പഠനം പരീക്ഷയ്ക്കുവേണ്ടിയാകുമ്പോൾ അതൊരു യാത്രിക പ്രക്രിയയാകുന്നു. അക്ഷര മാലയുടെ യാന്ത്രികമായ ആവർത്തനമല്ല സാക്ഷരത. പഠിതാവിന് അത് സാവകാശം ബോധം വളർത്തണം. ഈ ലോകത്തിലെ അവനവൻ്റെ സാന്നിധ്യത്തെക്കുറിച്ചു വിമർശനാത്മകമായ ധാരണ ഉണ്ടാക്കണം, സൗന്ദര്യമുള്ള, പുഞ്ചിരിക്കുന്ന ദമ്പതികൾ നിൽക്കുന്ന അലങ്കരിച്ച ചെറുവീടുകൾ പഠനപുസ്തകങ്ങളിൽ വരച്ചുചേർത്തിരിക്കും. പക്ഷെ വീട്ടിൽനിന്നും സ്കൂളിലേക്കുള്ള നടവഴികളിലെങ്ങും അവൻ കാണുന്നത് സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ അസമത്വത്തിൻ്റെ ദുരന്ത ചിത്രങ്ങളാണ്. പഠിക്കുന്ന കവിതകളും ഭവനകളും യാഥാർഥ്യത്തിൽ നിന്നകറ്റി അവരെ വെറും സ്വപ്ന ജീവികളാക്കുന്നു. സത്യത്തെ മാറ്റിമറിക്കുന്ന ഈ പഠനങ്ങളിൽ സാക്ഷരതയെവിടെ? ധാർമ്മികതയെവിടെ? ഈ ലോകത്തു ജീവിക്കാനുതകുന്ന എന്തെങ്കിലും ഈ പഠന പദ്ധതിയിലുണ്ടോ?
പ്രശസ്ത നിരൂപണ സാഹിത്യകാരനും വിമർശകനും ചരിത്രകാരനും ജീവചരിത്രകാരനുമായ ഡോ. ടി.ആർ. രാഘവൻ്റെ വിമർശനങ്ങൾ വീക്ഷണങ്ങൾ എന്ന കൃതിയെ അധികരിച്ച് പ്രമുഖർ എഴുതിയ പഠനക്കുറിപ്പുകളുടെ സമാഹാരം.
യാഗാദികർമ്മങ്ങൾക്കായി വ്രതവിശുദ്ധിയോടെ, ചിലർ മാത്രം പഠിച്ചും പഠിപ്പിച്ചും പോരുന്ന പതിവ് വേദങ്ങളെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്നു. ഈ പാരമ്പര്യത്തിൽനിന്നും വിട്ടുനിന്നുകൊണ്ട് ഒരു സാധാരണ വായനക്കാരൻ്റെ ബോധതലത്തിൽ വേദങ്ങൾ വിടർത്തിനിർത്തിയ ഉദാരവും ഉദാത്തവുമായ ഏകതയുടെയും സമതയുടെയും ദിവ്യദർശനമാണ് ഈ രചനയുടെ ഉള്ളടക്കം
സ്ത്രീസ്വത്വത്തെ ലൗകികത-ആത്മീയത. തഥ്യ-മിഥ്യ, യാഥാർത്ഥ്യം അനുഭൂതി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ വിശകലനം ചെയ്യാനുള്ള ശ്രമം. അനുഭവത്തെയും അനുഭൂതിയെയും മലയാളഭാഷയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്നത് കവികളുടെ എക്കാലത്തെയും അന്വേഷണമാണ്. ഈ കാവ്യങ്ങളിലൂടെ അത്തരമൊരന്വേഷണമാണ് കവി നടത്തുന്നത്. പ്രൊഫ. സി.ആർ. പ്രസാദ്
ഒരേ സമയം ആത്മനിന്ദ തോന്നുന്നതുകൊണ്ടാകാം ആത്മപ്രശംസയ്ക്ക് പഴുതുനോക്കുന്നത്. ഉദ്ഘാടനത്തേക്കാൾ താല്പര്യം അനുശോചനത്തിലാണ്. സത്യം വഴങ്ങാതെനിൽക്കുന്നതും അതിന്മേലുള്ള പൊരുന്നിരിപ്പിന് ക്ഷമയില്ലാത്തതുംകൊണ്ട് സദാ ദുഃഖഭാവത്തിലിരിക്കും. സ്വന്തം ജീവിതവും ഒരു നുണക്കഥയായി പറയാനാണിഷ്ടം.... ഇതിനെല്ലാം മേലേയാണ് 'വാങ്മയം' എഴുതിത്തുടങ്ങിയത്. വെറും രസം അത്രേയുള്ളൂ. ക്ഷമിക്കുക. വായിക്കണമെന്നില്ല. കവികളെയും മരങ്ങളെയും സാക്ഷിയാക്കിയെഴുതിയ ഒരു കവിയുടെ കാവ്യചിന്തകൾ. രേഖാചിത്രങ്ങൾ: കാഞ്ചന.എസ്
