ഇന്ത്യയിലെ മർദ്ദിത ജനകോടികൾ ബഹിഷ്കൃതരാവുന്നതിനു പിന്നിലെ പ്രധാനഘടകം ജാതീയതയിൽ അധിഷ്ഠിതമായ വംശീയ ഏറ്റിറക്കങ്ങളാണ്. എന്നാൽ വളരെ വൈകിമാത്രമാണ് ഈ യാഥാർത്ഥ്യം ഇന്ത്യൻ പൊതുബോധത്തിൽ ചർച്ചചെയ്യപ്പെട്ടുതുടങ്ങിയത്. ഇന്ത്യയെ കാർന്നുതിന്നുന്ന ഈ മനുഷ്യവിരുദ്ധതയെ പ്രതിരോധിക്കുക എന്ന കർത്തവ്യമാണ് പ്രാചീന, മധ്യകാല, കോളനികാല, സ്വാതന്ത്ര്യാനന്തരകാല ഇന്ത്യയിൽ ജ്ഞാനാർജ്ജിതരൊക്കെയും ചെയ്തിട്ടുള്ളത്. ഒരു മനുഷ്യനുമേൽ മറ്റൊരു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന, ഒരു മനുഷ്യനുതാഴെ മറ്റൊരു മനുഷ്യനെ സ്ഥാപിക്കുന്ന ഈ മനുഷ്യവിരുദ്ധ കാഴ്ചപ്പാടിൻ്റെ അടിത്തറയാണ് ഇന്ത്യയുടെ സാമ്പത്തിക, സാംസ്കാരിക, മത, വിജ്ഞാന, രാഷ്ട്രസംബന്ധ, ആത്മീയ മേഖലകളിലെല്ലാം ജീർണത സൃഷ്ടിച്ചത്. മനുഷ്യവിരുദ്ധവും ഭാവിനാശത്തിൽ അധിഷ്ഠിതവുമായ പ്രയോഗരീതികൾക്ക് കീഴ്പ്പെട്ടുപോയ പ്രസ്ഥാനങ്ങളും മതങ്ങളും കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ പുലർത്തിയ ഏകപക്ഷീയതകളെ അടയാളപ്പെടുത്തുന്ന പുസ്തകം.
Here you enter a magicalscape where Jaza plays hide and seek with letters, magical creatures and perfect majesties. But not without the thornpricks of reality. Refreshing to whizz through a teenager's world of fantasy and hope.
ഭയാനകമായ ഒരു മരുഭൂമിയും പരിഷ്കാരത്തിൻ്റെ പിന്നണിയിൽ കിടക്കുന്നവരുടെ നാടുമായ അറേബ്യയിലാണ് ഇന്നത്തെ സംസ്കാരങ്ങൾ ഉടലെടുത്തതെന്നോ! ന്യായമായും അറേബ്യയുടെ ഇന്നത്തെ (അരനൂറ്റാണ്ടു മുമ്പുള്ള) സ്ഥിതിവച്ച് ഈ ചോദ്യം ഉന്നയിക്കാം. പക്ഷേ പ്രാകൃതകാല അറേബ്യയുടെ സ്ഥിതി ഇതല്ലായിരുന്നു. ഒരു ഉത്തമപരിഷ്ക്കാരം കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യമായ വളക്കൂറുള്ള കൃഷിനിലങ്ങളും കന്നുകാലി സമ്പത്തും പെട്രോളിയം ഉറവകളും സ്വർണ്ണമണൽ, ചെമ്പിൻ്റെയും വെള്ളിയുടെയും ഖനികൾ, കനമരവനങ്ങൾ എന്നിവ അവിടെ അന്ന് സുലഭമായിരുന്നുവെന്നതിന് തെളിവുകളുണ്ട് ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തിൽ പുരാണേതിഹാസങ്ങളുടെ പുനർവ്യാഖ്യാനത്തിലൂടെ മാനവസംസ്കാരത്തിൻ്റെ ആദിമപ്രഭവങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ
ഇന്ത്യൻ സിനിമയിൽ നവീന ഭാവുകത്വം സൃഷ്ടിച്ച സംവിധായകനാണ് കുമാർ ഷഹാനി. ഇന്ത്യനും പാശ്ചാത്യവുമായ സൗന്ദര്യചിന്തകൾ, മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ, കൊസാംബിയുടെ ആശയങ്ങൾ, ഇതിഹാസങ്ങളെക്കുറിച്ചുള്ള ധാരണകൾ, സംഗീതം, ചിത്രകല, തത്വചിന്ത, സിനിമ, ആർക്കിടൈപ്പുകൾ എന്നിവ രൂപപ്പെടുത്തിയ അദ്ദേഹത്തിൻ്റെ ചലച്ചിത്ര പ്രപഞ്ചത്തെ പല പരിപ്രേക്ഷ്യത്തിലൂടെ ഈ പുസ്തകം പഠിക്കുന്നു.
