ദാരുണമായ ജീവിതാവസ്ഥകളിൽ നൊന്തുപിടയുന്ന മനുഷ്യരുടെ മൗനവേദനകൾ. കാലയാഥാർത്ഥ്യത്തിന്റെ കറുപ്പുരാശികൾ നിഴൽപരത്തുന്ന കഥാപ്രപഞ്ചം.
കഥപറച്ചിലിന്റെ പതിവുവഴക്കങ്ങളെ വിചാരണചെയ്യുന്ന പതിമൂന്നു കഥകൾ
മാണിക്യത്തുരുത്ത്
ലോകത്തിലെ അനേകകോടി മനുഷ്യരിൽ നമ്മളുപേക്ഷിച്ചവരും നാമുപേക്ഷിച്ചവരും കുറവാണെന്നിരിക്കെ ഇനിയും വരാനുള്ള മനുഷ്യരെ തേടി സ്വയം അത്ഭുതപ്പെട്ടും മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയും നഷ്ടങ്ങളെ മനോഹരമാക്കിയും യാത്ര തുടരുന്നൊരുവളെ കണ്ടെത്തിയാൽ സ്വയം വസന്തം വിരിയിച്ചു ജീവിക്കുന്നവളെന്നു പറയാം. ഊഷരഭൂമിയെ ഉർവ്വര ഭൂമിയായി അനുഭവിക്കുന്നവൾ.
അവളുടെ ശരികളിൽ ജീവിച്ച് അവളിൽ വിരിയുന്ന ഗന്ധമാസ്വദിച്ച് ജീവിതത്തിൽനിന്നെടുത്തവളെന്ന ഉറച്ചബോധ്യത്തോടെ അവളെന്ന പുഴ ഒഴുകുകയാണ്. പ്രപഞ്ചത്തിന്റെ വിശാലമായ ആകാശം തനിക്കുകൂടി അവകാശപ്പെട്ടതെന്ന ബോധ്യത്തോടെ ചിറകിന്റെ ഭാരത്തെപ്പോലും ചിന്തിക്കാതെ സ്വയം സുരക്ഷിതയായ പെണ്ണ്. ആരുടെയും തണൽ തേടാത്തവൾ.
നാം ജീവിക്കുന്ന ലോകത്തിന്റെ വ്യവസ്ഥയുടെ ഒരു കുഴപ്പം, അത് നമ്മെ ഇല്ലാതാക്കുന്നത് നമുക്ക് തിരിച്ചറിയാനാവില്ലെന്നുള്ളതാണ്. അല്ലെങ്കിൽ നാമത് തിരിച്ചറിയുമ്പോഴേക്കും അപകടകരമാംവിധം, തെന്നിമാറാൻ കഴിയാത്തവിധം വൈകിപ്പോയിരിക്കും. അത്ര ആസൂത്രിതമാണ് ആ തന്ത്രത്തിന്റെ രൂപകല്പന. ഇത്തരം അനീതികളുടെ ഇരുണ്ട ആകാശങ്ങളിലേക്ക് ക്യാമറ തിരിച്ചുവച്ച് ഭരണകൂടത്തിൻ്റെ കണക്കുകളിൽപ്പെടാത്ത മനുഷ്യരെക്കുറിച്ചും പേരറിയാത്തവരെക്കുറിച്ചും അഭ്രപാളികളിൽ ജീവിതമെഴുതിയ സംവിധായകൻ.
ലോകമാകുന്ന കെണിയിൽ അകപ്പെട്ട മനുഷ്യൻ്റെ സന്ത്രാസങ്ങളും ഉള്ളൊഴുക്കുകളും എന്നും വലിയ എഴുത്തുകാരുടെ സർഗ്ഗപ്രേരണകളായിരുന്നു. കാലദേശങ്ങൾക്കതീതമായി അവ തലമുറകളുമായി സംവദിക്കുന്നു, വായനക്കാരനെ പ്രലോഭിപ്പിക്കുന്നു. മാറിവരുന്ന ഭാവുകത്വത്തിന്റെയും അഭിരുചിയുടെയും വെളിച്ചത്തിൽ അവ പുനഃസൃഷ്ടിക്കപ്പെടുന്നു.
വിശ്വസാഹിത്യത്തിലെ വിഖ്യാതകൃതികളുമായുള്ള സർഗ്ഗസംവാദം.
