ജനങ്ങളെയും സമൂഹത്തെയും ചരിത്രഗതിയെതന്നെയും എതിർത്തുനിൽക്കുന്ന വ്യക്തി ശിഥിലീകരണത്തിൻ്റെ തലംമാത്രം മനസ്സിലാക്കുന്നു. പുനരുത്ഥാനവും ഒപ്പം പ്രധാനമാണ്. ഇവിടെ ഗോർക്കി ആവിഷ്കരിക്കുന്നത് സമൂഹത്തിൻ്റെ ഭാഗധേയവുമായി ഇഴുകിച്ചേരുന്ന വ്യക്തിയുടെ ഉയിർത്തെഴുന്നേല്പാണ്. കർമ്മോന്മുഖതയിലേക്കു നയിക്കുന്ന കരുത്തുറ്റ ശാസ്ത്രീയചിന്തകൾ.
ഫ്രിഡാ കാലോ വേദനകളുടെയും ആസക്തികളുടെയും ഉദ്യാനത്തിൽ അവസാനം വിരിഞ്ഞപൂവ്. മോഹിപ്പിക്കുന്നതായിരുന്നു അവളുടെ നിലപാടുകളും വരയും ചിന്തകളും വിഭ്രമാത്മകമായ ആത്മചിത്രങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും അവൾ ഏകാന്തതയുടെ ആഴമുള്ള മദ്യചഷകങ്ങളിൽ തുടരെ തുടരെ കരപറ്റാതെ തുഴഞ്ഞുകൊണ്ടിരുന്നു. ജീവിതവും വേദനയും രതിയും പ്രണയവും കമ്മ്യൂണിസവും ആഘോഷമാക്കിയ മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാലോ ഡി റിവേരയുടെ ആത്മഭാഷണങ്ങളും ഡയറിക്കുറിപ്പുകളും.
ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് ഒരുകാലത്ത് കമ്മ്യൂണിസത്തിൻ്റെ ഈറ്റില്ലത്തിനു പുറത്ത് ഏറ്റവുമധികം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നത്. 65-ൽ സൈന്യം രാജ്യത്തെ പിടിച്ചെടുത്ത് രക്തസ്നാനം ചെയ്യിച്ചു. കുറഞ്ഞത് പത്തുലക്ഷം ജനങ്ങളെങ്കിലും കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരും അവരുടെ സഹായികളുമായിരുന്നു ഇരകൾ. സി.ഐ.എ അവരുടെ കമ്മ്യൂണിസ്റ്റ് പട്ടിക കൊടുത്ത് കൊലയാളികളെ സഹായിച്ചു. കബന്ധങ്ങൾക്ക് മനുഷ്യരൂപംതന്നെ ഇല്ലായിരുന്നു. തലയില്ലാത്ത ശരീരങ്ങൾ, പള്ള പിളർന്നവ. താണുപോകാതെ അവയെല്ലാം മുളങ്കോലുകളിൽ കൂടുക്കിയിരുന്നു. ശവച്ചങ്ങാടങ്ങൾ കേദിരി പ്രവിശ്യയിൽനിന്ന് ബ്രാന്താസിലേക്ക് ഒഴുകി. അവയിൽ കമ്മ്യൂണിസ്റ്റ് പതാകയും ബാനറും പാറിക്കളിച്ചു. പ്രമുഖ മാർക്സിസ്റ്റ് ചിന്തകൻ താരിഖ് അലിയുടെ ലേഖനങ്ങൾ ആദ്യമായി മലയാളത്തിൽ.
എനിക്കാ റോസാപ്പൂക്കളൊന്നും വേണ്ട, നിൻ്റെ വിരലുകൾ മതി. മുള്ളുകൊണ്ടുള്ളിൻ്റെ മുഴുവൻ ചെമപ്പുമായിവന്ന് ധ്യാനിച്ചുനിൽക്കയാണ് ഒരു രക്തത്തുള്ളി... ഹൃദയത്തിന്നാഴത്തിൽനിന്ന് പുറത്തേക്കൊഴുകുന്ന നൂറ്റിപ്പതിനൊന്ന് പ്രണയമന്ത്രണങ്ങൾ.
