ആദാമിൻ്റെ വാരിയെല്ല് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ഞാൻ ആദ്യകാലം മുതലേ ഊന്നൽ കൊടുത്തിട്ടുള്ളത് സ്ത്രീകളുടെ ജീവിതം പ്രത്യയശാസ്ത്രമായി വരുന്ന സിനിമകൾ ചെയ്യുന്നതിനാണ്. സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. അത്തരം സിനിമയും സൊസൈറ്റിയുമാണ് ഞാൻ കണ്ടെത്താൻ ആഗ്രഹിക്കുന്നത്. ഒരു ഫിലിം മേക്കറെന്ന നിലയിലുള്ള എൻ്റെ സ്വാതന്ത്ര്യം പതിപ്പിക്കപ്പെടുന്നത് എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുവാൻ കഴിയുന്നതിലൂടെയാണ്. ആദാമിൻ്റെ വാരിയെല്ലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കുമെല്ലാം ആ അർത്ഥത്തിൽ എൻ്റെ ആഗ്രഹത്തിൻ്റെ സാക്ഷാൽക്കാരങ്ങളാണ്.
അനാട്ടമി ക്ലാസ്സിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ മടുപ്പും മരവിപ്പും മാത്രം കൈമുതലായുള്ള ഉടലിന് ഇത്രമേൽ അഴകും ആഴവും ലഭിക്കുന്നത് പ്രണയത്തിൽ മാത്രമാണ്. അവനാൽ പ്രണയിക്കപ്പെടുന്നതുകൊണ്ടുമാത്രം അവൾ ആഴം അളക്കാനാവാത്ത പുഴ. മീതെ ആമ്പലിൻ സുഗന്ധം, താഴെ പരൽമീനുകളുടെ കുറുമ്പ്, ആഴങ്ങളിൽ ജലശംഖുകളുടെ ഓംകാരം. ഒക്കെ സ്നേഹിക്കപ്പെടുമ്പോൾ മാത്രം. ഓരോ രോമകൂപവും അപ്പോൾ ആത്മാവിലേക്കുള്ള ചില്ലുജാലകങ്ങൾ. കൈക്കുടന്നയിൽ നിന്നും ഊർന്നുപോകുന്ന ജലം പോലെ ആത്മാവിലേക്കൂർന്നിറങ്ങുന്ന പ്രണയനനവുള്ള കവിതകൾ
മദ്ധ്യവർഗ്ഗ ജീവിതത്തിൻ്റെ സന്ദിഗ്ധതകളും ആകുലതകളും മറകീറിയെറിഞ്ഞ് തിരശ്ശിലയിൽ പുനരവതരിക്കുന്നു. ഒരു ഭാവഗീതംപോലെ മലയാള മനസ്സിൽ മായാതെനിൽക്കുന്ന ഒരു ക്ലാസിക് സിനിമയുടെ അഭ്രഭാഷ്യം.
പുതുകവിതയുടെ ഈ ലഘുചരിത്രം, ഒരു നിരീക്ഷകൻ എന്ന നിലയിൽ കുറിച്ചതാണ്; അഥവാ സഹയാത്രികൻ എന്ന നിലയിൽ. ഇതിൽ ഒരു കവിയായ ഞാനില്ല. എൻ്റെ കവിതയുമില്ല. നിരീക്ഷകൻ മാത്രമാണുള്ളത്. നിരീക്ഷകൻ്റെ അനുഭവത്തെ, നിരീക്ഷണത്തിലൂടെ അറിഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചരിത്രം.
പ്രണയത്തിലായിരിക്കുമ്പോൾ ധ്യാനം നേടുക എന്നത് പ്രയാസകരമാണ്. കാമുകൻ നിലനിൽക്കുന്നുവെന്നും പ്രണയമുണ്ടെന്നുമുള്ള ആ ആശയം, ആ അനുഭവം അതുമതി ഒരു സ്ത്രീ നിറവ് അനുഭവിക്കുന്നു. അവൾ ജീവനോടെ നിലകൊള്ളുന്നു. പ്രണയിയും പ്രിയപ്പെട്ടതും ഒന്നായി മാറുന്ന ബിന്ദുവിലേക്ക് ഈ സ്നേഹത്തിലൂടെമാത്രമേ അവൾ എത്തിച്ചേരു. അപ്പോഴാണ് ധ്യാനം സംഭവിക്കുന്നത്. കോറിഗോൺ പാർക്കിലെ മഹാമാന്ത്രികൻ പ്രണയത്തിൻ്റെയും ധ്യാനത്തിൻ്റെയും ആത്മരഹസ്യങ്ങൾ പറയുന്നു.
വർത്തമാനകാല ഇന്ത്യയുടെ വിചിത്രമായ രാഷ്ട്രീയസാഹചര്യത്തിൽ ഭരണക കുടങ്ങളും അവയുടെ തലപ്പത്തുള്ള രാഷ്ട്രീയ നേതൃത്വങ്ങളും എങ്ങനെയാണ് യുവതലമുറയെ, വിശേഷിച്ചും വിദ്യാർത്ഥി സമൂഹത്തെ, അഭിമുഖീകരിക്കുന്നതെന്ന് ഈ സിനിമകൾ ചർച്ചചെയ്യുന്നു. ഇന്ത്യയിലെ മൂന്നു പ്രധാനപ്പെട്ട സർവ്വകലാശാലകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഇൻ ദ ഷെയ്ഡ് ഓഫ് ഫോളൻ ചിനാർ, മാർച്ച് മാർച്ച് മാർച്ച്, ദി അൺബെയറബ്ൾ ബീയിങ് ഓഫ് ലൈറ്റ്നെസ് എന്നീ വിവാദ ഡോക്യുമെൻ്ററി സിനിമകളുടെ തിരനാടകങ്ങൾ.
