ഭയാനകമായ ഒരു മരുഭൂമിയും പരിഷ്‌കാരത്തിൻ്റെ പിന്നണിയിൽ കിടക്കുന്നവരുടെ നാടുമായ അറേബ്യയിലാണ് ഇന്നത്തെ സംസ്‌കാരങ്ങൾ ഉടലെടുത്തതെന്നോ! ന്യായമായും അറേബ്യയുടെ ഇന്നത്തെ (അരനൂറ്റാണ്ടു മുമ്പുള്ള) സ്ഥിതിവച്ച് ഈ ചോദ്യം ഉന്നയിക്കാം. പക്ഷേ പ്രാകൃതകാല അറേബ്യയുടെ സ്ഥിതി ഇതല്ലായിരുന്നു. ഒരു ഉത്തമപരിഷ്ക്കാരം കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യമായ വളക്കൂറുള്ള കൃഷിനിലങ്ങളും കന്നുകാലി സമ്പത്തും പെട്രോളിയം ഉറവകളും സ്വർണ്ണമണൽ, ചെമ്പിൻ്റെയും വെള്ളിയുടെയും ഖനികൾ, കനമരവനങ്ങൾ എന്നിവ അവിടെ അന്ന് സുലഭമായിരുന്നുവെന്നതിന് തെളിവുകളുണ്ട് ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തിൽ പുരാണേതിഹാസങ്ങളുടെ പുനർവ്യാഖ്യാനത്തിലൂടെ മാനവസംസ്കാരത്തിൻ്റെ ആദിമപ്രഭവങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ
Here you enter a magicalscape where Jaza plays hide and seek with letters, magical creatures and perfect majesties. But not without the thornpricks of reality. Refreshing to whizz through a teenager's world of fantasy and hope.
പെട്ടെന്ന് മനസിലേക്ക് ഓടി വരുന്ന ഫിലിം റീലുകളുണ്ട്. നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്ന കുറെ മുഖങ്ങളും ഇടങ്ങളും ഉണ്ട്. ആദ്യമായി സിനിമാ തീയറ്ററിൽ കൊണ്ടുപോയ അച്ഛനുമമ്മയും. ആദ്യം കൂട്ടുവന്ന കണ്ണൻ. കുമാരി മുത്തശ്ശിയുടെ വീട്ടിലെ കേബിൾ ടീവിയിൽ കണ്ട നൂറായിരം ഏഷ്യാനെറ്റ്, സൺ ടിവി സിനിമകൾ ആദ്യമായി ഹിന്ദി സിനിമ കാണാൻ പ്രേരിപ്പിച്ച കളിക്കൂട്ടം, ഇംഗ്ലീഷ് സിനിമയോടുള്ള പേടിമാറ്റിയ ചാർളി ചാപ്ലിൻ്റെയും ലൗറൽ ആൻഡ് ഹാർഡിയുടെയും വീഡിയോ കാസറ്റുകൾ സ്കൂളിലെ സിനിമാ ക്ലബ്ബിൽ നിന്നു കണ്ട പേരറിയാ ഭാഷകളിലെ സിനിമകൾ
"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.
ജീവിതത്തെയും യുദ്ധത്തെയും രതിയെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കാൻഡിഡ്, വോൾട്ടയർ മൂന്നു ദിവസംകൊണ്ടാണ് എഴുതിതീർത്തത്. പുരോഹിതവർഗ്ഗത്തെയും മതങ്ങളെയും ലോകത്തിലെ സകല സ്ഥാപനങ്ങളെയും (Establishment) നിശിതമായി വിമർശനവിധേയമാക്കുന്ന നോവൽ. ആറോ ഏഴോ തലമുറ പിന്നിട്ടിട്ടും ഐതിഹാസികമായ നിത്യതകൊണ്ട് ശ്രദ്ധേയമാകുന്ന കൃതി.
ഇന്ത്യൻ സിനിമയിൽ നവീന ഭാവുകത്വം സൃഷ്ടിച്ച സംവിധായകനാണ് കുമാർ ഷഹാനി. ഇന്ത്യനും പാശ്ചാത്യവുമായ സൗന്ദര്യചിന്തകൾ, മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ, കൊസാംബിയുടെ ആശയങ്ങൾ, ഇതിഹാസങ്ങളെക്കുറിച്ചുള്ള ധാരണകൾ, സംഗീതം, ചിത്രകല, തത്വചിന്ത, സിനിമ, ആർക്കിടൈപ്പുകൾ എന്നിവ രൂപപ്പെടുത്തിയ അദ്ദേഹത്തിൻ്റെ ചലച്ചിത്ര പ്രപഞ്ചത്തെ പല പരിപ്രേക്ഷ്യത്തിലൂടെ ഈ പുസ്‌തകം പഠിക്കുന്നു.
നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്‌മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്‌കിയുടെ രാഷ്ട്രീയലേഖനങ്ങൾ.
