അദമ്യമായ സ്വാതന്ത്ര്യബോധമുള്ള ഒരെഴുത്തുകാരൻ ആത്യന്തികമായി ചെന്നെത്തുന്നത് മാനവികതയുടെ ഹരിതതീരങ്ങളിലേക്കായിരിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന നോവലുകളാണ് ഗ്രഹാം ഗ്രീനിന്റേത്. പശ്ചാത്തല വൈവിധ്യവും സമ്പന്നതയുംകൊണ്ട് സമൂഹസീമയിൽ കലങ്ങിമറിഞ്ഞ് വിവിധ വർണ്ണങ്ങളോടെ തേട്ടിത്തേട്ടിവരുന്ന മനുഷ്യജീവിതത്തെ നിരങ്കുശതയോടെ വർണ്ണിക്കുന്ന കഥാലോകം. മതവും മാർക്സിസവും തമ്മിലുള്ള ക്രിയാത്മകമായ സംവാദം പ്രമേയമാകുന്ന അത്യുദാത്തമായ ഒരു സമകാലിക ക്ലാസിക് കൃതി.
ഭീംസെൻ ജോഷിയുടെ ജീവിതവും സംഗീതവും. കടുത്ത യഥാർത്ഥ്യങ്ങളെ നേരിടുന്ന ഇന്ത്യൻ ജീവിതത്തിൻ്റെ കഷ്ടതകൾ കൂട്ടിത്തുന്നിയ സംഗീതമാണ് ഭീംസെന്നിന്റേത്. അതിനാൽതന്നെ സുഖലാവണ്യത്തിൻ്റെ അലകളിലൊതുങ്ങാതെ അത് രാഗഭാവത്തിൻ്റെ സമഗ്രതയെ തേടുന്നു. സാധാരണ സംഗീതം ഇഷ്ടപ്പെടുന്ന ആസ്വാദകൻ്റ അഭിപ്രായത്തിൽ നന്നേ പരുക്കനാണ് അദ്ദേഹത്തിൻ്റെ ശബ്ദം. ഒരു തരളലാവണ്യമല്ല അദ്ദേഹം ശബ്ദംകൊണ്ടു തേടുന്നത്. മറിച്ച് ആഴങ്ങളുടെ അപാരതയും അനന്തതയുടെ അതിരുകളുമാണ്. ഒരു മഹാഗായകൻ്റെ സംഗീത ജീവിതം
സമകാലിക ഇന്ത്യൻ സിനിമയിലെ ഏറ്റവും ക്രിയാത്മകമായ സാന്നിധ്യമാണ് അമിത് ദത്ത. അദ്ദേഹത്തിൻ്റെ സിനിമകൾ നമ്മുടെ കലാ സിനിമകളിൽനിന്നുപോലും വ്യത്യസ്തമാണ്. പ്രാചീന ഇന്ത്യൻ കലാചിന്തകളുമായുള്ള നിരന്തരമായ സംവാദത്തിലൂടെ ദത്ത സിനിമാട്ടോഗ്രാഫിക് ആവിഷ്കാരത്തിൻ്റെ പുതിയരൂപങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. ദത്തയുടെ സിനിമകൾ ആധുനികതയെക്കുറിച്ചുള്ള യൂറോ-കേന്ദ്രീകൃത ആശയങ്ങളെ മറികടക്കുന്നു. കലയിൽ ആധുനികതകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പുനഃപരിശോധിക്കാൻ നമ്മെ ക്ഷണിക്കുന്നു.
ഓരോ മഴയും ഓരോ സ്നാനമാണ്. ഓരോ സ്നാനവും മറ്റൊരു ജന്മത്തിലേയ്ക്കുള്ള ഉണർവ്വം. പറയാനുള്ളതെന്താണോ അതിനുചേർന്ന ശില്പവും ഭാഷയും ഈ കവിതകളിൽ സ്വയം രൂപപ്പെടുന്നു. അങ്ങനെ കാവ്യപരമായ മുൻധാരണകൾ തകരുന്നു. കവിത സ്വതന്ത്രമാകുന്നു. എഴുതിയ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നിശബ്ദത ഒരു ചാവേറിൻ്റെ ആത്മബലം കരുതിവയ്ക്കുന്നു.
