സുന്ദരം, വിരൂപം എന്ന സാധാരണ വേർതിരിവിനെ ചോദ്യവിധേയമാക്കുമ്പോഴാണ് സൗന്ദര്യശാസ്ത്രം സർഗ്ഗവിസ്ഫോടനങ്ങളുടെ 'സുവിശേഷ'മാകുന്നത്. സർവ്വനിശ്ചലതകളെയും ചലനാത്മകമാക്കി പുനർനിർമ്മിക്കുമ്പോഴാണ് കലയിൽ സൗന്ദര്യം രൂപപ്പെടുന്നത്. The books that help you most are those which make you think that most. The hardest way of learning is that of easy reading; but a great book that comes from a great thinker is a ship of thought, deep freighted with truth and beauty. Pablo Neruda
മൃഗയയിൽ ഉന്നത്തിലിരിക്കുന്ന താരള്യത്തിലേക്ക് ദയാരഹിതമായി പാഞ്ഞുകയറുന്ന മുർച്ചയല്ല പ്രേമം, അത് സ്വന്തം ശരീരത്തിൻ്റെ നഗ്‌നതയെന്നപോലെ വിശുദ്ധവും നനവാർന്നതുമായ ഒരു തിരിച്ചറിവാണ്. വന്യമായ സ്നേഹങ്ങളെ വഹിക്കുന്ന ഭാവാന്തരങ്ങളുടെ ഗന്ധകഭാഷ വായനക്കാർ ഈ കൃതിയിൽ കണ്ടെത്തും. പ്രണയത്തിൻ്റെ ഏറ്റവും ആധികാരികമായ ഭാഷ്യം
നേരേ അർത്ഥം തരുന്ന ശൈലിയും അനുഭൂതിയുമായി മാറിത്തീരുന്ന വാക്കുകൾ. ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമെന്നനിലയിൽ ഈ കവികളുടെ ഭാഷയും മനസും നമ്മോടു സംസാരിച്ചുതുടങ്ങുകയാണ്. കാവ്യഭാഷയിൽ പൊതിഞ്ഞുവെച്ച ശ്രദ്ധയിൽ പതിയിരിക്കുന്ന സൗന്ദര്യം.
ഒരു തൂവൽസ്‌പർശത്താലെങ്കിലും ജീവിതത്തിൽ ഇടപെട്ടവരെ ഓർത്തെടുക്കുന്നതിലൂടെയും അടരടരുകളായി ജീവിതത്തെ കാതലുള്ളതാക്കിത്തീർത്ത അനുഭവങ്ങൾ അനുസ്മരിക്കുന്നതിലൂടെയും ഭാവികാലത്തെ നിർണ്ണയിക്കുവാനുള്ള ഇടപെടലാണ് സംഭവിക്കുന്നത്. ജീവിക്കുന്നതല്ല, ഓർമ്മിക്കുന്നതാണ് ജീവിതം എന്ന ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ വാക്കുകൾ വാസ്‌തവത്തിൽ ഓർമ്മയെഴുത്തിനെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ്. ഓർമ്മിക്കുവാനും ഓർമ്മിപ്പിക്കുവാനും കഴിയുന്ന ജീവിതമാണ് അർത്ഥവത്തായ ജീവിതം. അതിസാധാരണമാകുവാൻ മാത്രം സാധ്യതയുള്ള ജീവിതത്തെ അത്യസാധാരണമാക്കിയ ഒരാളുടെ ഓർമ്മകൾ
പ്രതീക്ഷകളുടെ അവസാന തുരുത്തുകളും അടഞ്ഞുപോകുമ്പോൾ ഉയരുന്ന നിലവിളികൾ. ജീവിച്ചുതീർത്തവരുടെ മുഴുവൻ ഭാരവുമേറ്റി ഭാവിയിലേക്കു വെളിച്ചവും സുഗന്ധവും സ്നേഹത്തണലുകളും കരുതിവയ്ക്കാൻ തുടിക്കുന്ന വാക്കുകൾ ഒരു ജനത ഒരു നാവിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദം എത്ര സാന്ദ്രവും ചരിത്രപരവും രോഷാകുലവുമാകുമെന്നു ബോധ്യപ്പെടുത്തുന്ന കവിതകൾ.