ആത്മാവിലെ നെരിപ്പോടുകൾ
ഡോ. സി. ഗോപിനാഥൻപിള്ള
മനുഷ്യൻ്റെ പ്രവൃത്തികളെയും അർത്ഥരാഹിത്യങ്ങളെയും നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിധിയുടെ ക്രൂരഫലിതങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ പിൻ്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കെറ്റിനെ അതിശയിച്ചു. ഒരേസമയം ആൾക്കൂട്ടത്തിലെ കുഴലൂത്തുകാരൻ കോമാളിയായും നഗ്നനായ യാചകനായും അയാൾ വെളിച്ചം വീഴാത്ത വേദിയിൽ കാത്തുനിന്നു. ഇനിയും എത്തിയിട്ടില്ലാത്ത തൻ്റെ പ്രേക്ഷകനായി...
ജൗളിക്കടയിൽനിന്ന് നിയമനിർമ്മാണസഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നു പൊങ്ങിയതുപോലെ! ഇതിനിടയിൽ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലേക്കും അവിടെ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും സമരസാന്ദ്രമായ കർഷകതൊഴിലാളി പ്രവർത്തനത്തിലേക്കും പുന്നപ്ര സമരഭൂമിയിലേക്കും ഒളിവിലേക്കും തടവിൽ നിന്നുണ്ടായ 'ആപാദചൂഡരമണിയമായ' ഉഗ്രമർദ്ദന മുറകളിലൂടെയും കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവ്. ഈ ചെറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻ പോരുന്ന ഒരു അഗ്നികുണ്ഠവും ഇനി ബാക്കിയില്ല. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ ത്യാഗോജ്വലമായ സമരജീവിതം
ദീപ്തീ....... നിന്നെ ഞാൻ സ്വപ്നം കണ്ടു. എന്തു സ്വപ്നമാണെന്നു പറയില്ല. പറഞ്ഞേപറ്റൂ... മനുഷ്യരാരുംതന്നെയില്ലാത്ത ദ്വീപ്.... ഞാനും നീയും ഒരു കാട്ടിൽ നഗ്നരായി അലയുന്നു. കായ്കനികൾ പറിച്ചുതിന്നു. നിലാവെളിച്ചത്തിൽ നീന്തിത്തുടിക്കുന്നു. ഞാൻ എന്തുചെയ്യാൻ... സ്വപ്നമാണു ദീപ്തി... സ്വപ്നം... നീതന്നെയാണ് പറയാൻ പറഞ്ഞത്. ദീപ്തി ബ്ലൂഫിലിം കണ്ടിട്ടുണ്ടോ? നീയണിയുന്ന ബ്രാ പഴയ മോസ്റ്ററോ പുതിയ മോസ്റ്ററോ? ഹിറ്റ്ലറുടെ നാസി പാർട്ടിയിലെ സ്വസ്തിക ചിഹ്നം ലൈംഗികബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിനക്കറിയാമോ ദീപ്തി...? ലെസ്ബിയനെകുറിച്ച് അഭിപ്രായമെന്താണ്? വേഴ്ചയുടെ എത്ര രീതികൾ നീ അനുഭവിച്ചിട്ടുണ്ട്? നിനക്ക് ഏതു രീതിയാണിഷ്ടം? നീ പെണ്ണായിപോയതുകൊണ്ട് നാം ഇതേകുറിച്ചൊന്നും ചർച്ചചെയ്യാൻ പാടില്ലെന്നുണ്ടോ? Hey... Why do you feel shy yaar... ശുക്ലം രൂചിച്ചുനോക്കിയിട്ടുണ്ടോ നീ...! എന്താ അതിരുവിടുന്നോ... മലയാള വായനയിൽ വിസ്ഫോടനങ്ങൾതീർത്ത പ്രശസ്ത കൃതി.
വളർന്ന് പുതുപുതുരൂപം മാറുന്ന നമ്മുടെ ശരീരത്തിലിരുന്നു നാം എല്ലാം കാണുകയാണ്. ആത്മപരിണാമത്തിൻ്റെ അന്ത്യം നോക്കു. മാംസദഹനത്തിൻ്റെ ചൂട് വെയിൽമണമായി മാറുന്നു. തോട്ടൊഴുക്കിലും കാറ്റിലും ഉപേക്ഷിക്കപ്പെട്ട ശ്വാസം നിന്നുവിറയ്ക്കുന്നു. മണ്ണിൽ പൂണ്ടുകിടന്നു ദ്രവിക്കുന്ന അസ്ഥികൾക്കുള്ളിലും എന്തിൻ്റെയോ ജനിതകം അവശേഷിക്കുന്നു. ഈ പ്രപഞ്ചത്തിൽ കണ്ടതിനെല്ലാം പരസ്പരബന്ധവും തുടർച്ചയുമുള്ള സ്ഥിതി അത്ഭുതകരമായ ഒരു സത്യത്തിലേക്കു വിരൽചൂണ്ടുന്നു. ഹൃദയം കൊതിക്കുന്ന ഭൂമിയിലെ അനന്തവസന്തമായ ഓർമ്മകൾ