ഒരു കാലഘട്ടത്തിൻ്റെ വികാരചേതനയോടു താദാത്മ്യം പ്രാപിക്കുന്നതാണ് വെള്ളിയോടൻ്റെ പെണ്ണച്ചി എന്ന നോവൽ. കായത്തിൻ്റെയും മനസ്സിൻ്റെയും വചസ്സിൻ്റെയും ത്രികരണങ്ങളാണ് സർഗ്ഗപ്രക്രിയയുടെ അസ്തിത്വമായിത്തീരുന്നത്. സൗന്ദര്യാനുഭൂതികളുടെ ആവിഷ്കാരത്തിലൂടെ വെള്ളിയോടൻ ഇതു സാധിച്ചിരിക്കുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മിഴിവുള്ള കഥാപാത്രം അഞ്ചു വയസ്സുള്ള തപ്പുവാണ്. രാമകൃഷ്ണനും സുചലയും ക്ളീറ്റസും നന്ദനും അമ്മയുമെല്ലാം സാക്ഷികൾ മാത്രമാണ്. ചുട്ടുപഴുത്ത വിചാര വികാരധാരയുടെ ഈ വാങ്മയ സ്ഫോടനങ്ങളിലേക്ക് വായനക്കാരാ, കടന്നുവരിക. കെ. പി സുധീര
തിരുവല്ല മാർത്തോമാ കോളെജിൽ രണ്ടുകൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്നു കേൾക്കുന്നതുതന്നെ ഒരു എനർജിയാണ്. മാർത്തോമാ കോളെജ് എന്നുപറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരുമുറ്റവും കാമുകീകാമുകന്മാരുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിൻ്റെ സൈഡിലെ സ്റ്റെപ്പുകളും വിശുദ്ധപ്രേമങ്ങൾ കൂടികൊണ്ടിരുന്ന ചാപ്പൽ പടവുകളും KSU, SFI സമരങ്ങളും ഒക്കെയാണ്.
ക്രിസ്തു ചരിത്രത്തിലെ ഹൃദയസ്പർശിയായ സംഭവവികാസങ്ങളെ പുതിയ മാനദണ്ഡത്തിൽകൂടി അവതരിപ്പിക്കാനുള്ള ശ്രമമാണ് പത്രോസിൻ്റെ വാൾ. പുരോഹിതന്മാരുടെയും പരീശവർഗ്ഗത്തിൻ്റെയും വിശ്വാസത്തിൻ്റെ അടിസ്ഥാനശിലകളെ പൊളിച്ചുപണിയാനുള്ള ക്രിസ്തുവിൻ്റെ ശ്രമങ്ങളെ ഏതു വിധത്തിലും ചെറുത്തു തോല്പിക്കാനുള്ള പ്രവണതയാണ് ഈ നാടകത്തിൻ് കഥാതന്തു.
ദൂരെയിരുന്നെഴുതുക എന്നത് തീക്ഷ്ണമായൊരു സാധ്യതയാണ്. അവിടെ എഴുത്തുകാരന്/ എഴുത്തുകാരിക്ക് അയാളുടെ/അവരുടെ ദേശത്തിൻ്റെ പൊതിഞ്ഞുപിടിക്കലുകളില്ല. ഏകാന്തതയുടെ അശാന്തമായ ഒരു ആവരണത്തിനകത്താണയാൾ/ അവർ. എഴുതുന്ന ഓരോവരിയിലും വാക്കിലും ആർജ്ജിച്ചതിൻ്റെയും കൂട്ടിച്ചേർത്തതിൻ്റെയും പടങ്ങളും ഭാരങ്ങളും പൊഴിഞ്ഞുപോവുന്നു. ഒടുവിൽ എഴുത്തുമാത്രം ഒറ്റപ്പെട്ട, നഗ്നമായ ഒരുടലായിമാറുന്നു.
