ഒന്നും മോഹിച്ചിട്ടുവന്നവനല്ല ഞാൻ. അറിയാവുന്ന ഒരു ജോലി, അത് നന്നായി ചെയ്തു. അതിനെക്കുറിച്ചെനിക്കുറപ്പുണ്ട്. മലയാളികളുടെ ചുണ്ടുകളിൽ എൻ്റെ ചില പാട്ടുകളെങ്കിലുമുണ്ട്. അവർ ചിലപ്പോഴൊക്കെ അത് മൂളുന്നുണ്ടെന്നും എനിക്കറിയാം. ഒന്നുമില്ലാതെ വന്നവന് അത്തരം ചില നല്ല അറിവുകൾ തന്നെയാണ് ഏറ്റവും വലിയ നിധി. പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ്റെ ആത്മകഥാക്കുറിപ്പുകൾ
യുദ്ധങ്ങളും അരാജകത്വവും പലായനവും അവ്യവസ്ഥകളും ഉടച്ചുകളഞ്ഞ ജനതയുടെ ആത്മാവിഷ്കാരങ്ങൾ. വാക്കുകൾ തുടിച്ചുയരുന്ന ഉറവുകൾ വൻനദികളായി അനുഭവങ്ങളുടെ പുതിയ ഇടങ്ങളെ നിർമ്മിക്കുകയും പുതിയലോകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന കവിതകൾ.
കമ്പോള സമ്പദ്ഘടനയിൽ പ്രകൃതിവിഭവങ്ങളുടെ ആസൂത്രണമെന്നത് ലാഭം വർദ്ധിപ്പിക്കാനും ധനസ്വരൂപ ണത്തിനുമുള്ള മാർഗ്ഗമാണ്. മനുഷ്യാവശ്യങ്ങളെയും പ്രകൃതിയെയും കമ്പോളം നിയന്ത്രിക്കുന്നു. സ്ത്രീകളും പാശ്ചാത്യേതരസംസ്കാരങ്ങളും പുതിയ രൂപത്തിലുള്ള ദാരിദ്ര്യത്തെ നേരിടുന്നു. ആധുനികശാസ്ത്രം, അതിൻ്റെ വർഗപരവും പിത്യകേന്ദ്രീകൃതവുമായ സ്വഭാവസവിശേഷതകളെയും പാശ്ചാത്യകോയ്മയെയും ധാർമികമായി ന്യായീകരിക്കുന്നു. സ്ത്രൈണമൂല്യങ്ങളുടെ വീണ്ടെടുപ്പു മാത്രമേ നമുക്ക് സ്വീകാര്യമായ ബദൽ രാഷ്ട്രീയം രൂപപ്പെടുത്തുന്നുള്ളു. വന്ദനശിവയുടെ സാമൂഹിക-രാഷ്ട്രീയ വിമർശന ങ്ങളും ജീവിതദർശനവും സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവകൃതി
ജാതിയില്ലാത്ത മഴയും അപ്പൂപ്പൻതാടിപോലെ പറക്കുന്ന മനസ്സും തുറന്ന സ്ഥലത്തുപോലും ലഭിക്കാത്ത ശുദ്ധവായുവും ഉള്ളിലെ കൊടുങ്കാറ്റും പേരറിയാത്ത ഒരു ഉണക്കമരത്തിലെ അസ്ഥികൂടവും മറന്നുവെച്ച നിലക്കടലത്തോടിൻ്റെ കുടയും ഉടഞ്ഞ കണ്ണാടിപ്പാത്രവും രേഖകൾ ഒന്നുംതന്നെയില്ലാത്ത ഉള്ളംകൈയും ചെമ്പകക്കാട്ടിലെ മഞ്ഞുമഴയുള്ള രാത്രിയും പെൺചിലന്തിയും ധാന്യമണികളും ചെരിപ്പു കടിച്ച മുറിവും ഒരുപിടിമണ്ണ് തരുന്ന അഭിമാനവും അപമാനവും മണ്ണുകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങൾ താമസിക്കുന്ന മാർബിൾ പതിച്ച കൊട്ടാരവും ഈ കാവ്യഭൂഖണ്ഡത്തിൽ വിസ്മയവ്യക്ഷങ്ങളായി നമ്മെ ആകർഷിക്കുന്നു. കുരീപ്പുഴ ശ്രീകുമാർ
