ഓ, മജ്നു, എൻറെ പ്രിയപ്പെട്ട ഭ്രാന്താ, പ്രേമത്തിനു മധുരമായ വേദനയുണ്ടെന്നു നീ ഇനിയും അറിഞ്ഞില്ലേ? ലൈലയോടുള്ള നിൻ്റെ പ്രേമം എൻ്റെ കരകൗശലവും അവളുടെ സൗന്ദര്യം എൻ്റെ കവിൾത്തടത്തിൻ്റെ പ്രതിച്ഛായയും. ലൈലയിലൂടെ നീ എന്നെയാണു പ്രേമിച്ചത്. ഞാനാ പ്രേമം നന്നായി ആസ്വദിച്ചു.
സംഗീതമെന്ന മൂലകുടുംബത്തിൽപ്പെട്ടവയാണ് ഈണങ്ങളെല്ലാം. ഭാവോദ്ദീപന ശക്തിയാണ് സംഗീതത്തിന്റെ മുഖ്യസ്വഭാവം. അതുകൊണ്ട് ഈണങ്ങളുടെ അകമ്പടിയോടെ രൂപപ്പെടുന്ന കവിതയ്ക്ക് ലോലവും ചടുലവുമായ ഏതുതരം ഹൃദയഭാവത്തേയും ഉജ്വലിപ്പിക്കാൻ കഴിയും, അത് ആസ്വാദന ബോധത്തിൽ ചാരുതകളുടെ വസന്തം വിരിയിക്കുകയും ചെയ്യും.
സമാധാനത്തിൻ്റെയും അഹിംസയുടെയും മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഭൂരിപക്ഷംവരുന്ന ജനതയ്ക്കുമേൽ ബലപ്രയോഗവും ആക്രമണങ്ങളും അഴിച്ചുവിട്ട് അധികാരം സംരക്ഷിച്ചുനിർത്തുന്ന ഒരു ന്യൂനപക്ഷ ഗവൺമെൻ്റ നിലവിൽവന്നതുമുതൽ ഞങ്ങളുടെ രാജ്യത്തിൻ്റെ സമാധാനം തകർക്കപ്പെട്ടുകഴിഞ്ഞിരുന്നു. അധികാരിവർഗ്ഗത്തിൻ്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടം ഒറ്റപ്പെട്ട സമരങ്ങളിലൂടെ സാധ്യമല്ല. ദക്ഷിണാഫ്രിക്കൻ വിമോചനസമരനായകൻ നെൽസൺ മണ്ടേലയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
ദർശനത്തെ കൂടുതൽ സമഗ്രവും വസ്തുനിഷ്ഠവുമായി ആവിഷ്കരിക്കുവാൻ നാടകരൂപത്തിനാകും. ജനകീയസംവേദനത്തിൽ നാടകങ്ങൾക്ക് കവിതയേക്കാൾ തീക്ഷണവും സഫലവുമായ പങ്കുവഹിക്കാൻ കഴിയുമെന്നു തെളിയിക്കുന്ന രചനകൾ. ഒരു കവിയുടെ നാടകാവിഷ്കാരങ്ങൾ.
ശാസ്ത്രീയ ഗവേഷണങ്ങളുടെയും പരിവർത്തനങ്ങളുടെയും ശക്തിമത്തായ സമ്മർദ്ദംകൊണ്ട് ചൂടുപിടിച്ച ഒരു കാലഘട്ടത്തിൽ 'നാം ജീവിക്കുകയാണെ'ന്ന വസ്തുത നിഷേധിക്കപ്പെടാവുന്ന ഒന്നല്ല. മാർക്സിസ്റ്റ് ദൃഷ്ടികോണിലൂടെ മനുഷ്യൻ്റെ കഴിവുകളെ തികച്ചും പ്രവർത്തനാത്മകമായ മാർഗ്ഗത്തിൽ വിലയിരുത്തുകയും പിന്തിരിപ്പൻ മനോഭാവങ്ങളെ പാടെ തകർക്കുകയും ചെയ്യുന്ന പ്രഖ്യാത ഗ്രന്ഥത്തിൻ്റെ ഭാഷാന്തരം.
ഓരോ നിമിഷവും വെന്തുരുകുന്ന ഒരു പാതയായി സ്വയം കല്പിക്കുന്ന കവിഹൃദയം. ഒരു ജീവിതസന്ധ്യയെ അല്ലെങ്കിൽ തോന്നലിനെ ഭാഷകൊണ്ടു വരയ്ക്കുന്ന രചനാകൗതുകം. മനുഷ്യവികാരത്തിൻ്റെ ഓരോതുള്ളിയും കടഞ്ഞെടുത്ത കവിതാലോകം. സി. അനൂപിൻ്റെ അവതാരിക.
ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ... അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല.... പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം... പകരംവെക്കാനില്ലാത്ത ഒന്ന്
ജർമ്മനിയിലെ യാത്രയെക്കുറിച്ച് ശർമ്മണ്യത്തിലേക്ക് എന്ന് വളരെ ആലങ്കാരികമായി എഴുതിയത് ആഹ്ലാദത്തിൻ്റെ തിരപ്പുറപ്പാടിന് വഴങ്ങിയാണ്. യാത്രാനുഭവങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെ പ്രകാശിപ്പിക്കുവാനുള്ള ശ്രമത്തിൻ്റെ സാഫല്യമാണ് ശർമ്മണ്യവിശേഷം. യാത്രാവിവരണമെന്നതിനേക്കാൾ യാത്രാക്കുറിപ്പുകൾ എന്ന വിശേഷണമാണ് ശർമ്മണ്യവിശേഷത്തിനിണങ്ങുക.
തിന്മയുടെ പ്രതീകമാണ് രാവണൻ എന്നത് രാമായണ വായനക്കാരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള പ്രാക്തന വിചാരമാണ്. എന്നാൽ ആഴമുള്ള രാമായണേതിഹാസപഠനങ്ങളിൽ തെളിയുന്ന രാവണ ബിംബം ഇത്തരം വിശ്വാസങ്ങളിൽനിന്നും അകലെയാണ്. രാവണനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ഭോപാൽസിംഗ് പൗലസ്ത്യ രചിച്ച നോവലിൻ്റെ മലയാളഭാഷാന്തരം.
ലണ്ടൻ ഫെസ്റ്റിവൽ ലോകസിനിമയുടെ ഒരു വലിയ ക്യാൻവാസാണ് വരച്ചിടുന്നത്. സത്യജിത് റേ, മൃണാൾ സെൻ, ഋത്വിക് ഘട്ടക്, ശ്യാം ബെനഗൽ തുടങ്ങിയ ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളിലൂടെ വിശ്വസിനിമയിലേക്ക് പിച്ചവച്ചു ഞാൻ നടന്നുവന്നതും ഈ വഴിയിലൂടെയാണ്. ലോകരാജ്യങ്ങളുടെ ചലച്ചിത്ര സംസ്കാരത്തിലേക്കും അവരുടെ ജീവിതരീതികളിലേക്കുമുള്ള ഒരു പ്രവേശികകൂടിയായിരുന്നു അത്. ഒരു ചലച്ചിത്ര നിരൂപകൻ്റെ ലണ്ടൻ ഫെസ്റ്റിവൽ അനുഭവങ്ങൾ. അടൂർ ഗോപാലകൃഷ്ണൻ്റെ അവതാരിക