ഒരു കാലഘട്ടത്തിൻ്റെ വികാരചേതനയോടു താദാത്മ്യം പ്രാപിക്കുന്നതാണ് വെള്ളിയോടൻ്റെ പെണ്ണച്ചി എന്ന നോവൽ. കായത്തിൻ്റെയും മനസ്സിൻ്റെയും വചസ്സിൻ്റെയും ത്രികരണങ്ങളാണ് സർഗ്ഗപ്രക്രിയയുടെ അസ്തിത്വമായിത്തീരുന്നത്. സൗന്ദര്യാനുഭൂതികളുടെ ആവിഷ്‌കാരത്തിലൂടെ വെള്ളിയോടൻ ഇതു സാധിച്ചിരിക്കുന്നു. ഈ പുസ്‌തകത്തിലെ ഏറ്റവും മിഴിവുള്ള കഥാപാത്രം അഞ്ചു വയസ്സുള്ള തപ്പുവാണ്. രാമകൃഷ്ണനും സുചലയും ക്ളീറ്റസും നന്ദനും അമ്മയുമെല്ലാം സാക്ഷികൾ മാത്രമാണ്. ചുട്ടുപഴുത്ത വിചാര വികാരധാരയുടെ ഈ വാങ്‌മയ സ്ഫോടനങ്ങളിലേക്ക് വായനക്കാരാ, കടന്നുവരിക. കെ. പി സുധീര
കമ്മ്യൂണിസ്റ്റാവുകയെന്നാൽ നട്ടെല്ലുനിവർത്തി മനുഷ്യനായി തലയുയർത്തി നിൽക്കാനുള്ള ശ്രമത്തിൻ്റെ തുടക്കമാണ്. അവിശ്വാസിക്കും വിശ്വാസിക്കും സകലമനുഷ്യർക്കും ചൂഷണരഹിതമായൊരു ലോകത്ത് ജീവിക്കാനാവുമെന്ന ജീവൻതന്നെ തീറെഴുതുന്ന ഒരു പ്രതീക്ഷയാണ്. നാം ജീവിക്കേണ്ടലോകം എങ്ങനെയായിരിക്കണമെന്നും അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ഒരു തിരിച്ചറിവിൽനിന്നാണ് ഇത് രൂപപ്പെടുന്നത്. അങ്ങനെയൊരു നിമിഷത്തിലാണ് നിങ്ങളിപ്പോൾ. ഇപ്പോൾ നിങ്ങളുടെ മുന്നിലൂടെ വിമോചനപ്പോരാട്ടങ്ങൾക്ക് തങ്ങളെതന്നെ സമർപ്പിച്ചവരുടെ ഒരു നീണ്ടനിര ഒഴുകിപോവുകയാണ്, ഉയർത്തിപ്പിടിച്ച ശിരസ്സുമായി... • രക്തസാക്ഷിത്വത്തിൻ്റെ പുസ്‌തകം
തിരുവല്ല മാർത്തോമാ കോളെജിൽ രണ്ടുകൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്നു കേൾക്കുന്നതുതന്നെ ഒരു എനർജിയാണ്. മാർത്തോമാ കോളെജ് എന്നുപറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരുമുറ്റവും കാമുകീകാമുകന്മാരുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിൻ്റെ സൈഡിലെ സ്റ്റെപ്പുകളും വിശുദ്ധപ്രേമങ്ങൾ കൂടികൊണ്ടിരുന്ന ചാപ്പൽ പടവുകളും KSU, SFI സമരങ്ങളും ഒക്കെയാണ്.
ക്രിസ്തു ചരിത്രത്തിലെ ഹൃദയസ്‌പർശിയായ സംഭവവികാസങ്ങളെ പുതിയ മാനദണ്ഡത്തിൽകൂടി അവതരിപ്പിക്കാനുള്ള ശ്രമമാണ് പത്രോസിൻ്റെ വാൾ. പുരോഹിതന്മാരുടെയും പരീശവർഗ്ഗത്തിൻ്റെയും വിശ്വാസത്തിൻ്റെ അടിസ്ഥാനശിലകളെ പൊളിച്ചുപണിയാനുള്ള ക്രിസ്തുവിൻ്റെ ശ്രമങ്ങളെ ഏതു വിധത്തിലും ചെറുത്തു തോല്പിക്കാനുള്ള പ്രവണതയാണ് ഈ നാടകത്തിൻ് കഥാതന്തു.
ദൂരെയിരുന്നെഴുതുക എന്നത് തീക്ഷ്ണമായൊരു സാധ്യതയാണ്. അവിടെ എഴുത്തുകാരന്/ എഴുത്തുകാരിക്ക് അയാളുടെ/അവരുടെ ദേശത്തിൻ്റെ പൊതിഞ്ഞുപിടിക്കലുകളില്ല. ഏകാന്തതയുടെ അശാന്തമായ ഒരു ആവരണത്തിനകത്താണയാൾ/ അവർ. എഴുതുന്ന ഓരോവരിയിലും വാക്കിലും ആർജ്ജിച്ചതിൻ്റെയും കൂട്ടിച്ചേർത്തതിൻ്റെയും പടങ്ങളും ഭാരങ്ങളും പൊഴിഞ്ഞുപോവുന്നു. ഒടുവിൽ എഴുത്തുമാത്രം ഒറ്റപ്പെട്ട, നഗ്നമായ ഒരുടലായിമാറുന്നു.
അണയുന്ന സൂര്യൻ പള്ളികളിൽ ഉപേക്ഷിച്ച പ്രകാശത്തിൻ്റെ കാലടിപ്പാതകളെ നീ സൂക്ഷിച്ചു. പകൽ മരിച്ചുകഴിഞ്ഞാൽ, രാത്രി വന്നണഞ്ഞാൽ, പിന്നീടുള്ള പ്രകാശം മുഴുവനും നീയാണ്. നിൻ്റെ ചുംബനങ്ങൾ എൻ്റെ നിദ്രയിൽ മീവൽപക്ഷികളെ സഞ്ചരിപ്പിക്കുന്നു. ലൈംഗികത മുഖ്യപ്രമേയമായി വരുന്ന 28 ലോക കഥകൾ.