ജീവിതവും മരണവും ഒരേ നൂലിലെ മുത്തുകളാവുന്ന കാവ്യവിചാരങ്ങൾ. മനുഷ്യജീവിതത്തിന്റെ ആകുലതകളും അർത്ഥമാഹിത്യങ്ങളും അനുഭവചിത്രങ്ങളാക്കുന്ന കവിമനസ്സ്. ഹൃദയം തുരുമ്പിച്ച സ്വസ്ഥജീവിതങ്ങളിലേക്ക് ദുരന്തപ്പെയ്ത്തായി പ്രളയജലം ഒഴുകിനിറയുന്ന അപൂർവ്വാനുഭവം. ഒരു കവിയുടെ പ്രളയാനുഭവ വാങ്മയങ്ങൾ.
മൃഗയയിൽ ഉന്നത്തിലിരിക്കുന്ന താരള്യത്തിലേക്ക് ദയാരഹിതമായി പാഞ്ഞുകയറുന്ന മുർച്ചയല്ല പ്രേമം, അത് സ്വന്തം ശരീരത്തിൻ്റെ നഗ്നതയെന്നപോലെ വിശുദ്ധവും നനവാർന്നതുമായ ഒരു തിരിച്ചറിവാണ്. വന്യമായ സ്നേഹങ്ങളെ വഹിക്കുന്ന ഭാവാന്തരങ്ങളുടെ ഗന്ധകഭാഷ വായനക്കാർ ഈ കൃതിയിൽ കണ്ടെത്തും. പ്രണയത്തിൻ്റെ ഏറ്റവും ആധികാരികമായ ഭാഷ്യം
സുന്ദരം, വിരൂപം എന്ന സാധാരണ വേർതിരിവിനെ ചോദ്യവിധേയമാക്കുമ്പോഴാണ് സൗന്ദര്യശാസ്ത്രം സർഗ്ഗവിസ്ഫോടനങ്ങളുടെ 'സുവിശേഷ'മാകുന്നത്. സർവ്വനിശ്ചലതകളെയും ചലനാത്മകമാക്കി പുനർനിർമ്മിക്കുമ്പോഴാണ് കലയിൽ സൗന്ദര്യം രൂപപ്പെടുന്നത്. The books that help you most are those which make you think that most. The hardest way of learning is that of easy reading; but a great book that comes from a great thinker is a ship of thought, deep freighted with truth and beauty. Pablo Neruda
ഒരർത്ഥത്തിൽ ജനനത്തോടുകൂടിതന്നെ മരണവും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ജനിച്ച ദിവസത്തിൽതന്നെ യാത്ര പകുതി പൂർത്തിയായി കഴിഞ്ഞ. ശേഷം പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം. ജീവിതത്തോടുകൂടി മരണവും നിങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇനി നിങ്ങൾക്ക് സ്വയം ചെയ്യുവാനായി ശേഷിക്കുന്നത് ഒരുകാര്യം മാത്രമാണ് നിങ്ങളുടെ അധീനതയിലായിരിക്കുന്നത്-അതാണ് പ്രണയം!
ഒരു കാലഘട്ടത്തിൻ്റെ വികാരചേതനയോടു താദാത്മ്യം പ്രാപിക്കുന്നതാണ് വെള്ളിയോടൻ്റെ പെണ്ണച്ചി എന്ന നോവൽ. കായത്തിൻ്റെയും മനസ്സിൻ്റെയും വചസ്സിൻ്റെയും ത്രികരണങ്ങളാണ് സർഗ്ഗപ്രക്രിയയുടെ അസ്തിത്വമായിത്തീരുന്നത്. സൗന്ദര്യാനുഭൂതികളുടെ ആവിഷ്കാരത്തിലൂടെ വെള്ളിയോടൻ ഇതു സാധിച്ചിരിക്കുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മിഴിവുള്ള കഥാപാത്രം അഞ്ചു വയസ്സുള്ള തപ്പുവാണ്. രാമകൃഷ്ണനും സുചലയും ക്ളീറ്റസും നന്ദനും അമ്മയുമെല്ലാം സാക്ഷികൾ മാത്രമാണ്. ചുട്ടുപഴുത്ത വിചാര വികാരധാരയുടെ ഈ വാങ്മയ സ്ഫോടനങ്ങളിലേക്ക് വായനക്കാരാ, കടന്നുവരിക. കെ. പി സുധീര
ഒരു തൂവൽസ്പർശത്താലെങ്കിലും ജീവിതത്തിൽ ഇടപെട്ടവരെ ഓർത്തെടുക്കുന്നതിലൂടെയും അടരടരുകളായി ജീവിതത്തെ കാതലുള്ളതാക്കിത്തീർത്ത അനുഭവങ്ങൾ അനുസ്മരിക്കുന്നതിലൂടെയും ഭാവികാലത്തെ നിർണ്ണയിക്കുവാനുള്ള ഇടപെടലാണ് സംഭവിക്കുന്നത്. ജീവിക്കുന്നതല്ല, ഓർമ്മിക്കുന്നതാണ് ജീവിതം എന്ന ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ വാക്കുകൾ വാസ്തവത്തിൽ ഓർമ്മയെഴുത്തിനെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ്. ഓർമ്മിക്കുവാനും ഓർമ്മിപ്പിക്കുവാനും കഴിയുന്ന ജീവിതമാണ് അർത്ഥവത്തായ ജീവിതം. അതിസാധാരണമാകുവാൻ മാത്രം സാധ്യതയുള്ള ജീവിതത്തെ അത്യസാധാരണമാക്കിയ ഒരാളുടെ ഓർമ്മകൾ