THE BEAUTILICIOUS QUEEN
എന്നെ സെക്സ് സിംബൽ, മാദകറാണി എന്നൊക്കെ ആളുകൾ വർണ്ണിക്കുന്നുണ്ട്. അങ്ങനെയൊക്കെ വിളിക്കുന്നത് സന്തോഷമൊക്കെ തരുന്നുണ്ടെങ്കിലും അംഗീകരിക്കാൻ ചെറിയ വിഷമവും തോന്നുന്നു. ഞാൻ എങ്ങനെ വസ്ത്രത്തിൽ വേണമെങ്കിലും അഭിനയിക്കാം, എന്നോട് ഹവ്വയായി അഭിനയിക്കാമോ എന്നു ചോദിച്ചാൽ സമ്മതം എന്നു തന്നെയാകും മറുപടി. എനിക്കൊന്നേ വേണ്ടൂ, സിനിമ കാണാനായി വരുന്നവർ നിറഞ്ഞ മനസ്സോടെയും ആനന്ദത്തോടെയും അതു കാണണം. അതിന് ഡാൻസ് ഉപകരിക്കുമെങ്കിൽ അതും ഞാൻ ചെയ്യും.
തെന്നിന്ത്യൻ താരറാണിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതവും ഓർമ്മകളും.
ഉന്മാദ താരകം
സിൽക്ക് സ്മിതയുടെ ഓർമ്മയും ജീവിതവും
(1960-1996)
സ്നേഹത്തെ മുൻനിർത്തി എപ്പോഴും പിന്തുണയ്ക്കുന്ന സുഹൃത്തുക്കളും കഴിവു മനസ്സിലാക്കി അംഗീകരിക്കുന്ന സഖാക്കളും സഹപ്രവർത്തകരുമെല്ലാം പ്രകാശഭരിതമായ ഒരു ജീവിതത്തെയാണ് പരിചയപ്പെടുത്തുന്നത്.
തന്നെ താനാക്കിയത് സമൂഹം അളവില്ലാതെ ചൊരിഞ്ഞ വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും ധാരകളാണെന്ന് അടയാളപ്പെടുത്തുന്ന ജീവിതരേഖകൾ.
സത്യാനന്തര കാലത്തെ ഫാസിസ്റ്റ് വിരുദ്ധ സർഗാത്മക കലാപമാണ് തമിഴവന്റെ ഷംപാല എന്ന രാഷ്ട്രീയനോവൽ. ഭാഷാവിശ്ലേഷണം ഒരു ചാരവൃത്തിയായി ഏറ്റെടുത്തിരിക്കുന്ന ചിന്തനാ പോലീസിന്റെ സർഗാത്മക വിരുദ്ധ നടപടികൾ എഴുത്തുകാരിൽ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൾ എത്രത്തോളം ഭയാനകവും തീവ്രവുമാണെന്ന് ഈ നോവൽ ആഖ്യാനഘടനയിലൂടെ വരച്ചിടുന്നു.
ജൗളിക്കടയിൽനിന്നും നിയമനിർമ്മാണസഭവരെയുള്ള ഒരു കയറ്റമാണ് വി എസ്സിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നുപൊങ്ങിയതുപോലെ!
ഈ കുറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻപോരുന്ന ഒരു അഗ്നികുണ്ഡവും ഇനി ബാക്കിയുണ്ടെന്നുതോന്നുന്നില്ല.
താൻ ഇടപെടുന്ന സ്ഥലത്തിനെ ഒരു വിശകലന സാഹചര്യമായി കണ്ടുകൊണ്ടാണ് ചിത്തിര കവിതയിൽ പ്രവർത്തിക്കുന്നത്. കവിത, താനനുഭവിച്ച മുറിവുകളെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലമാണെന്ന് അവർ കവിതകൊണ്ട് നിരന്തരം ഓർമ്മിപ്പിക്കുന്നു.
- വിജു നായരങ്ങാടി
പോയാൾക്കുള്ള ഗതാഗതം
തൂലികാചിത്രത്തിൻ്റെയും സാഹിത്യനിരൂപണത്തിന്റെയും ഒരു അപൂർവ്വസംഗമം എന്നുവേണം ഡോ.എസ്. കെ. നായരുടെ “ഞാൻ കണ്ട സാഹിത്യകാരന്മാരെ' വിശേഷിപ്പിക്കേണ്ടത്. പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം എഴുത്തുകാരെ പരിചയപ്പെടാൻ കഴിഞ്ഞിരുന്ന നാളുകളിൽ ഇംപ്രഷനിസ്റ്റ് കാഴ്ചപ്പാടിൽ ചങ്ങമ്പുഴയെയും ശങ്കരക്കുറുപ്പിനെയും എ ബാലകൃഷ്ണപിള്ളയെയും കാരൂരിനെയും ബഷീറിനെയും മറ്റും എസ് കെ നായർ ഹൃദ്യമായി പരിചയപ്പെടുത്തുന്നു.