സ്വപ്നവും ജാഗരവും തമ്മിലുള്ള മാറാട്ടങ്ങൾ ജീവിതവും മൃതിയും തമ്മിലുള്ള മാറാട്ടങ്ങൾപോലെ അത്ര സ്വാഭാവികമായി ഇഴചേരുന്ന കവിതകൾ. മരണത്തിൽ മുഴുകുന്നൊരാൾ പ്രണയത്തിലേക്കും അതിലൂടെ സ്വപ്നത്തിൻ്റെ ജീവിതസജീവതയിലേക്കും തെന്നിപ്പോകുന്ന മാന്ത്രികാനുഭവം. അഴിയാചങ്ങലകളുടെ കണ്ണികൾപോലെ വായനയെ പൂട്ടിയിടുന്ന കാവ്യഫ്രെയിമുകൾ
മൗനം കുറ്റമായിത്തീരുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. സാംസ്കാരികലോകത്ത് അരിച്ചുകയറുന്ന വെറുപ്പ് വൈവിധ്യമാർന്ന മുഖംമൂടികൾ അണിയുന്നുണ്ട്. പല വാക്കുകളുടെയും അർത്ഥം നിശബ്ദത എന്നായിത്തീർന്നിട്ടുണ്ട്. ജീവിക്കുന്ന കാലവും അതിൻ്റെ യാഥാർത്ഥ്യവുമായി പ്രതിവദിക്കുന്ന അഭിമുഖങ്ങളും ലേഖനങ്ങളും. ഭയത്തിനും മൗനത്തിനുമെതിരെയുള്ള വാക്കുകളുടെ ചെറുത്തുനില്പ്പുകൾ.
വിപുലമായ കാവ്യാനുഭവങ്ങളുടെയും ബൗദ്ധികമായ ചിന്തകളുടെയും ആഴങ്ങളിൽനിന്നാണ് ഈ കവിതകൾ മിക്കവയും ഉടലെടുക്കുന്നത്. നെടുകെയും കുറുകെയും കോർത്തിണക്കിയ ചട്ടക്കൂടിലെ അംഗുലീയവിടവുകളിൽ വിരലമർത്തിയാൽ മാത്രമേ അതു തുറക്കുവാനും അനുവാചകന് അതിൻ്റെയുള്ളിലെ വിസ്മയക്കാഴ്ച്ചകൾ കാണുവാനും കഴിയുകയുള്ളൂ.. അശാന്തികളുടെ മുകൾപ്പരപ്പിലെ ശാന്തമായ മനുഷ്യവ്യവഹാരങ്ങളുടെ ആന്തരികവിനിമയങ്ങൾ.
ഏകനായിരിക്കുമ്പോൾ മുറിയടച്ചിട്ട് ലൈംഗികകർമ്മത്തിലെന്നപോലെ ചരിക്കുക. എല്ലാറ്റിനെയും വിസ്മരിക്കുക-സമൂഹത്തെയും വിലക്കുകളെയുമൊക്കെ. ലൈംഗികതയിലെ സമ്പൂർണ്ണമായ സ്വാതന്ത്ര്യം നിങ്ങളറിയുന്നു. ശരീരമാകെ ഇളകിയുലയുമ്പോൾ നിങ്ങളും നിങ്ങളുടെ പ്രേമഭാജനവും മാത്രമല്ല സംഗമിക്കുന്നത്. നിങ്ങളുടെ ശരീരത്തിനുള്ളിലെ ഓരോ കോശവും എതിർകോശവുമായി സംഗമിക്കുകയാണ്. അതു മൃഗീയമായി തൊന്നാം എന്നാൽ, മനുഷ്യൻ ഒരു മൃഗമായതിനാൽ അതിൽ തെറ്റൊന്നുമില്ല. രതിയുടെയും താന്ത്രികതയുടെയും രഹസ്യങ്ങൾ.
ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും