ഋശ്യശൃംഗ പത്നിയായ അംഗരാജകുമാരി. അസ്തിത്വം ദ്വന്ദ്വമായവൾ. എല്ലാ ബന്ധങ്ങൾക്കും നടുവിൽ അനാഥത്വം പേറിയവൾ. വിധിവൈപരീത്യത്താൽ മറ്റുള്ളവരിൽനിന്ന് അടർത്തിമാറ്റപ്പെടുകയും കർമത്തിൻ്റെ ചങ്ങലക്കണ്ണികളാൽ ബന്ധനസ്ഥയായി പലപ്പോഴും മുറിവേല്ക്കേണ്ടിവന്നവളുമായ ഒരു രാജകുമാരിയുടെ ജീവിതസഞ്ചാരങ്ങൾ. മധുപാലിൻ്റെ അവതാരിക ജി. മഹേഷിൻ്റെ പഠനം. എ.കെ. ഗോപീദാസിൻ്റെ ചിത്രീകരണം.
പട്ടിണിയും ദാരിദ്ര്യവുമുള്ളിടത്ത് കുട്ടികളുടെ അകാലമരണം സാധാരണമാണ്. എനിക്ക് മൂത്തതായി ഇരട്ടസഹോദരിമാർ പിറന്നെങ്കിലും അമ്മയ്ക്ക് പാലില്ലാത്തതിനാലും കുട്ടികൾക്ക് ആരോഗ്യമില്ലാത്തതിനാലും രണ്ടുപേരും രക്ഷപ്പെട്ടില്ല. ചിലപ്പോൾ ഏതെങ്കിലും വീട്ടിൽനിന്നു കിട്ടുന്ന ധാന്യത്തോടൊപ്പം കാലണയോ എട്ടണയോ ഉണ്ടാകും. അവരുടെ കീറിപ്പറിഞ്ഞ തുണികൾ മുഖത്തേക്ക് വലിച്ചെറിഞ്ഞുതരും. അപമാനത്തോടൊപ്പം ലഭിക്കുന്ന ഈ ദാനം കുറേക്കാലത്തേക്ക് ഉപകരിക്കുമായിരുന്നു. വളരെപ്പഴകിയതും കീറിയതുമായ തുണികൾ അമ്മയും അമ്മമ്മയും ചേർന്ന് തുന്നിച്ചേർക്കും. ദാനം കിട്ടിയ ധാന്യങ്ങൾ സാമ്പത്തിക പരാധീനതയുടെ ജീവിതകാലത്ത് കുറച്ചുകാലത്തേക്കെങ്കിലും സഹായകമാവും. ഞങ്ങളുടെ വിശപ്പിന് ആശ്വാസമാവും. ചൂഷിതരുടെയും പീഡിതരുടെയും അപമാനിതരുടെയും ഇല്ലായ്മയിൽ ജീവിക്കുന്ന ദലിതരുടെ പിടച്ചിലുകൾ.
മനുഷ്യൻ അപ്പംകൊണ്ടും രാഷ്ട്രീയംകൊണ്ടും മാത്രം ജീവിച്ചാൽമതിയെന്ന് ശഠിച്ച ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാർ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അപവാദപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പുസ്തകം. സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ നാളുകളിൽ റഷ്യയിൽ നിരോധിക്കപ്പെട്ട കൃതി. ഗ്ലാസ്നോസ്റ്റ് യുഗത്തിലും നിരോധനം തുടർന്ന കൃതി. മാർക്സിയൻ സൗന്ദര്യശാസ്ത്ര വിജ്ഞാനീയത്തിലെ ഏറ്റവും മൂല്യവത്തായ പുസ്തകം
ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ... അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല.... പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം... പകരംവെക്കാനില്ലാത്ത ഒന്ന്
സമകാലിക മൂല്യവിചാരങ്ങൾക്കു വിപരീതമായി നിർമ്മിച്ചെടുത്ത ജീവിതാഖ്യാനങ്ങൾ. സൗന്ദര്യപരവും ബുദ്ധിപരവുമായ ശുഭപ്രതീക്ഷകൾ വാരിവിതറുന്ന ആവിഷ്കാരങ്ങൾ. മുപ്പത്തിയഞ്ചാം വയസ്സിൽ ആത്മഹത്യചെയ്ത ഒരതുല്യപ്രതിഭയുടെ കഥാലോകം. കുറൊസാവയുടെ വിഖ്യാതമായ ചലച്ചിത്രത്തിനാധാരമായ റാഷൊമോണും മറ്റുകഥകളും.
വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത. ഒപ്പം 'ഓർമ്മ'യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ആർ. രാജശ്രീ കൊതിപ്പിക്കുന്ന പേരുകളാണ് മനോജ് കോടിയത്തിൻ്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു. ആർ വി എം ദിവാകരൻ
വണ്ടുകളും ചിത്രശലഭങ്ങളും ജന്മവാസനയാൽ പൂക്കളിൽ ചെന്നിരിക്കും. ആ ചെറുജീവികളുടെ നിലനിൽപ്പിൻ്റെ ആവശ്യമാണത്. പൂക്കളെ വിട്ടു പറക്കുമ്പോൾ അവയുടെ കാലുകളിൽ പൂമ്പൊടിയുടെ ചെറുതരികൾ പറ്റിപ്പിടിച്ചിരിക്കും. അതുവഴി പ്രകൃതി തങ്ങളെ പരാഗണത്തിൻ്റെ മാദ്ധ്യമങ്ങളാക്കുകയാണെന്ന് ആ ഷഡ്പദങ്ങൾ അറിയുമോ? സ്വന്തം കാര്യം മാത്രമല്ലേ അവർക്കറിയാവുള്ളു. ഗുരുപ്രകാശത്തിൻ്റെ ഗുണഭോക്താക്കളായ എന്നെപ്പോലെയുള്ള സ്വാർത്ഥികളെകുറിച്ചു ചിന്തിക്കുമ്പോൾ ഈ ഷഡ്പദങ്ങളുടെ ഉപമയാണെൻ്റെ മനസ്സിൽ വരുന്നത്. അറിയാതെ എൻ്റെ ജീവൻ ഗുരുമഹിമയുടെ വലയത്തിലേക്ക് പറന്നടുത്തിരിക്കുന്നു. ബോധത്തിൽ പറ്റിയ പ്രകാശപരാഗങ്ങൾ സ്നേഹിതരിലും ബന്ധുക്കളിലും ചെറുതായി പകർന്നിരിക്കാം. ഇപ്പോൾ പകരണമെന്ന ബോധം വന്നിരിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് 'പുഴയൊഴുകും വഴി'.
മനുഷ്യരായിരിക്കുകയെന്നത് സുന്ദരമായ അവസ്ഥയാണ്. ആഹ്ലാദകരമായ കാര്യമാണ്. മനുഷ്യരുടെ സൃഷ്ടിരഹസ്യം അങ്ങനെയാണ്. കടുത്തത്യാഗങ്ങൾ സഹിച്ച് മഹത്വത്തിൻ്റെ മഹാപർവ്വതങ്ങൾ കയറുന്നവർക്ക് മനുഷ്യഗുണങ്ങൾ നഷ്ടമാകും. ഒരർത്ഥത്തിൽ അവർ മനുഷ്യരല്ലാതെയായിമാറുകയാണ്. മഹാജീവിതത്തിൻ്റെ അതീന്ദ്രിയാനുഭവങ്ങൾ
ഞാൻ ജ്ഞാനിയായി ജനിച്ചു. വഴികളെയും ആൾക്കാരെയും തന്നെത്തന്നെയും അറിഞ്ഞവളായിരുന്നു ഞാൻ. ഈ ജ്ഞാനം എൻ്റെ ജന്മാവകാശമായിരുന്നു. ഞാൻ വൃദ്ധയായിത്തന്നെ പിറന്നവളാണ്, മാത്രമല്ല സ്വയംഭൂവും. ജ്ഞാനിയും ദരിദ്രയുമായി ജനിച്ചെന്നതാണ് എൻ്റെ ഏറ്റവും വലിയ നേട്ടം.