ഇയാൾ ചിലപ്പോൾ ആപ്പിൾ വിൽക്കുന്നതുകാണാംആപ്പിളെ, ആപ്പിളെ ഹവ്വടെ ആപ്പിളേ...... ചിലപ്പോൾ ബ്രാ, ജെട്ടി, ബനിയൻ, ജെട്ടി ജെട്ടി ബനിയൻ, റോസേ റോസേ റോസിൻ്റെ ജട്ടിയേ... ചിലപ്പോൾ ഷർട്ടുകൾ, ഷെർട്ടെ ഷെർട്ടെ... ജാക്കിൻ്റെ ഷർട്ടേ... തിരക്കുപിടിച്ച് ഭക്തരും മാന്യരും ബസ്സു പിടിക്കാൻ ഓടുന്നവരും മതേതരും നിന്നേക്കാം. വാങ്ങിയേക്കാം. വിളിച്ചു വിളിച്ചു ചിലപ്പോൾ ഇയാൾ കബ്‌ത കബ്‌ത എന്നും വിളിച്ചുകൊണ്ടിരിക്കും. പെട്ടികൾ നിരത്തി ഇയാളൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയിരുന്നും നിന്നും കിടന്നും ഇയാൾ ബ്രഹ്‌മാണ്ഡ പുസ്‌തകങ്ങൾ വായിക്കും. ജീബിതത്തെപറ്റി ഗഹനമായി ആലോചിക്കും. തെരുക്കവിതകൾ മലയാള കാവ്യപണ്ഡിതന്മാർക്കു മനസ്സിലാവാത്ത ഭാഷയിൽ എഴുതും. അത് ഇയാളുടെ മാത്രം ഭാഷയാണ്. ഇയാൾ ഉണ്ടാക്കിയ ഭാഷയാണ്. ഇയാൾ വളർന്ന, പ്രണയിച്ചു, വ്യസനിച്ച, ചിരിച്ച, സ്നേഹിച്ച, നിലവിളിച്ച ഭാഷയാണത്. അതിൽ ലോകഭാഷകളെല്ലാം കലർന്നിരിക്കും. റാഷ്
ഭൗതികവാദത്തിൻ്റെ മാനദണ്ഡം ഉപയോഗിച്ച് മാർക്സിസത്തെ നിഷ്‌കൃഷ്ടമായി പരിശോധിക്കുകയും അതിലെ ആശയവാദപരവും യാന്ത്രികവാദപരവുമായ വ്യതിയാനങ്ങൾക്കാധാരമായി നിൽക്കുന്ന ദാർശനിക നിമിത്തങ്ങൾക്കെതിരെ ശാസ്ത്രീയമായ പ്രതിരോധങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു ഇറ്റാലിയൻ വിപ്ലവകാരിയുടെ മൗലികതയുള്ള ലേഖനങ്ങൾ.
എല്ലാ സ്വാദോടെയും ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുവെങ്കിൽ, അതിൽ പ്രകോപിതരാകേണ്ട കാര്യം മറ്റുള്ളവർക്കില്ല. ആരെയും നിർബന്ധിച്ചു ഗോമാംസം കഴിപ്പിക്കുന്നില്ല എന്നതിനാൽ സഹിഷ്‌ണുത എന്നത് ഒരാശയത്തെ ഉൾക്കൊള്ളലാണ്; പശുക്കൾ മാംസത്തിനുള്ളതുമാണ്. യോനീഭാഗത്തെ തൊലിനിറം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം കൊടുക്കുന്ന ഒരു വംശീയവെറിയുള്ള രാഷ്ട്രത്തിൽ വിടർന്ന കണ്ണുകളും ഒഴുക്കുള്ള തൊലിനിറവുമുള്ള പശുവിൽ ആകർഷണീയതയുള്ള അമ്മയെ കണ്ടെത്തുന്നതിൽ അത്ഭുതമൊന്നുമില്ല. അമ്മയുടെ മക്കളാകുന്നതിൽ പുരുഷന്മാർ അഭിമാനം കണ്ടെത്തുന്നതു മനസിലാക്കാം. എന്നാൽ ഹിന്ദുത്വ സംഘടനകളും മതനിരപേക്ഷ-രാഷ്ട്രത്തിൻ്റെ ഭാഗമായ സർവ്വകലാശാലകളും പശുവിനോടുള്ള ലൈംഗികാകർഷണത്തിൽനിന്നു വിമോചിതരാവേണ്ടതിൻ്റെയും തങ്ങളുടെ ഈഡിപ്പൽ കോംപ്ലെക്‌സിൽനിന്നു വിടുതൽ നേടേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾകൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങൾ.
മേഘങ്ങൾക്കും ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കുമിടയിൽ പീഡിതമായ തൻ്റെ ജൈവഋതുക്കൾ എരിച്ചുതിർത്ത ഒരു ചിത്രകാരനെ ജീവിതേതിഹാസം. സർറിയലിസ്റ്റിക് ഇമേജുകളുടെ രൂക്ഷസാന്നിദ്ധ്യം കൊണ്ട് തീവ്രതയാർന്ന ഒരു പെയിന്റിംഗ് പോലെ അനുഭവങ്ങളുടെ കടുംവർണ്ണ ക്യാൻവാസ്