ഒരു അരാജകവാദിയുടെ അപകടമരണം' ആദ്യവായനയിൽ തീവ്ര ഇടതുപക്ഷചിന്തയോ അരാജകവാദമോ മുന്നോട്ടുവയ്ക്കുന്ന ഒരു കൃതിയാണെന്നു തോന്നിയേക്കാം. വാസ്തവത്തിൽ അങ്ങനെയല്ല. കാരണം, ഭരണകൂടത്തിൻ്റെ ഭീകരതയാണ് ഈ നാടകത്തിൻ്റെ കേന്ദ്രബിന്ദു. അരാജകവാദവും തീവ്രവാദവും ഭരണകൂടഭികരതയുടെ എതിർധ്രുവങ്ങളെന്നനിലയിൽ മാത്രമാണ് പ്രസക്തം, അല്ലാതെ ആ വാദങ്ങളുടെ സമർത്ഥനമല്ല നാടകത്തിൻ്റെ ഉദ്ദേശ്യം:
സംഭവപരമ്പരകളുടെ വിസ്മയകരമായ സ്വാഭാവികതയും സൂക്ഷ്മനിരീക്ഷണങ്ങളും കൃത്യതയാർന്ന വിവരണങ്ങളും രസകരമായ സംവേദനാനുഭവവുംകൊണ്ട് ഉദാത്തമായ ഒരു ക്ലാസിക് രചനയായി ഉയരുന്ന കൃതി. ബിഭൂതിഭൂഷണിൻ്റെ ചന്ദ്രപഹാഡ് എന്ന വിഖ്യാത നോവലിൻ്റെ മലയാള ഭാഷാന്തരം.
സിനിമയ്ക്കകത്ത് പെണ്ണിനെ ഉടുപ്പിച്ചും അഴിയിച്ചും ഇരുത്തിയും കിടത്തിയും കരയിച്ചും ഭോഗിച്ചും പുറത്തു സിനിമയെപ്പറ്റി പഠിപ്പിച്ചും ആൺലോകം സ്വന്തം ആധിപത്യത്തെ ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. സിനിമാശാലക്കു പുറത്ത് ഒരുപക്ഷേ വീടിനുള്ളിൽ പുരുഷൻ അവളോടു പറയുന്നതുമാത്രമായിരിക്കണം അവൾക്ക് സിനിമയെന്ന് ഇന്നും ആൺകോയ്മ ശാഠ്യംപിടിക്കുന്നു. സിനിമയുടെ പെൺകാഴ്ചകൾ
വർഷങ്ങൾക്കു മുൻപ് ചിദംബരത്തെ നടരാജ സന്നിധിയിൽ, ഗോപാലകൃഷ്ണഭാരതി ഗാനം 'എന്നേരമും ഉണ്ടാൻ സന്നിധിയിൽ ഇരിക്കവേണ്ടും അയ്യാ....' പാടി ചുവടുവെച്ച് അലിയുന്ന നിമിഷം....ഒരു നിമിഷം എല്ലാം നിശബ്ദമായി...പൂർണ്ണ നിശബ്ദത... അടഞ്ഞ ശ്രീകോവിൽ പൊടുന്നനെ തുറന്നുവന്നു... അത്ഭുതം ... ആരതികൾ കത്തിനിന്നു... അതെനിക്കുമാത്രമുള്ള ദർശനമായിരുന്നു... ആ നിമിഷം നൃത്തം എനിക്ക് പ്രാർഥനയായിരുന്നു..... തൊട്ടടുത്ത നിമിഷം എല്ലാം പഴയതുപോലെ.... നൃത്തവേദി.... കാഴ്ചക്കാർ... എല്ലാം... എല്ലാം... നൃത്തം ഓരോ നിമിഷവും ഓരോന്നാണ്... അത് പ്രണയവും കാമവും പ്രാർഥനയും വേദനയും നിലവിളിയും പിടച്ചിലും ഒക്കെയാണ്... അതെൻ്റെ ഭാഷയാണ്... അത് നിങ്ങൾ കേൾക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ആടി ഞാൻ ഉള്ളിലേക്കിറങ്ങുമ്പോൾ, അനാദിയായ നദിയിൽ, കാലവാഹിനിയിൽ കാൽ ചവിട്ടുമ്പോലെ, നദി എൻ്റെ ഉടലിലേക്കും ഞാൻ അതിലേക്കും പടർന്നുകയറുന്നു..... മുദ്രകളുടെ സംഗീതം ഭാഷയാക്കിയ ഒരു നർത്തകിയുടെ കലയും ജീവിതവും.
