₹200.00Original price was: ₹200.00.₹150.00Current price is: ₹150.00.
നിരവധി ഏകപാത്രനാടകങ്ങൾ അരങ്ങിലെത്തിച്ചയാളെന്ന നിലയിൽ നാടകവേദിയിലെ ലിംഗപരമായ വിവേചനത്തെക്കുറിച്ചുള്ള ജിഷയുടെ കാഴ്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. ഈ സമാഹാരത്തിലെ നാടകങ്ങളിലെല്ലാം ഇതിൻ്റെ വ്യക്തമായ പ്രതിഫലനങ്ങൾ കാണാം. പ്രത്യേകിച്ചൊരു ധാരയുടെയും ഭാഗമാകാതെ നാടകവേദിയിൽ സ്വന്തമായൊരു വഴി വെട്ടിത്തെളിക്കുകയാണ് ഈ നാടകപ്രവർത്തക, എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലുമെല്ലാം.
കലയിലൂടെയും മയക്കുമരുന്നുകളിലൂടെയും ധ്യാനമാർഗ്ഗങ്ങളിലൂടെയും കാഴ്ചയുടെ ഉപരിതലങ്ങളിൽനിന്ന് കാലാതീതമായ ഈശ്വരാനുഭൂതികളിലേക്ക് സഞ്ചരിക്കുകയാണ് ഹക്സിലി. അതീന്ദ്രിയ യാഥാർത്ഥ്യങ്ങളുടെ അജ്ഞാതഭൂമികകളിലേക്ക് വെളിച്ചം വീശുന്ന തത്വചിന്താലോകത്തെ അനന്യമായ ഒരു ക്ലാസിക് രചന.
മാർലൊയുടെ കൃതികൾ കരിണീപ്രസവംപോലെയാണ്. എന്തെന്നാൽ അദ്ദേഹം ഏറെ കൃതികൾ രചിച്ചിട്ടില്ല എന്നതു തന്നെ. ഉള്ളവയെല്ലാം ഈടുറ്റവ. കയ്പേറിയ ജീവിതത്തെ മധുരീകരിക്കുവാനും സ്വർഗ്ഗതുല്യമാക്കുവാനും ആലോചനാ മൃതമാക്കുവാനും അവയ്ക്ക് കഴിയുന്നു. അർത്ഥപുഷ്‌ടിയും ശ്രവണസുഭഗവുമായ ശബ്ദങ്ങൾ, ചിന്തോദ്ദീപകമായ ആശയങ്ങൾ എന്നീ ഗുണങ്ങളാൽ അവ ഹൃദയഹാരികളാകുന്നു. യൂറോപ്പിൻ്റെ സാംസ്ക്‌കാരികാന്തരീക്ഷത്തെ മുഴുവൻ ഇളക്കിമറിച്ച നവോത്ഥാനപ്രസ്ഥാനത്തിൻ്റെ പ്രതിഫലനം ദൃശ്യമാകുന്ന അത്യപൂർവ്വമായ രചന.
ഇത്തിരിപ്പോന്ന പൂച്ചകൾ മഹാസംഭവങ്ങളാണെന്നു പ്രകീർത്തിക്കുന്ന അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും എന്നീ ലഘുനോവലുകളുടെ സമാഹാരം. അനുഭവങ്ങളും വസ്‌തുതകളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമന്വയിച്ച് മനുഷ്യനും ജീവപ്രകൃതിയും തമ്മിലുള്ള പാരസ്പരികബന്ധത്തെ ഹ്യദ്യമായി ആവിഷ്കരിക്കുന്ന സവിശേഷ കഥാപ്രപഞ്ചം. ജീവിതാവബോധത്തിൻ്റെ അതിസൂക്ഷ്‌മതലങ്ങളിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ജീവജാലചിത്രീകരണം. ഒപ്പം, ജീവിതം പൂർവ്വനിശ്ചിതമോ ആകസ്‌മികമോ എന്ന ചോദ്യത്തിൻ്റെയും ജീവിതാരാമത്തിലെ വിളയേത്, കളയേത് എന്ന അന്വേഷണത്തിൻ്റെയും ക്രോഡീകരണവും.
