അനാട്ടമി ക്ലാസ്സിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ മടുപ്പും മരവിപ്പും മാത്രം കൈമുതലായുള്ള ഉടലിന് ഇത്രമേൽ അഴകും ആഴവും ലഭിക്കുന്നത് പ്രണയത്തിൽ മാത്രമാണ്. അവനാൽ പ്രണയിക്കപ്പെടുന്നതുകൊണ്ടുമാത്രം അവൾ ആഴം അളക്കാനാവാത്ത പുഴ. മീതെ ആമ്പലിൻ സുഗന്ധം, താഴെ പരൽമീനുകളുടെ കുറുമ്പ്, ആഴങ്ങളിൽ ജലശംഖുകളുടെ ഓംകാരം. ഒക്കെ സ്നേഹിക്കപ്പെടുമ്പോൾ മാത്രം. ഓരോ രോമകൂപവും അപ്പോൾ ആത്മാവിലേക്കുള്ള ചില്ലുജാലകങ്ങൾ. കൈക്കുടന്നയിൽ നിന്നും ഊർന്നുപോകുന്ന ജലം പോലെ ആത്മാവിലേക്കൂർന്നിറങ്ങുന്ന പ്രണയനനവുള്ള കവിതകൾ
വണ്ടുകളും ചിത്രശലഭങ്ങളും ജന്മവാസനയാൽ പൂക്കളിൽ ചെന്നിരിക്കും. ആ ചെറുജീവികളുടെ നിലനിൽപ്പിൻ്റെ ആവശ്യമാണത്. പൂക്കളെ വിട്ടു പറക്കുമ്പോൾ അവയുടെ കാലുകളിൽ പൂമ്പൊടിയുടെ ചെറുതരികൾ പറ്റിപ്പിടിച്ചിരിക്കും. അതുവഴി പ്രകൃതി തങ്ങളെ പരാഗണത്തിൻ്റെ മാദ്ധ്യമങ്ങളാക്കുകയാണെന്ന് ആ ഷഡ്‌പദങ്ങൾ അറിയുമോ? സ്വന്തം കാര്യം മാത്രമല്ലേ അവർക്കറിയാവുള്ളു. ഗുരുപ്രകാശത്തിൻ്റെ ഗുണഭോക്താക്കളായ എന്നെപ്പോലെയുള്ള സ്വാർത്ഥികളെകുറിച്ചു ചിന്തിക്കുമ്പോൾ ഈ ഷഡ്‌പദങ്ങളുടെ ഉപമയാണെൻ്റെ മനസ്സിൽ വരുന്നത്. അറിയാതെ എൻ്റെ ജീവൻ ഗുരുമഹിമയുടെ വലയത്തിലേക്ക് പറന്നടുത്തിരിക്കുന്നു. ബോധത്തിൽ പറ്റിയ പ്രകാശപരാഗങ്ങൾ സ്നേഹിതരിലും ബന്ധുക്കളിലും ചെറുതായി പകർന്നിരിക്കാം. ഇപ്പോൾ പകരണമെന്ന ബോധം വന്നിരിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് 'പുഴയൊഴുകും വഴി'.
പുതുകവിതയുടെ ഈ ലഘുചരിത്രം, ഒരു നിരീക്ഷകൻ എന്ന നിലയിൽ കുറിച്ചതാണ്; അഥവാ സഹയാത്രികൻ എന്ന നിലയിൽ. ഇതിൽ ഒരു കവിയായ ഞാനില്ല. എൻ്റെ കവിതയുമില്ല. നിരീക്ഷകൻ മാത്രമാണുള്ളത്. നിരീക്ഷകൻ്റെ അനുഭവത്തെ, നിരീക്ഷണത്തിലൂടെ അറിഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചരിത്രം.
മദ്ധ്യവർഗ്ഗ ജീവിതത്തിൻ്റെ സന്ദിഗ്‌ധതകളും ആകുലതകളും മറകീറിയെറിഞ്ഞ് തിരശ്ശിലയിൽ പുനരവതരിക്കുന്നു. ഒരു ഭാവഗീതംപോലെ മലയാള മനസ്സിൽ മായാതെനിൽക്കുന്ന ഒരു ക്ലാസിക് സിനിമയുടെ അഭ്രഭാഷ്യം.
വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്‌കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത. ഒപ്പം 'ഓർമ്മ'യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ആർ. രാജശ്രീ കൊതിപ്പിക്കുന്ന പേരുകളാണ് മനോജ് കോടിയത്തിൻ്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു. ആർ വി എം ദിവാകരൻ
ജീവിതവും മരണവും ഒരേ നൂലിലെ മുത്തുകളാവുന്ന കാവ്യവിചാരങ്ങൾ. മനുഷ്യജീവിതത്തിന്റെ ആകുലതകളും അർത്ഥമാഹിത്യങ്ങളും അനുഭവചിത്രങ്ങളാക്കുന്ന കവിമനസ്സ്. ഹൃദയം തുരുമ്പിച്ച സ്വസ്ഥജീവിതങ്ങളിലേക്ക് ദുരന്തപ്പെയ്ത്തായി പ്രളയജലം ഒഴുകിനിറയുന്ന അപൂർവ്വാനുഭവം. ഒരു കവിയുടെ പ്രളയാനുഭവ വാങ്‌മയങ്ങൾ.
