അടുത്തകാലത്ത് വായിച്ച ഏറ്റവും മികച്ച പുസ്തകം. വായനയെ ചിന്തയുടെ ഊർജ്ജമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം-കേരളശബ്ദം നൂറു വർഷത്തെ പ്രവർത്തനത്തിനുശേഷവും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടികൾ അതീവദുർബലമായി തുടരുന്നതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിൻ്റെ ഉത്തരം തേടലാണ് ഈ പുസ്തകം-ജനയുഗം മൂപ്പത്തിനാലുവർഷം ഭരിച്ച പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വൻപരാജയത്തിൻ്റെ കാരണങ്ങൾ ഒന്നൊന്നായി ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു -വീക്ഷണം പാർട്ടിയുടെ ചരിത്രത്തെ വിമർശിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും തികഞ്ഞ പക്വത ഈ കൃതിയിൽ കണ്ടെത്താം- പച്ചമലയാളം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമായി പോയതിനെക്കുറിച്ചുള്ള പഠന ഗ്രന്ഥം- മാതൃഭൂമി
മനുഷ്യൻ്റെ ബൗദ്ധിക നേട്ടങ്ങളുടെ ഏറ്റവും പ്രധാനകാലം ബിസി 5000 മുതൽ 3000 വരെയാണ്. സമൂഹത്തെ ആകമാനം പരിവർത്തന വിധേയമാക്കി ഈ നേട്ടങ്ങൾ. ബിസി 700 മുതൽ മൂന്നോ നാലോ നൂറ്റാണ്ടുകൾക്കിടയിലാണ് ദർശനങ്ങളുടെ സുവർണ്ണകാലം ആരംഭിക്കുന്നത്. ഇക്കാലത്താണ് ഇന്ത്യയിൽ ഉപനിഷത്തുകൾ മുതൽ ബുദ്ധൻ വരെയും യൂറോപ്പിൽ ഥെയിൽസു മുതൽ അരിസ്റ്റോട്ടിൽ വരെയുള്ള ദാർശനികർ ഉണ്ടായത്. രാഹുൽ സാംകൃത്യായൻ്റെ ഗ്രീക്ക് യൂറോപ്യൻ ഫിലോസഫി എന്ന കൃതിയുടെ സ്വതന്ത്ര വിവർത്തനം.
മലിനീകരണം, കുടിയൊഴിപ്പിക്കൽ, കുടിവെള്ള പ്രതിസന്ധി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം തുടങ്ങി പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന പതിനെട്ടു കഥകൾ. ജീവിതത്തിൻ്റെ പച്ചിലപ്പടർപ്പുകളും ഹരിതചിന്തകളും ആവിഷ്ക്കരിക്കുന്ന കഥാപ്രപഞ്ചം.
എൻ്റെ അന്ത്യാഭിലാഷം, നമ്മുടെ പാർട്ടിയും ജനതയും അവരുടെ യത്നങ്ങൾ ഒന്നിച്ചുചേർത്ത്, ശാന്തവും ഏകീകൃതവും സ്വാതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു വിയത്നാം കെട്ടിപ്പടുക്കുകയും ലോകവിപ്ലവത്തിനു വിലപ്പെട്ട സംഭാവനനൽകുകയും ചെയ്യണമെന്നതാണ്. -ഹോ ചി മിൻ വിശ്വോത്തര വിപ്ലവകാരിയായ ഹോ ചി മിൻ ഒരു മഹാകവികൂടിയായിരുന്നു. യുദ്ധകാല ചൈനയിലെ പിന്തിരിപ്പൻ തടവറകളിൽ കഴിഞ്ഞ കാലത്ത് ചൈനീസ് ഭാഷയിൽ ഹോ ചി മിൻ എഴുതിയ കവിതകളാണ് ഈ ഡയറിയിൽ.
'വഞ്ചന നിറഞ്ഞ നഗരത്തിൻ്റെ തെരുവുകളിൽ ബസ്സിൽ വിയർത്തൊലിക്കുന്ന ശരീരങ്ങളിലൂടെ എവിടെയോ തളിർത്തുവളർന്ന പകയെന്നപോലെ എന്നിലേക്കു നീളുന്നു ഒരു പുരുഷ ജനനേന്ദ്രിയം......'