മല്ലാങ്കിണർ എന്ന എൻ്റെ കുഗ്രാമത്തിൽനിന്ന് മാനസരോവരിൽ എത്തിയപ്പോൾ ഞാൻ കണ്ട ഇന്ത്യ എന്നിൽ അദ്ഭുതമുളവാക്കി. ഒരു പുരുഷായുസ് മുഴുവൻ അലഞ്ഞുതിരിഞ്ഞാലും പൂർണമായി ഇന്ത്യയെ നോക്കികാണാൻ ഒരു വ്യക്തിക്കുമാവില്ല. ഭൂപടത്തിൽ കാണുന്ന ഇന്ത്യയും യാത്രകളിൽ കണ്ടറിയുന്ന ഇന്ത്യയും വ്യത്യസ്തമാണ്. എല്ലാ ഗ്രാമങ്ങളും ഓർമ്മകൾകൊണ്ട് നിർഭരമായിരിക്കുന്നു. അനന്തമായ ആ സ്മൃതിപഥത്തിൽ ഒരു ബിന്ദുവായി ഞാനും ലയിച്ചുചേരുന്നു. അതാണ് യാത്രയുടെ പരമാനന്ദം. ജ്ഞാനത്തിൻ്റെയും അനുഭവത്തിൻ്റെയും ആകാശമണ്ഡലങ്ങൾ വിസ്‌തൃതമാക്കുന്ന യാത്രാനുഭവം.
ഈ പുസ്തകത്തിൻ്റെ പ്രാഥമികമായ ഉദ്ദേശ്യം ഭാഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്. ബഹുസ്വരതയ്ക്കെതിരെ അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഭരണകൂട ഇടപെടലുകളുടെ കാലത്ത് മാതൃഭാഷയിലൂന്നിയ രാഷ്ട്രീയം ജനാധിപത്യസമരത്തിൻ്റെ ഒരു മുഖമാണെന്നു വ്യക്തമാക്കേണ്ടതുണ്ട്. ഭാഷ കേവലം ഉപകരണമല്ല, ദേശാവബോധനിർമിതിയുടെ സ്വഭാവത്തെക്കൂടി നിർണയിക്കുന്ന മാധ്യസ്ഥശക്തിയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ആ നിലയിൽ സമകാലിക ഇന്ത്യയിലെ സാംസ്കാരിക രാഷ്ട്രീയം കൂടി ഈ പുസ്തകം ചർച്ചചെയ്യുന്നു.