മനുഷ്യരായിരിക്കുകയെന്നത് സുന്ദരമായ അവസ്ഥയാണ്. ആഹ്ലാദകരമായ കാര്യമാണ്. മനുഷ്യരുടെ സൃഷ്ടിരഹസ്യം അങ്ങനെയാണ്. കടുത്തത്യാഗങ്ങൾ സഹിച്ച് മഹത്വത്തിൻ്റെ മഹാപർവ്വതങ്ങൾ കയറുന്നവർക്ക് മനുഷ്യഗുണങ്ങൾ നഷ്ടമാകും. ഒരർത്ഥത്തിൽ അവർ മനുഷ്യരല്ലാതെയായിമാറുകയാണ്. മഹാജീവിതത്തിൻ്റെ അതീന്ദ്രിയാനുഭവങ്ങൾ
വർത്തമാനകാല ഇന്ത്യയുടെ വിചിത്രമായ രാഷ്ട്രീയസാഹചര്യത്തിൽ ഭരണക കുടങ്ങളും അവയുടെ തലപ്പത്തുള്ള രാഷ്ട്രീയ നേതൃത്വങ്ങളും എങ്ങനെയാണ് യുവതലമുറയെ, വിശേഷിച്ചും വിദ്യാർത്ഥി സമൂഹത്തെ, അഭിമുഖീകരിക്കുന്നതെന്ന് ഈ സിനിമകൾ ചർച്ചചെയ്യുന്നു. ഇന്ത്യയിലെ മൂന്നു പ്രധാനപ്പെട്ട സർവ്വകലാശാലകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഇൻ ദ ഷെയ്‌ഡ് ഓഫ് ഫോളൻ ചിനാർ, മാർച്ച് മാർച്ച് മാർച്ച്, ദി അൺബെയറബ്ൾ ബീയിങ് ഓഫ് ലൈറ്റ്നെസ് എന്നീ വിവാദ ഡോക്യുമെൻ്ററി സിനിമകളുടെ തിരനാടകങ്ങൾ.
പ്രണയത്തിലായിരിക്കുമ്പോൾ ധ്യാനം നേടുക എന്നത് പ്രയാസകരമാണ്. കാമുകൻ നിലനിൽക്കുന്നുവെന്നും പ്രണയമുണ്ടെന്നുമുള്ള ആ ആശയം, ആ അനുഭവം അതുമതി ഒരു സ്ത്രീ നിറവ് അനുഭവിക്കുന്നു. അവൾ ജീവനോടെ നിലകൊള്ളുന്നു. പ്രണയിയും പ്രിയപ്പെട്ടതും ഒന്നായി മാറുന്ന ബിന്ദുവിലേക്ക് ഈ സ്നേഹത്തിലൂടെമാത്രമേ അവൾ എത്തിച്ചേരു. അപ്പോഴാണ് ധ്യാനം സംഭവിക്കുന്നത്. കോറിഗോൺ പാർക്കിലെ മഹാമാന്ത്രികൻ പ്രണയത്തിൻ്റെയും ധ്യാനത്തിൻ്റെയും ആത്മരഹസ്യങ്ങൾ പറയുന്നു.
ഞാൻ ജ്ഞാനിയായി ജനിച്ചു. വഴികളെയും ആൾക്കാരെയും തന്നെത്തന്നെയും അറിഞ്ഞവളായിരുന്നു ഞാൻ. ഈ ജ്ഞാനം എൻ്റെ ജന്മാവകാശമായിരുന്നു. ഞാൻ വൃദ്ധയായിത്തന്നെ പിറന്നവളാണ്, മാത്രമല്ല സ്വയംഭൂവും. ജ്ഞാനിയും ദരിദ്രയുമായി ജനിച്ചെന്നതാണ് എൻ്റെ ഏറ്റവും വലിയ നേട്ടം.
ഒരർത്ഥത്തിൽ ജനനത്തോടുകൂടിതന്നെ മരണവും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ജനിച്ച ദിവസത്തിൽതന്നെ യാത്ര പകുതി പൂർത്തിയായി കഴിഞ്ഞ. ശേഷം പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം. ജീവിതത്തോടുകൂടി മരണവും നിങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇനി നിങ്ങൾക്ക് സ്വയം ചെയ്യുവാനായി ശേഷിക്കുന്നത് ഒരുകാര്യം മാത്രമാണ് നിങ്ങളുടെ അധീനതയിലായിരിക്കുന്നത്-അതാണ് പ്രണയം!