ഓർമ്മകളുടെ ഓളം തട്ടിയുള്ള പരന്നൊഴുക്കാണ് ഈ കഥകളോരോന്നും. പിന്നിട്ടവഴികളിൽ എവിടെയോവെച്ച് മനസ്സിൽ കുടിയേറുകയും പിന്നെ തിരിച്ചിറങ്ങാൻ വിസമ്മതിച്ച്, ഓർമ്മകളിൽ കെട്ടുപൂണ്ടുകിടക്കുകയും ചെയ്ത കഥാപാത്രങ്ങളെ അക്ഷരങ്ങളിലേക്കു പകർത്തുന്ന രചനയുടെ മാന്ത്രികത.
ദ്രാവിഡനായ ഞാൻ സമൂഹത്തിൻ്റെ വരാന്തയിലൂടെ ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാത്രത്തിൽ നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ രൂപമായ അമ്ലം. ഈ കടലാസിൻ്റെ കവിതയില്ലാത്ത മാർജിനുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു. നിങ്ങൾ എൻ്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി...
Niharika just likes to draw on her own. And when you look at her pictures-different shades of blue coming to her sea, and varied greens for the leaves- you can see why she doesn't need a lot of help. And since Doraemon-one of her favourite cartoons-is a Japanese series, Niharika likes to draw trees with pink leaves-perhaps a version of chrysanthemum- and caption them 'pink, in case it wasn't clear enough. -DECCAN CHRONICLE Foreword AMAL NEERAD
മനുഷ്യമനസ്സിൽ ജീവിക്കുവാനുള്ള പ്രേരണയേകുന്ന ഓരോനിമിഷവും അവൻ അല്ലെങ്കിൽ അവൾ കടന്നുപോകുന്ന അവസ്ഥകളാണ്. പ്രാർത്ഥനപോലെ ജീവിതം. ചുറ്റിലും ഇരുട്ടാണെന്ന് അകമേ നിലവിളിക്കുമ്പോഴും ഒരിറ്റു സൂര്യൻ കണ്ടുകിട്ടിയേക്കും. എന്നെ അറിയുന്നപോലെ, പൂർണ്ണമായി മനസ്സിലാക്കിയതുപോലെ ഒരാൾ എനിക്കൊപ്പമുണ്ടാവും. അതു ശുഭകരമായ ഒരു വിശ്വാസമാണ്. ദുഃഖങ്ങളിൽ തളരാതെ സകല പ്രതിബന്ധങ്ങളെയും നേരിട്ട് ഒന്നിനെയോർത്തും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള ആത്മധൈര്യമാണ് ഈ കവിതകൾ. ദിശാസൂചകങ്ങളായി അക്ഷരങ്ങൾ തണലും തുണയുമായി വാക്കുകൾ യാത്ര അനന്തമായി തുടരുകതന്നെയാണ്. സാക്ഷിയായി കവിതയും. മധുപാൽ