുകയും ചേർന്നുനില്ക്കുകയും ചെയ്ത വെളിച്ചം. തൻ്റെ ജീവിതത്തിലേക്ക് അറിവും വാത്സല്യവും പകർന്നു നല്കിയ ഗുരുവിൻ്റെ (സ്വാമി വല്യച്ഛൻ) സാന്നിദ്ധ്യം ലളിതമായ ഭാഷയിൽ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്ന ഓർമ്മപ്പുസ്തകം. ഉള്ളിൽ വന്നുനിറഞ്ഞത് അങ്ങനെതന്നെ പകർത്തിവെച്ച സ്വാഭാവികത ഈ പുസ്തകത്തെ ഹൃദ്യമാക്കുന്നു. ഷൗക്കത്ത്
റിയലിസത്തിൻ്റെ തീക്ഷ്ണഭാഷകൊണ്ട് തെന്നിന്ത്യൻ സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ സംവിധായകൻ ബാലയുടെ ആത്മകഥ. ജീവിതത്തിൻ്റെ വഴുക്കുന്ന ചെളിനിലങ്ങളിൽ ചവിട്ടിനിന്നു കൊണ്ടാണ് ബാലയുടെ കഥാപാത്രങ്ങൾ വികസിക്കുന്നത്. അതിൽ അസാധാരണമായി ഒന്നുമില്ല. സാധാരണീകൃതമായ ജീവിതാവസ്ഥകളിൽ മനുഷ്യൻ എത്ര അസാധാരണമായി പെരുമാറുന്നുവെന്നു കാണിച്ചുതരുന്നു ആ കഥാപാത്രങ്ങൾ. തെരുവുകളിൽനിന്നും ഭ്രാന്താലയങ്ങളിൽനിന്നും ശ്മാശാനങ്ങളിൽനിന്നും കയറിവന്ന കഥാപാത്രങ്ങൾ, വാർപ്പുമാതൃകകളായ, തെന്നിന്ത്യയുടെ വെച്ചുകെട്ടിയ അനുഭവപരിസരങ്ങളെ നിർദ്ദാക്ഷണ്യം മാറ്റിനിർത്തി. യാഥാർഥ്യത്തിൻ്റെ ആ പ്രഭാവത്തിനുമുൻപിൽ ആ പതിവുകോലങ്ങൾ നിഷ്പ്രഭമായി എന്നതാണ് വാസ്തവം. പ്രകാശംകെട്ട് ഇരുണ്ടുപോയ ജീവിതത്തിൻ്റെനേരെ ബാല ക്യാമറ പിടിച്ചപ്പോൾ പിറവികൊണ്ട വിഷ്വലുകൾക്കും ആ കറുപ്പിൻ്റെ രാശി പടർന്നിരുന്നു. ഞാനിവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് ആ കഥാപാത്രങ്ങൾ സംസാരിച്ചത് മുറിവിലൂടെ വാർന്നൊഴുകിപ്പടർന്ന ചോരകൊണ്ടായിരുന്നു. സിനിമകൊണ്ടും അതിനേക്കാൾ അസാധാരണമായ നിലനിൽപ്പുകൊണ്ടും ജീവിതത്തെയും കലയെയും സ്വന്തം രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയ സംവിധായകൾ. ബാലയുടെ ആത്മകഥയുടെ മലയാള ഭാഷാന്തരം.