അണയുന്ന സൂര്യൻ പള്ളികളിൽ ഉപേക്ഷിച്ച പ്രകാശത്തിൻ്റെ കാലടിപ്പാതകളെ നീ സൂക്ഷിച്ചു. പകൽ മരിച്ചുകഴിഞ്ഞാൽ, രാത്രി വന്നണഞ്ഞാൽ, പിന്നീടുള്ള പ്രകാശം മുഴുവനും നീയാണ്. നിൻ്റെ ചുംബനങ്ങൾ എൻ്റെ നിദ്രയിൽ മീവൽപക്ഷികളെ സഞ്ചരിപ്പിക്കുന്നു. ലൈംഗികത മുഖ്യപ്രമേയമായി വരുന്ന 28 ലോക കഥകൾ.
മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരുതരത്തിലുള്ള ബന്ധമുണ്ടാക്കണമെങ്കിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാകണം. മുതലാളിത്തം ഈ ബന്ധങ്ങൾക്ക് അതിസൂക്ഷ്മമായ രൂപംനൽകുന്നു. എന്തിനേയും ചരക്കായികാണാനും എല്ലാ പ്രവർത്തനത്തെയും ലാഭം ഉണ്ടാക്കുന്നതിനുള്ളതായി കാണാനും മുതലാളിത്തം മനുഷ്യനെ നിർബന്ധിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പണത്തിൻ്റെ ബന്ധമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മറ്റൊന്നാകാൻ സാധ്യമല്ല. ലോകസാമ്പത്തികവ്യവസ്ഥയിൽ അന്തർലീനമായ നശീകരണസ്വഭാവത്തെ തുറന്നുകാട്ടുന്ന, ആഗോളപരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് 2019ലെ 'അയ്യപ്പഭക്തസംഗമ'ത്തിൽ മുദ്രാവാക്യം വിളിച്ച അമൃതാനന്ദമയിയെക്കുറിച്ച് 20 വർഷം മുമ്പ് എം.എൻ വിജയൻ പറഞ്ഞ വാക്കുകൾക്ക് രാഷ്ട്രീയാത്മീയതയുടെ ഈ കാലത്ത് നിശിതമായ ഒരു പ്രവാചക സ്വഭാവം കൈവരുന്നു. വിജയൻ മാഷ് മരിച്ചിട്ടില്ലെന്നും ഈ കാലത്തോടും അദ്ദേഹം ജാഗ്രതയോടെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും തെളിയിക്കുന്ന അഭിമുഖ സമാഹാരം.
ഇഞ്ചക്കാട്ടുകാരൻ എന്ന തനി നാട്ടുമ്പുറത്തുകാരനായി കഴിഞ്ഞ അറുപതുവർഷങ്ങളെ വിശകലനം ചെയ് മനസ്സിലാക്കിയതിനാൽ മണ്ണിനെയും ഇതര പാരിസ്ഥിതികനന്മകളെയും ആഴത്തിൽകണ്ടറിഞ്ഞും ആദരിച്ചും ഉൾക്കൊണ്ടും ജീവിച്ച അടിസ്ഥാനജനതയുടെ കാഴ്ചപ്പാടിൽ ബദൽ സാധ്യമാണെന്ന തിരിച്ചറിവ്. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് മുപ്പത്തിരണ്ടു വർഷം മുമ്പ് ചോദിച്ച ചോദ്യം അനേകഭാഷകളിലൂടെ ലോകമെമ്പാടും മുഴക്കമാവുന്നു. യുദ്ധവും കലാപവും അക്രമവും മതജാതി വിദ്വേഷവും സ്വാർത്ഥതയും സുഖലോലുപചിന്തയും അജ്ഞതയും അധികാരഗർവ്വം ലാഭക്കൊതിയും നിയന്ത്രിക്കുന്ന കമ്പോളവും വ്യക്തിയെ സാമൂഹ്യവിരുദ്ധനാക്കുന്നു എന്ന തിരിച്ചറിവ് അതിജീവനസാധ്യതയാക്കുന്ന ബൃഹദ് ആഖ്യാനം..
ഒരു തീച്ചൂളയിൽ രൂപംകൊണ്ട അമൂല്യമായ മുത്തുകളുടെ ഒരു സമാഹാരമാണ് ഈ സൃഷ്ടി. മാതാപിതാക്കൾക്കും സഹജീവികൾക്കും നൽകേണ്ട പരിഗണനയെ കുറിച്ച് പുതിയ കാലഘട്ടത്തിനു കൊടുക്കുന്ന സന്ദേശത്തെ അഭിനന്ദിക്കാതെ തരമില്ല. പല്ലില്ലാത്ത ചിരികൾ ഏറ്റവും നിഷ്കളങ്കമാണെന്നുള്ളത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലും ഉള്ള കുഞ്ഞുങ്ങളെയും വൃദ്ധൻമാരെയും വീക്ഷിച്ചാൽ മനസിലാകും. ആ വീക്ഷണങ്ങളെയാണ് റസീന ഈ ചെറുകഥകളിലൂടെ നമ്മുടെ മൂന്നിലെത്തിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷ നൽകുന്ന ഹൃദ്യമായ വായനാനുഭവമാണ് 'പല്ലില്ലാത്ത ചിരികൾ'. ഡോ. ആസാദ് മൂപ്പൻ
ജീവിതം മുഴുവൻ പ്രകാശം പരത്തി വർത്തമാനങ്ങളുടെ കയ്പും മധുരവും കണ്ണീരും ചിരിയും കിനാവുമെല്ലാം ഓർമ്മതുരുത്തിൽ ഊറിക്കിടക്കും.. ജീവവൃക്ഷത്തിന്റെ വേരുകളിൽ കിനിയുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പ്രിയ മിത്രം പ്രതിഭ സതീഷ് വായനക്കാർക്കായി സമ്മാനിക്കുന്നത്. കണ്ണിലും കനവിലും നിറഞ്ഞൂറിയ അനുഭവങ്ങളുടെ ചിത്രരേഖകളാണീ മൊഴിയനക്കങ്ങൾ. ശാന്തതയാണ് ഈ കുറിപ്പുകളുടെ ഫലശ്രുതിയായി മാറുന്നത്. രഘുമാഷ്
ചലനത്തെയും കാലത്തെയും സൗന്ദര്യത്തെയും സൂചിപ്പിക്കുന്ന വാക്കുകളുടെ ഭാവബിംബങ്ങളിൽ സംഗീതം ഉറഞ്ഞുകിടക്കുന്നു. ചലനം കാലത്തിൽ മൃത്യുവായും ജനനമായും വഴിപിരിയുന്ന മായാലോകം. ഭഞ്ജിക്കപ്പെടുന്ന നിശബ്ദത സംഗീതമല്ലെന്നു തെളിയിക്കുന്ന കഥാപ്രപഞ്ചം
ഒരു ഭീകരൻ എന്ന നിലക്കുള്ള ഒസാമ ബിൻ ലാദൻ്റെ ഏറ്റവും വലിയനേട്ടം അമേരിക്കയെ അതിൻ്റെ മണ്ണിൽവച്ചുതന്നെ ആക്രമിച്ചു ഞെട്ടിച്ചു എന്നതാണ്. മനുഷ്യരക്തം മഴവെള്ളംപോലെ ഒഴുക്കുന്നതിൽ മടികാണിക്കാത്ത ഒസാമ ബിൻ ലാദൻ അതിലൂടെ എന്തുനേടി എന്ന കാലത്തിൻ്റെ ചോദ്യം പ്രസക്തമാണ്. പ്രശസ്ത പത്രപ്രവർത്തകൻ ജൊനാഥൻ റാൻഡൽ എഴുതിയ ഒസാമ ഒരു ഭീകരൻ്റെ പിറവി എന്ന പുസ്തകത്തിൻ്റെ മലയാള ഭാഷാന്തരം.