മനുഷ്യരായിരിക്കുകയെന്നത് സുന്ദരമായ അവസ്ഥയാണ്. ആഹ്ലാദകരമായ കാര്യമാണ്. മനുഷ്യരുടെ സൃഷ്ടിരഹസ്യം അങ്ങനെയാണ്. കടുത്തത്യാഗങ്ങൾ സഹിച്ച് മഹത്വത്തിൻ്റെ മഹാപർവ്വതങ്ങൾ കയറുന്നവർക്ക് മനുഷ്യഗുണങ്ങൾ നഷ്ടമാകും. ഒരർത്ഥത്തിൽ അവർ മനുഷ്യരല്ലാതെയായിമാറുകയാണ്. മഹാജീവിതത്തിൻ്റെ അതീന്ദ്രിയാനുഭവങ്ങൾ
ഞാൻ ജ്ഞാനിയായി ജനിച്ചു. വഴികളെയും ആൾക്കാരെയും തന്നെത്തന്നെയും അറിഞ്ഞവളായിരുന്നു ഞാൻ. ഈ ജ്ഞാനം എൻ്റെ ജന്മാവകാശമായിരുന്നു. ഞാൻ വൃദ്ധയായിത്തന്നെ പിറന്നവളാണ്, മാത്രമല്ല സ്വയംഭൂവും. ജ്ഞാനിയും ദരിദ്രയുമായി ജനിച്ചെന്നതാണ് എൻ്റെ ഏറ്റവും വലിയ നേട്ടം.
പ്രതീക്ഷകളുടെ അവസാന തുരുത്തുകളും അടഞ്ഞുപോകുമ്പോൾ ഉയരുന്ന നിലവിളികൾ. ജീവിച്ചുതീർത്തവരുടെ മുഴുവൻ ഭാരവുമേറ്റി ഭാവിയിലേക്കു വെളിച്ചവും സുഗന്ധവും സ്നേഹത്തണലുകളും കരുതിവയ്ക്കാൻ തുടിക്കുന്ന വാക്കുകൾ ഒരു ജനത ഒരു നാവിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദം എത്ര സാന്ദ്രവും ചരിത്രപരവും രോഷാകുലവുമാകുമെന്നു ബോധ്യപ്പെടുത്തുന്ന കവിതകൾ.
മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരുതരത്തിലുള്ള ബന്ധമുണ്ടാക്കണമെങ്കിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാകണം. മുതലാളിത്തം ഈ ബന്ധങ്ങൾക്ക് അതിസൂക്ഷ്മമായ രൂപംനൽകുന്നു. എന്തിനേയും ചരക്കായികാണാനും എല്ലാ പ്രവർത്തനത്തെയും ലാഭം ഉണ്ടാക്കുന്നതിനുള്ളതായി കാണാനും മുതലാളിത്തം മനുഷ്യനെ നിർബന്ധിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പണത്തിൻ്റെ ബന്ധമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മറ്റൊന്നാകാൻ സാധ്യമല്ല. ലോകസാമ്പത്തികവ്യവസ്ഥയിൽ അന്തർലീനമായ നശീകരണസ്വഭാവത്തെ തുറന്നുകാട്ടുന്ന, ആഗോളപരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
തിരുവല്ല മാർത്തോമാ കോളെജിൽ രണ്ടുകൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്നു കേൾക്കുന്നതുതന്നെ ഒരു എനർജിയാണ്. മാർത്തോമാ കോളെജ് എന്നുപറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരുമുറ്റവും കാമുകീകാമുകന്മാരുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിൻ്റെ സൈഡിലെ സ്റ്റെപ്പുകളും വിശുദ്ധപ്രേമങ്ങൾ കൂടികൊണ്ടിരുന്ന ചാപ്പൽ പടവുകളും KSU, SFI സമരങ്ങളും ഒക്കെയാണ്.
ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് 2019ലെ 'അയ്യപ്പഭക്തസംഗമ'ത്തിൽ മുദ്രാവാക്യം വിളിച്ച അമൃതാനന്ദമയിയെക്കുറിച്ച് 20 വർഷം മുമ്പ് എം.എൻ വിജയൻ പറഞ്ഞ വാക്കുകൾക്ക് രാഷ്ട്രീയാത്മീയതയുടെ ഈ കാലത്ത് നിശിതമായ ഒരു പ്രവാചക സ്വഭാവം കൈവരുന്നു. വിജയൻ മാഷ് മരിച്ചിട്ടില്ലെന്നും ഈ കാലത്തോടും അദ്ദേഹം ജാഗ്രതയോടെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും തെളിയിക്കുന്ന അഭിമുഖ സമാഹാരം.
ജീവിതം മുഴുവൻ പ്രകാശം പരത്തി വർത്തമാനങ്ങളുടെ കയ്പും മധുരവും കണ്ണീരും ചിരിയും കിനാവുമെല്ലാം ഓർമ്മതുരുത്തിൽ ഊറിക്കിടക്കും.. ജീവവൃക്ഷത്തിന്റെ വേരുകളിൽ കിനിയുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പ്രിയ മിത്രം പ്രതിഭ സതീഷ് വായനക്കാർക്കായി സമ്മാനിക്കുന്നത്. കണ്ണിലും കനവിലും നിറഞ്ഞൂറിയ അനുഭവങ്ങളുടെ ചിത്രരേഖകളാണീ മൊഴിയനക്കങ്ങൾ. ശാന്തതയാണ് ഈ കുറിപ്പുകളുടെ ഫലശ്രുതിയായി മാറുന്നത്. രഘുമാഷ്
എന്നോടു പറയൂ, ഞാനെങ്ങാൻ നിൻ്റെ കാൽ കവർന്ന് ഉള്ളംകാലടിയിൽ ചുംബിച്ചാൽ, അതിനുശേഷം നീ തെല്ലൊന്നു മുടന്തില്ലേ; എൻ്റെ ചുംബനം ഞെരിഞ്ഞമർന്നാലോ എന്ന ഭയത്തിനാൽ... പ്രണയത്തിൻ്റെയും മരണത്തിൻ്റെയും ആസക്തികളുടെയും അനാസക്തികളുടെയും വിമോഹനാത്മകവും വിഭ്രമാത്മകവുമായ പ്രതലങ്ങളെയാവാഹിക്കുന്ന രചനകൾ.
ഹൈക്കു നമ്മൾ തലപുകഞ്ഞാലോചിച്ച് എഴുതേണ്ട ആവശ്യമില്ല. ഹൈക്കുകൾ എമ്പാടും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനെ ശ്രദ്ധയിൽപ്പെടുത്തി കണ്ടെടുത്താൽമതി. ഒരു നല്ല ക്യാമറാമാൻ്റെ ദൃഷ്ടിയുള്ളവന് ഒരു നല്ല ഹൈക്കു കവിയായി മാറാൻ സാധിക്കും. ലിങ്കുസാമി ഹൈക്കു എഴുതുന്നതിൽ അത്ഭുതമില്ല. അദ്ദേഹം ചലച്ചിത്ര രചയിതാവാണ്. ക്യാമറാക്കണ്ണുള്ളവൻ. അതുകൊണ്ട് പൂന്തോട്ടത്തിൽനിന്നും പൂവുകൾ പറിക്കുന്നതുപോലെ ഹൈക്കുകവിതകൾ നുള്ളിയെടുക്കുന്നു. കവിസാമ്രാട്ട് അബ്ദുൾ റഹ്മാൻ
'ഒപ്പിടാത്ത അപേക്ഷ' ഒരു അവസ്ഥയെ കുറിക്കുന്നു. ഇന്നും അദ്യശ്യവും 15 അജ്ഞാതവുമായികിടക്കുന്ന ജീവിതമേഖലയുടെ ഒരു മാനിഫെസ്റ്റോയാണത്. മലയാളത്തിലെ പുതിയ കവിതയുടെ അവബോധം ഈ കവിതകളിലാകെയുണ്ട്. കവിതയെഴുത്തിൻ്റെ പഴയലോകങ്ങളെ ഇവ റദ്ദുചെയ്യുന്നു. -എസ് ജോസഫ്