മാർക്സിസവും വേദാന്തവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള വസ്തുതയെ മതിയായി ആദരിക്കാനുള്ള സന്നദ്ധത അടുത്തകാലംവരെ ബൂർഷ്വാസിയും മാർക്സിസ്റ്റ് ചിന്തകരും ഒരുപോലെ കാണിച്ചിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിലെവേദാന്തത്തിൻ്റെ നിസ്സാരമായ ഒരു ഉപവിഭാഗം മാത്രമായിട്ടായിരുന്നു മാർക്സിസത്തെ വേദാന്തവിഷയത്തിലെ പ്രൊഫസർമാർ കണ്ടിരുന്നത്. മാർക്സിൻ്റെ ലോകവീക്ഷണത്തെത്തന്നെ ആധാരമാക്കി ഒരു സമ്പൂർണ്ണ സൗന്ദര്യവിജ്ഞാനീയത്തിൻ്റെ അടിത്തറകൾ നിർമ്മിക്കുന്ന ശ്രദ്ധേയമായ ചിന്തകൾ.
കാല്പനികകാലവും ആധുനിക, ഉത്തരാധുനിക, സത്യാനന്തരകാലങ്ങളും സമയോചിതം സംക്രമിക്കുന്ന കവിതകൾ. വ്യതിരിക്തമായി ഇന്നതെന്ന് പറയാൻ കഴിയാത്ത വിധം സങ്കുലമായ കവിതകളുടെ രുചിക്കൂട്ടുകൾ
അടഞ്ഞും തുറന്നുമിരിക്കുന്ന ഒരു വാതിൽ തൻ്റെ കവിതകൾക്കായി കവി പണിതുയർത്തുന്നു. അകവും പുറവും ആ വാതിൽപ്പടിയിൽ കളംമാറുന്നു. പുറവും അകവുമായി മാറുന്നു. എന്നാൽ, ആ വാതിൽപ്പടിയെയും അസന്നിഗ്ദ്ധമായ ഒരു പ്രഖ്യാപനംകൊണ്ട് മായ്ക്കുകയും ചെയ്യുന്നു. ഒരു ദിവസം ഞാൻ ഇറങ്ങിയോടും എന്ന് എഴുതിക്കൊണ്ട്.
ആധുനിക ആഗോളസമൂഹത്തിൻ്റെ മുസ്ലീം സ്ത്രീകളുടെ പങ്ക് കണ്ടെത്തുവാൻ ഇസ്ലാമിൻ്റെ പരിശുദ്ധ വേരുകളിലേയ്ക്കുള്ള ഒരു യാത്രയുടെ കഥയാണിത്. ഇസ്ലാമിൻ്റെ ശരിയായ വിശ്വാസത്തെ ആധാരമാക്കിയുള്ള പെൺ അവകാശങ്ങളുടെ ഒരു മാനിഫെസ്റ്റോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇസ്ലാമിക ലോകത്തിൽ ഒരു വിപ്ളവത്തിൻ്റെ വിളംബരം തേടുന്നു.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രഘട്ടങ്ങളിൽ ഒന്നാണ് മദ്ധ്യകാലഘട്ടം. ഇന്ത്യൻ സമൂഹരൂപീകരണത്തിലെയും ഇന്ത്യയിലെ ജനസംഖ്യാരൂപീകരണത്തിലെയും മതസ്വത്വനിർമ്മിതിയിലെയും പ്രധാനപ്പെട്ട ഘട്ടവുമാണത്. എന്നാൽ ഇത്രയും സവിശേഷമായതും ചരിത്രപരമായി ഇത്രയും പ്രാധാന്യമുള്ളതുമായ ഒരു കാലഘട്ടത്തെ രചനാപരമായി കൈകാര്യം ചെയ്തിരിക്കുന്നവിധം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ സാമൂഹിക വികാസചരിത്രത്തെയും സമൂഹരൂപീകരണ പന്ഥാവുകളെയും കുറിച്ചുള്ള ആധികാരികരേഖ.