വിശ്വസാഹിത്യത്തിലെ സമാനതകളില്ലാത്ത നാമമാണ് ഗേയ് ദി മോപ്പസാങ്ങിന്റേത്. നോർമൻ ജനതയുടെ കാർഷിക ജീവിതവും ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടണ്ടായ വിനാശകരമായ യുദ്ധവും ഫ്രാൻസിലെ ബൂർഷ്വാ വർഗ്ഗത്തിൻ്റെ കണ്ണടച്ചുള്ള ജീവിതവും ആധാരമാക്കി മോപ്പസാങ്ങ് എഴുതിയ ചെറുകഥകളും നോവലുകളും ലോകസാഹിത്യത്തിൻ്റെ സ്വഭാവം നിർണ്ണയിച്ചവയാണ്. എഴുത്ത് എന്ന പ്രക്രിയ സാധാരണീകൃതമായ ജീവിതവും അതിൻ്റെ കൈവഴികളായ വൈകാരിക ഭാവങ്ങളുമായി കൂടിച്ചേരുന്ന മാന്ത്രികത മോപ്പസാങ്ങിൻ്റെ എഴുത്തിൽ കാണാം. ഒരുപക്ഷെ അതിൻ്റെ തന്നെ തുടർച്ചയാണ് ലൈംഗികത പ്രമേയമായി മോപ്പസാങ്ങ് എഴുതിയ കഥകളും. കണ്ണീരും ചിരിയും ശ്വാസവും പോലെ രതിയും പ്രിയരിലേക്കു ഒഴുകിയിറങ്ങുന്ന രചനയുടെ മാന്ത്രികത.
കുടിച്ചുതീർക്കാൻ നീക്കിവെക്കുന്ന രാത്രിക്കുപ്പിയുടെ അവസാന മദ്യഭാഗംപോലെയാണ് നീ പറയുന്നവിടപറയലുകൾ. "ഇന്നേക്ക് ഞാൻ പോയ് വരട്ടെയെന്ന" നിൻ്റെ ഓരോ യാത്രപറച്ചിലുകളും ഒരു നിമിഷം എന്നെ അനാദിയായ കടൽത്തീരത്തെത്തിക്കുന്നു. കാലവാഹിനിയായ ആ ജലഭൂപടത്തിനു മുന്നിലെന്നപോലെ നിൻ്റെ അഭാവം തുടർന്ന് സൃഷ്ടിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന നിശബ്ദത എന്നെ എപ്പോഴേ അസുഖകരമായ അവസ്ഥകളിലേക്കു തള്ളിവിട്ടു തുടങ്ങിയിരിക്കുന്നു.... സത്യം. (ഫ്രാൻസ് കാഫ്മയുടെ ഡയറിയിൽനിന്ന് ) തിരമാലകൾ പോലെ സ്നേഹം പതയുന്ന ആത്മസൗഹൃദങ്ങളുടെ ആമുഖവചനങ്ങളാണി പുസ്തകം. ഓർമകളുടെയും ഓർത്തെടുക്കലുകളുടെയും പുനരെഴുത്തിൻ്റെയും പുസ്തകം.