ഡോ. എം.ജി. ശശിഭൂഷൺ
നോവൽരചന, നാടോടിവിജ്ഞാനീയഗവേഷണം, അദ്ധ്യാപനം, പത്രാധിപത്യം എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്. കെ നായർ വീണ്ടെടുക്കുവാൻ കഴിയാത്ത ഒരു കാലഘട്ടത്തെയാണ് അനുഭവങ്ങളുടെയും ആശയങ്ങളുടെയും സൂക്ഷ്മാവതരണത്തിലൂടെ അനശ്വരമാക്കിയിട്ടുള്ളത്. അനുബന്ധമായി ചേർത്തിട്ടുള്ള പ്രതികരണങ്ങൾ ഓരോരുത്തരോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹബന്ധത്തിൻ്റെ ദൃഢത വ്യക്തമാക്കുന്നു.
"Strong women don't just happen. They're forged through challenges and empowered by resilience."
നിലാത്തിരി മനോഹരമായ ഒരു പുസ്തകമാണ്. ആധുനിക മനുഷ്യരെ അലട്ടുന്ന അനവധി വിഷയങ്ങളെ, ആകർഷകമായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തെ ഒരു പഠനഗ്രന്ഥമായി തന്നെ സ്വീകരിക്കാം. - എച്ച്മുക്കുട്ടി
യോജിക്കാം. വിയോജിക്കാം. പക്ഷേ വായിക്കാതിരിക്കാൻ കഴിയില്ല. അത്രമേൽ മൗലികമാണ് ലേഖയുടെ ചിന്തകൾ. സാമുഹിക വസ്ത്രത്തിന്റെ ഇഴ പിരിച്ച് പരിശോധിക്കുകയാണ് എഴുത്തുകാരി. ചിലപ്പോഴൊക്കെ കൃഷ്ണകാന്തം പോലെ നമ്മെ ചേർത്തു പിടിപ്പിക്കുന്ന ചില സൂചനകൾ. മറ്റു ചിലപ്പോൾ ഉള്ളു പൊള്ളിക്കുന്ന കനൽ ചരിത്രകഥനങ്ങൾ. - ജി എസ് പ്രദീപ്
കാല്പനികമായ ഒരു കാലത്തിൻ്റെ തരളഭാവങ്ങളല്ല നിലാത്തിരിയിൽ തെളിയുന്നത്. മറിച്ച്, കത്തുന്ന കാലത്തിൻ്റെ കനൽചൂടാണ്. വർത്തമാനജീവിതഭൂപടം അഭിമുഖീകരിക്കുന്ന ധാർമ്മിക സമസ്യകളെ വജ്രത്തിളക്കമുള്ള വാക്കുകൾ കൊണ്ട് വരച്ചിടുന്നു. പി കെ അനിൽകുമാർ
പ്രകൃതിയിൽനിന്നകന്ന ഗോത്രം എന്നത് ഞെട്ടലോടെ മാത്രമേ കാണാനാകൂ. അവർ തമ്മിലുള്ള പാരസ്പര്യം അത്രമേൽ ദൃഢതരമാണ്. ഒന്നിനെയൊന്നിൽനിന്നും വേർപെടുത്തുക അസാധ്യം.
ജീവനും വാക്കും മണ്ണും വനവും മഴയും പുഴയും മനുഷ്യരും മൃതരുമൊത്ത ഒരു വേറിട്ട ലോകത്തിന്റെ ഇടിമുഴക്കം കേൾപ്പിക്കുന്ന കവിതകൾ.
നമ്മുടെ രക്തം :- ഇന്ത്യൻ ഗോത്ര കവിതകൾ
മിഴികളിലൂടെയും ഹൃദയത്തിലൂടെയും വായിക്കേണ്ട, ഒരു നനുത്ത ഓർമ്മക്കുറിപ്പുകളുടെ പുസ്തകം. ചിത്രങ്ങൾ പോലെ വരച്ച ജീവിതകാഴ്ചകൾ, ചെറുചെറു വാക്കുകൾ കൊണ്ട് നിലനിൽക്കുന്ന നിസ്സീമമായ മൗനങ്ങൾ.
പഴയ ഓർമ്മകൾക്ക് ഒരു കാഴ്ച. മറഞ്ഞുകിടക്കുന്ന നിനവുകൾക്ക് ഒരു കൂട്ടിരിപ്പാണ് ഈ പുസ്തകം.
മഴ നനഞ്ഞ മൺപാതകൾ