ഒരു വ്യക്തിയിലെ സ്വാർത്ഥം ഉടഞ്ഞ് അയാൾ ജീവിതത്തിൽ എങ്ങനെ ഇല്ലാതായിപ്പോകുന്നു. അയാളിലെ അയാൾ എങ്ങനെ ഭൂമിയിൽ പരിവർത്തനത്തിന് വിധേയമാകുന്നു. ആളുകൾക്കിടയിൽ അയാൾ നടത്തിയ നായാട്ട് എങ്ങനെ ഭസ്മമായി. ജീവിതത്തിൻ്റെ പൊടിഞ്ഞുപോകാത്ത ഓർമ്മകളുടെ കരിയിലകൾകൊണ്ട് മെനഞ്ഞെടുത്തതാണ് അപരകഥ. കെ.പി.മുരളീധരൻ്റെ ചിത്രീകരണം
തൻ്റെ വീക്ഷണങ്ങളെയല്ല, അതിനോട് സമരസപ്പെടുത്തി ജീവിതത്തെ, അതിൻ്റെ ലഹരിയെ, ആനന്ദങ്ങളെ, അസഹനീയമായ ദുഃഖങ്ങളെയൊക്കെ ചിത്രീകരിക്കാനും രൂപവൽക്കരിക്കാനുമൊക്കെയാണ് അയാൾ ചിത്രകലയും ശില്പകലയും ഉപയോഗപ്പെടുത്തിയത്. സഹജീവിബോധത്തോടെ അയാൾ സ്വന്തം സ്വാതന്ത്ര്യത്തിനു മുൻതൂക്കം നൽകി. ആ സ്വാതന്ത്യ്രത്തിൽ, കലാബോധത്തിൽ രാഷ്ട്രീയക്കാരനും ഖനിത്തൊഴിലാളിയും കവിയും പട്ടാളക്കാരനും തോട്ടിയും കച്ചവടക്കാരനും ഒക്കെയുണ്ടായിരുന്നു.. അനേകം കലാപരിസരങ്ങളിലേക്കു് ഇടംവലം നോക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപകടകരമായ വിസ്തൃത ബോധത്തോടെ നിരന്തരം കടന്നുചെന്ന പ്രതിഭയായിരുന്നു പിക്കാസോ. മനുഷ്യൻ ഇല്ലായ്മ ചെയ്യപ്പെടുന്ന ഏതു പ്രക്ഷോഭങ്ങൾക്കും കൂട്ടായ്മകൾക്കും എതിരെ പിക്കാസോയുടെ കല എതിർത്തുനിന്നു...
പ്രതിഭ ഏത് ഇരുട്ടിലും പ്രതീക്ഷയുടെ വിളക്കു തെളിയിക്കും. പ്രതിസന്ധി എത്ര വലുതാണോ അതിലും വലുതായിരിക്കണം നമ്മുടെ പ്രതീക്ഷകൾ. ആരൊക്കെ നഷ്ടപ്പെട്ടാലും എന്തൊക്കെ നഷ്ടപ്പെട്ടാലും പ്രതീക്ഷയുടെ ഒരുകണം ബാക്കിയുണ്ടെങ്കിൽ നാം ആ സ്വപ്നസാക്ഷാത്കാരത്തിലെത്തും. തൻ്റെ ജീവിതാഭിലാഷം പൂർണ്ണതയിലെത്തിക്കാനുള്ള ഒരു പെൺകുട്ടിയുടെ അതിജീവനശ്രമങ്ങൾ. സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നതുപോലെ സിനിമാക്കഥകൾ കേൾക്കാനും ആർക്കാണ് താല്പ്പര്യമില്ലാത്തത്. ആരും നിർമ്മിച്ചിട്ടില്ലാത്ത് ഒരു സിനിമാക്കഥ വായിച്ചു ഭാവനയിൽക്കാണാൻ അവസരം കിട്ടിയാൽ എന്തിന് നാം ആ അവസരം നഷ്ടപ്പെടുത്തണം? വായനക്കാരെ ഉദ്വേഗത്തിൻ്റെ കൊടുമുടി കയറുവാൻ സഹായിക്കുന്ന ഒരു തിരക്കഥ. ആവേശം ആകാശത്തോളം
നീ പൂർണ്ണവേഗം തൊടുന്ന നിമിഷം നിനക്കു സ്വർഗ്ഗത്തെ സ്പർശിക്കാനാവും ആയിരമോ ദശലക്ഷമോ മൈലുകൾ പോരാ, പ്രകാശവേഗമോ പോരാ. ഏതു സംഖ്യയ്ക്കും പരിധിയുണ്ട്. പൂർണ്ണതയ്ക്കു പക്ഷെ പരിധിയില്ല. അവൻ ചിറകുകൾ വിടർത്തി കാറ്റിനഭിമുഖം പറന്നുയർന്നു. റിച്ചാർഡ് ബാക്കിൻ്റെ ജൊനാഥൻ ലിവിംഗ്സ്റ്റൺ സീഗൾ എ സ്റ്റോറി എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ ഭാഷാന്തരം.