പല പ്രഭാതങ്ങളിലും സായന്തനങ്ങളിലും നിൻ്റെ ദൂതൻ വന്ന് എൻ്റെ ഹൃദയത്തിൽ അടക്കം പറഞ്ഞിട്ടുപോയി. സമയമായെന്നു തോന്നുന്നു. എല്ലാ കർമ്മങ്ങളിൽനിന്നും വിരമിക്കാൻ. വായുവിൽ നിൻ്റെ സുസാന്നിധ്യത്തിൻ്റെ അതിലോലമായ ഒരു മാദകമാധുര്യം കലർന്നിരിക്കുന്നു.
ഗാന്ധിജി, താൻ ചെയ്തത് ഹിമാലൻ മണ്ടത്തരമാണെന്ന് ഉറക്കെപറയും. മനശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിൽ ഒരു മസോക്കിസ്റ്റിനെയും ഒരു സാഡിസ്റ്റിനെയും ഒന്നിച്ചുകാണും. എന്നാൽ അങ്ങനെതന്നെയായിരുന്നില്ലേ ക്രിസ്തുവും. നമ്മുടെ മനസ്സിനും ബുദ്ധിക്കും ഹൃദയത്തിനും എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണ് ക്രിസ്തുവും ഗാന്ധിയും. തൻ്റെ ഹൃദയത്തിനുള്ളിലെ ഗാന്ധിയെ ഗുരു നിത്യചൈതന്യയതി കണ്ടെത്തുന്നു. യതിക്കുമാത്രം കഴിയുന്ന തനിമയോടെ.
വാക്കുകളുടെ മനോഹാരിതമാത്രം അല്ലല്ലോ കവിത, എല്ലാംകൂടി ഒത്തുചേരുമ്പോൾ അത് ആത്മാവുള്ള കവിതകളാകുന്നു. ഈ കവിതാസമാഹാരത്തിൽ നമുക്ക് ഗൃഹാതുരത മുറ്റിനിൽക്കുന്ന കവിതകൾ ദർശിക്കാനാവും. എവിടെയോ നമ്മുടെയൊക്കെ മനസ്സുകളിൽ തങ്ങിനിൽക്കുന്ന ചിന്തകൾ, വാക്കുകളിലേക്കു രൂപമാറ്റം നല്കാൻ നമുക്കു സാധ്യമാകാത്ത ചിന്തകൾ. ഗ്രാമീണ ദൃശ്യചാരുതകൾ, പ്രണയത്തിൻ്റെ നാനാമുഖങ്ങൾ, വിരഹങ്ങൾ, വിഹ്വലതകൾ, അസ്തിത്വചിന്തകൾ... എല്ലാം നിറഞ്ഞുനിൽക്കുന്ന വരികൾ. പീലിവിടർത്തി ആടുന്ന മയിലിനെപ്പോലെ, കാലികപ്രസക്തിയുള്ള കവിതകൾ....... ഡോ. സുനിത മേരി ജോൺ
വേനലിനെ തണൽകൊണ്ടു പുതപ്പിക്കുകയാണ് ഈ കവിതകളിലൂടെ മഹേഷ്. പ്രണയം ഇവിടെ ഒരു ദർശനമായിമാറുന്നു. പ്രണയത്തെക്കുറിച്ച് ഞാൻ പറയാതെപോയ വരികൾ ഈ കവിതകളിലുണ്ട്. പറയേണ്ടുന്നവയും...... വ്രണിതമല്ലാത്ത ഒരു തീവ്രധ്യാനത്തിനായി വാതായനംചാരി കവിതയുടെ തുടക്കത്തിന് കണ്ണുകൾ തുറന്ന് തപസാരംഭിക്കുകയാണ് കവി.
"ഒരാൾക്കും ടിബറ്റിനെ മനസിലാക്കാനാവില്ല; ഞങ്ങളുടെ മതത്തെപ്പറ്റി ചില ധാരണകളില്ലാതെ" -ദലൈലാമ ടിബറ്റിൻ്റെ ആത്മീയ നേതാവ് ദലൈലാമ തൻ്റെ നഷ്ടപ്പെട്ട രാജ്യത്തെ ഓർക്കുന്നു. അതിജീവനത്തിനായി പോരാടുന്ന ടിബറ്റിൻ്റെ വർത്തമാനമാണിത്. വേദനകൾ നിറഞ്ഞ, ചോരകിനിയുന്ന ഒരു വർത്തമാനം.