മേഘങ്ങൾക്കും ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കുമിടയിൽ പീഡിതമായ തൻ്റെ ജൈവഋതുക്കൾ എരിച്ചുതിർത്ത ഒരു ചിത്രകാരനെ ജീവിതേതിഹാസം. സർറിയലിസ്റ്റിക് ഇമേജുകളുടെ രൂക്ഷസാന്നിദ്ധ്യം കൊണ്ട് തീവ്രതയാർന്ന ഒരു പെയിന്റിംഗ് പോലെ അനുഭവങ്ങളുടെ കടുംവർണ്ണ ക്യാൻവാസ്
ഭൗതികവാദത്തിൻ്റെ മാനദണ്ഡം ഉപയോഗിച്ച് മാർക്സിസത്തെ നിഷ്കൃഷ്ടമായി പരിശോധിക്കുകയും അതിലെ ആശയവാദപരവും യാന്ത്രികവാദപരവുമായ വ്യതിയാനങ്ങൾക്കാധാരമായി നിൽക്കുന്ന ദാർശനിക നിമിത്തങ്ങൾക്കെതിരെ ശാസ്ത്രീയമായ പ്രതിരോധങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു ഇറ്റാലിയൻ വിപ്ലവകാരിയുടെ മൗലികതയുള്ള ലേഖനങ്ങൾ.
ഇയാൾ ചിലപ്പോൾ ആപ്പിൾ വിൽക്കുന്നതുകാണാംആപ്പിളെ, ആപ്പിളെ ഹവ്വടെ ആപ്പിളേ...... ചിലപ്പോൾ ബ്രാ, ജെട്ടി, ബനിയൻ, ജെട്ടി ജെട്ടി ബനിയൻ, റോസേ റോസേ റോസിൻ്റെ ജട്ടിയേ... ചിലപ്പോൾ ഷർട്ടുകൾ, ഷെർട്ടെ ഷെർട്ടെ... ജാക്കിൻ്റെ ഷർട്ടേ... തിരക്കുപിടിച്ച് ഭക്തരും മാന്യരും ബസ്സു പിടിക്കാൻ ഓടുന്നവരും മതേതരും നിന്നേക്കാം. വാങ്ങിയേക്കാം. വിളിച്ചു വിളിച്ചു ചിലപ്പോൾ ഇയാൾ കബ്ത കബ്ത എന്നും വിളിച്ചുകൊണ്ടിരിക്കും. പെട്ടികൾ നിരത്തി ഇയാളൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയിരുന്നും നിന്നും കിടന്നും ഇയാൾ ബ്രഹ്മാണ്ഡ പുസ്തകങ്ങൾ വായിക്കും. ജീബിതത്തെപറ്റി ഗഹനമായി ആലോചിക്കും. തെരുക്കവിതകൾ മലയാള കാവ്യപണ്ഡിതന്മാർക്കു മനസ്സിലാവാത്ത ഭാഷയിൽ എഴുതും. അത് ഇയാളുടെ മാത്രം ഭാഷയാണ്. ഇയാൾ ഉണ്ടാക്കിയ ഭാഷയാണ്. ഇയാൾ വളർന്ന, പ്രണയിച്ചു, വ്യസനിച്ച, ചിരിച്ച, സ്നേഹിച്ച, നിലവിളിച്ച ഭാഷയാണത്. അതിൽ ലോകഭാഷകളെല്ലാം കലർന്നിരിക്കും. റാഷ്
നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്കിയുടെ രാഷ്ട്രീയലേഖനങ്ങൾ.
പാറച്ചുവരുകളിലും കളിമൺ കട്ടകളിലും ഭാഷ ജ്വലിപ്പിച്ച അജ്ഞാതനാമാക്കളായ ആദ്യകാലകവികൾ മുതൽ, ഭാഷയിൽ ജ്വലനങ്ങൾ തീർക്കുന്ന സമകാലികർവരെയുള്ള വലിയൊരു ജനതയാണ് കവിതയുടെ ഭൂമി നിർമ്മിച്ചവർ. അവർ തെളിച്ച വഴി വെളിച്ചങ്ങൾ ജീവിതത്തിൻ്റെ ആനന്ദ-ദുഃഖ-പ്രതിസന്ധികാണ്ഡങ്ങളിൽ വെള്ളിവെളിച്ചമായി തെളിയുന്നു.