ഇന്ത്യയിലെ മർദ്ദിത ജനകോടികൾ ബഹിഷ്കൃതരാവുന്നതിനു പിന്നിലെ പ്രധാനഘടകം ജാതീയതയിൽ അധിഷ്‌ഠിതമായ വംശീയ ഏറ്റിറക്കങ്ങളാണ്. എന്നാൽ വളരെ വൈകിമാത്രമാണ് ഈ യാഥാർത്ഥ്യം ഇന്ത്യൻ പൊതുബോധത്തിൽ ചർച്ചചെയ്യപ്പെട്ടുതുടങ്ങിയത്. ഇന്ത്യയെ കാർന്നുതിന്നുന്ന ഈ മനുഷ്യവിരുദ്ധതയെ പ്രതിരോധിക്കുക എന്ന കർത്തവ്യമാണ് പ്രാചീന, മധ്യകാല, കോളനികാല, സ്വാതന്ത്ര്യാനന്തരകാല ഇന്ത്യയിൽ ജ്ഞാനാർജ്ജിതരൊക്കെയും ചെയ്തിട്ടുള്ളത്. ഒരു മനുഷ്യനുമേൽ മറ്റൊരു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന, ഒരു മനുഷ്യനുതാഴെ മറ്റൊരു മനുഷ്യനെ സ്ഥാപിക്കുന്ന ഈ മനുഷ്യവിരുദ്ധ കാഴ്ചപ്പാടിൻ്റെ അടിത്തറയാണ് ഇന്ത്യയുടെ സാമ്പത്തിക, സാംസ്കാരിക, മത, വിജ്ഞാന, രാഷ്ട്രസംബന്ധ, ആത്മീയ മേഖലകളിലെല്ലാം ജീർണത സൃഷ്ടിച്ചത്. മനുഷ്യവിരുദ്ധവും ഭാവിനാശത്തിൽ അധിഷ്‌ഠിതവുമായ പ്രയോഗരീതികൾക്ക് കീഴ്പ്പെട്ടുപോയ പ്രസ്ഥാനങ്ങളും മതങ്ങളും കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ പുലർത്തിയ ഏകപക്ഷീയതകളെ അടയാളപ്പെടുത്തുന്ന പുസ്‌തകം.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവിതകാണ്ഡമായ ദാമ്പത്യബന്ധത്തെ ആത്മനൊമ്പരങ്ങളോടെ, അനുഭവവൈപുല്യത്തോടെ ആവിഷ്കരിക്കുന്നു. ദൈന്യതയ്ക്കപ്പുറം പുതിയ ജീവിതം നൽകുന്ന ശുഭപ്രതീക്ഷകൾ.
ശത്രു പതിനായിരംകൊല്ലത്തേക്ക് പരിപാടികൾ തയ്യാറാക്കുന്നു. ഭാവിയുടെ ഗർഭത്തിലുള്ള ശിശുക്കളിൽപോലും അവൻ്റെ വിഷലിപ്തമായ നഖപ്പാടുകൾ പതിപ്പിക്കാൻ ശ്രമിക്കുന്നു. അവൻ്റെ, എല്ലാറ്റിനെയും കല്ലാക്കിമാറ്റുന്ന ദൃഷ്ടിപാതത്തിൽനിന്ന് മരിച്ചവർക്കുപോലും രക്ഷപ്പെടാനാവില്ല. വഴിക്കലുകളിലെ അക്ഷരങ്ങൾ മാറ്റുന്ന ലാഘവത്തോടെ അവൻ, സെമിത്തേരിയിലെ കുറിപ്പുകൾ പോലും മാറ്റിയെഴുതും എന്നറിയുമ്പോഴാണ് തത്വശാസ്ത്രത്തിൽ പക്ഷംപിടിക്കുന്നതിൻ്റെ 'പാർട്ടിസാൻ'മാരാകുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയുള്ള ലെനിൻ്റെ വാക്കുകൾ പ്രസക്തമാവുന്നത്. തെരഞ്ഞെടുത്ത വാക്കുകളിൽ എഴുതപ്പെട്ട എട്ട് മനുഷ്യപക്ഷ കഥകൾ.
ഇടതുപക്ഷവൃത്തങ്ങളിൽ ഇപ്പോൾ ഒരു മിഥ്യ ശക്തിപ്പെട്ടുവരുന്നുണ്ട് മുതലാളിത്തത്തിനു ബദൽ മാർക്കറ്റ് സോഷ്യലിസമാണെന്ന മിഥ്യം. ഈ മിഥ്യയെ ധീരമായി പ്രതിരോധിക്കുന്ന പുസ്‌തകം. മനുഷ്യരുടെ അടിയന്തിരാവശ്യങ്ങളും സമത്വവും ബലികഴിച്ചുകൊണ്ട് സോഷ്യലിസത്തിലേക്ക് ഒരു മാർക്കറ്റ് പാത ഇല്ലെന്ന് അടിവരയിടുന്ന ലേഖനങ്ങൾ.