സിനിമയോടുള്ള അസാധാരണമായ അഭിനിവേശത്തിൻ്റെ പേരാണ് ക്വിന്റ്റിൻ ടറന്റിനോ. ഒരു സാധാരണ ജീവിതത്തിൻ്റെ കയറ്റിറക്കങ്ങളിൽനിന്നും സിനിമയിലേക്കുള്ള അയാളുടെ പ്രവേശം, ടറന്റിനോയുടെ ഭാഷയിൽപ്പറഞ്ഞാൽ 'സ്വയം ഡിസൈൻ ചെയ്ത'തായിരുന്നു. അപ്രതിക്ഷിതമായ തുടർനീക്കങ്ങളിലൂടെ ടറന്റിനോയുടെ തിരക്കഥാനിമിഷങ്ങളും സംവിധാനവും ജീവിതവും അതുവരെയുള്ള നടപ്പുരീതികളിൽനിന്നും വഴിമാറി നടന്നു. കാമറയ്ക്കു മുൻപിലെ ആകസ്മികതകളുടെ തമ്പുരാനായി അയാൾ മാറി. ചതിയുടെയും അഭിനിവേശത്തിൻ്റെയും ആണ് വവിസ്ഫോടനംപോലെ 'റിസർവോയർ ഡോഗ്സും' പ്രതികാരത്തിൻ്റെ പെൺവഴിയായി 'കിൽബിലും' പിറന്നത് സാധ്യതകളുടെ അവസാന വാക്കുമായല്ല, മറിച്ച് 'കാഴ്ചയുടെ അസാധാരണ നിമിഷങ്ങൾ ബാക്കിവെച്ചുകൊണ്ടാണ്. ഈ കാലഘട്ടത്തിൻ്റെ അസാധാരണ സിനിമാ പ്രതിഭ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും വരാം. പക്ഷെ ആ പട്ടിക തുടങ്ങുന്നത് ടറന്റിനോയുടെ പേരുമായിട്ടായിരിക്കും. സിനിമയേക്കാൾ വിസ്മയകരമായി ചിന്തിക്കുകയും ജീവിതത്തേക്കാൾ ആകസ്മികതകൾ നിറഞ്ഞ സിനിമകളിൽ വിശ്വസിക്കുകയും ചെയ്ത ഒരു അസാധാരണ പ്രതിഭയുടെ കലാജീവിതം
ജീവിതത്തിന്റെ രതിയും വിശ്വാസത്തിന്റെ പീഡയും ഇത്രയേറെ വേട്ടയാടിയ ഒരു കലാകാരൻ ചരിത്രത്തിലുണ്ടാവില്ല. ആമോദങ്ങൾ കൊണ്ടയാൾ പുലർകാലങ്ങളിൽ നൃത്തം ചവിട്ടി... അന്തികളിൽ പാപപീഡയാൽ അലറിക്കരഞ്ഞു. ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവൽകരണവും ഏകാന്തതയും ബർഗ്മാന്റെ പ്രിയപ്പെട്ട വിഷങ്ങളാണ്. വ്യക്തിയുടെ ചിന്തകൾ, ഓർമ്മകൾ, നിരാശകൾ, ഖേദങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി ബർഗ്മാനിലൂടെയാണ് യൂറോപ്യൻ സിനിമ സ്വാംശീകരിച്ചത് 'വൈൽഡ് സ്ട്രോബെറീസ്' ഇത്തരം ഭാഷയുടെ പൊരുളായിരുന്നു.
ബർഗ്മാന്റെ സിനിമയും ജീവിതവും ഇടകലരുന്ന അസാധാരണ പുസ്തകം
INGMAR BERGMAN
വേടന്റെ നായാട്ട് അധികാരം എന്ന വ്യവസ്ഥയ്ക്ക് നേരെയാണ്. അത് സൃഷ്ടിക്കുന്ന ഭയത്തിനും അപ്രമാദിത്വത്തിനും മേൽക്കോയ്മാ മനോഭാവത്തിനുമെതിരെയാണ്. അത്തരം വിളിച്ചുപറയലുകൾ അധികാരകേന്ദ്രങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് സ്വാഭാവികം മാത്രം. തെരഞ്ഞെടുത്ത ജനങ്ങൾ ശരിതെറ്റുകൾ വിളിച്ചുപറയുമ്പോൾ തെരുവിലിട്ട് വെടിവെച്ചുകൊന്ന് കർഫ്യൂ പ്രഖാപിക്കുന്ന വിചിത്ര വ്യവസ്ഥയിൽ വേടന്മാർ രൂപപ്പെടുകതന്നെ ചെയ്യും. അത് കാലത്തിന്റെ കാവ്യനീതിയാണ്.
കവിതയിലൂടെ ഇന്ദ്രിയാനുഭൂതിയുടെയും അറിവിന്റെയും ഒരു ലോകം സൃഷ്ടിക്കുക എന്നതോടൊപ്പം, ഈ ലോകത്തെ താൻ ഇങ്ങനെയൊക്കെയാണു കാണുന്നത് എന്ന സത്യവാങ്മൂലം.
ഒരിക്കലും കരയിക്കാതെ, കീറിമുറിഞ്ഞ ഹൃദയത്തിൽ കരച്ചിലിനേക്കാൾ വലിയ അശാന്തി നിറച്ചുകൊണ്ടേയിരിക്കുന്ന അത്യന്തസംഘർഷനിർഭരമായ ചില ജീവിതക്കാഴ്ചകൾ