ഇരുളും വെളിച്ചവും നിഴലും നിലാവും മാറിമാറി വീശിയടിക്കുന്ന സങ്ങിൻ്റെ കാവ്യലോകത്തിൽ സന്ധ്യയുടെ അരുണശോഭയ്ക്കും സ്വപ്നത്തിന്റെ മഞ്ഞ നക്ഷത്രങ്ങൾക്കും ഇടം കിട്ടുന്നു. ഈ കുന്നിൻചരിവിൻ്റെ ടോപ്പോഗ്രഫിയിൽ മൈതാനങ്ങളും വയലും കശുമാവിൻ തോട്ടവും കോട്ടയും വഴിയും പുഴയും പൊഴിയും വിടർന്നു വരുന്നു. ഡോ. എൽ തോമസ്കുട്ടി
എഴുതുന്നത് ആനന്ദിപ്പിക്കാനോ കവിത്വം പ്രകടിപ്പിക്കാനോ അല്ലെന്നും കവിതകളിലെ ഓരോ വാക്കുകളും വായിക്കുന്നവരുടെ മനസ്സാക്ഷിയെ പൊള്ളിക്കാനാണെന്നും ആവർത്തിക്കുന്ന കവിതകൾ. അധികാരവും ആധിപത്യവും അതിരുകളിലേക്കാട്ടിയ മനുഷ്യരുടെ ഇടങ്ങളും ജീവിതവും ഏറ്റവും തെളിച്ചത്തോടെ കവിതകളായി ഉയിർക്കുന്നു.
ദേവമനോഹറിൻ്റെ കവിതകളിൽ തീവ്രമായ ചില പ്രതിഷേധങ്ങളും പ്രതിബോധങ്ങളും പ്രത്യാശകളുമുണ്ട്. ഉത്തരാധുനികമനുഷ്യൻ്റെ ചെറുതായിപ്പോയ ചെറുപ്പത്തോടൊപ്പം 'ബോൺസായ്' പരുവത്തിലേക്കു ചുരുങ്ങിപ്പോയ വലുപ്പങ്ങളെയോർത്താണ് അമർഷംനിറഞ്ഞ വിഷാദത്തോടെ കവി പ്രതിഷേധം രേഖപ്പെടുത്തുന്നത്. പുതിയ മനുഷ്യവ്യവസ്ഥ നഷ്ടപ്പെടുത്തിക്കളഞ്ഞ മനുഷ്യപ്രകൃതി സൗഭാഗ്യങ്ങളെയോർത്ത് കവി അഗാധമായി വിഷാദിക്കുന്നു.
എപ്പോഴാണ് ഒരു കവിത അനേകം ആളുകൾക്ക് വിവർത്തനക്ഷമമായിത്തോന്നുന്നത്? അഥവാ ഏതു ഗുണങ്ങളാണ് ഒരു കവിതയിലേക്ക് അനേകം പരിഭാഷകരെ ആകർഷിക്കുന്നത്? 1. ഭാഷാപരമായ ലാളിത്യം 2. സങ്കീർണ്ണതയുടെ അഭാവം 3. പരിചിതമായ ദർശനം 4. സാധാരണം എന്നോ സാർവ്വജനീനം എന്നോ പറയാവുന്ന ഒരാശയത്തിൻ്റെ സാന്നിദ്ധ്യം 5. ഏതുരീതിയിൽ ചെയ്താലും നിലനില്ക്കുന്ന ഒരു കാതൽ. നശ്വരത എന്നും കവിതയുടെ പ്രമേയമായിരുന്നു; കവികൾ പല രീതികളിൽ അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. ലളിതമായും സങ്കീർണ്ണമായും. ഈ കവിത സരളമായി മരണത്തിൻ്റെ അപ്രവചനീയതയെ പ്രമേയമാക്കുന്നു എന്നിടത്താണ് ഒരുപക്ഷെ അസാധാരണമല്ലാത്ത ഈ രചനയുടെ ആകർഷണം പ്രവർത്തിക്കുന്നത്. സച്ചിദാനന്ദൻ
ഓരോ മഴയും ഓരോ സ്നാനമാണ്. ഓരോ സ്നാനവും മറ്റൊരു ജന്മത്തിലേയ്ക്കുള്ള ഉണർവ്വം. പറയാനുള്ളതെന്താണോ അതിനുചേർന്ന ശില്പവും ഭാഷയും ഈ കവിതകളിൽ സ്വയം രൂപപ്പെടുന്നു. അങ്ങനെ കാവ്യപരമായ മുൻധാരണകൾ തകരുന്നു. കവിത സ്വതന്ത്രമാകുന്നു. എഴുതിയ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നിശബ്ദത ഒരു ചാവേറിൻ്റെ ആത്മബലം കരുതിവയ്ക്കുന്നു.
കാല്പനികകാലവും ആധുനിക, ഉത്തരാധുനിക, സത്യാനന്തരകാലങ്ങളും സമയോചിതം സംക്രമിക്കുന്ന കവിതകൾ. വ്യതിരിക്തമായി ഇന്നതെന്ന് പറയാൻ കഴിയാത്ത വിധം സങ്കുലമായ കവിതകളുടെ രുചിക്കൂട്ടുകൾ
അടഞ്ഞും തുറന്നുമിരിക്കുന്ന ഒരു വാതിൽ തൻ്റെ കവിതകൾക്കായി കവി പണിതുയർത്തുന്നു. അകവും പുറവും ആ വാതിൽപ്പടിയിൽ കളംമാറുന്നു. പുറവും അകവുമായി മാറുന്നു. എന്നാൽ, ആ വാതിൽപ്പടിയെയും അസന്നിഗ്ദ്ധമായ ഒരു പ്രഖ്യാപനംകൊണ്ട് മായ്ക്കുകയും ചെയ്യുന്നു. ഒരു ദിവസം ഞാൻ ഇറങ്ങിയോടും എന്ന് എഴുതിക്കൊണ്ട്.
These titbit of poetry written by Arun Kaleesari is a kind of going back to our teenage loving sensual memories which will make us, at any age, a real teenager. Let's becomes young again by reading these pages through. It is no past recollection, for it is already there in the core of our beings. One needs only to take back one by one of these pieces. Once you have taken one of these, you cannot close down or put it down until you relished it sumptuously.
തിബത്തിൻ്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ആക്റ്റിവിസ്റ്റ് തൻ്റെ ജീവിതത്തെക്കുറിച്ച് എഴുതുന്നു; അസ്വസ്ഥവും തീക്ഷ്ണവുമായ ഭാഷയിൽ. ഈ ആത്മകഥ വിപ്ലവകാരിയായ ഒരു കവിയുടെ കേവലാർത്ഥത്തിലുള്ള ജീവിതക്കുറിപ്പല്ല. അഭയാർത്ഥിജീവിതത്തിൻ്റെ അറിയപ്പെടാത്ത നേരുകളാണ്. ഒരൊറ്റരാജ്യവും പിന്തുണയ്ക്കാനില്ലാത്ത, ജനാധിപത്യ മനുഷ്യാവകാശപ്രസ്ഥാനങ്ങൾ മൗനംപാലിക്കുന്ന ഒരു സ്വാതന്ത്യസമരകഥയുടെ പരിണിതിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
ഒരു ഗ്രാമത്തിൻ്റെ പരിമിതികളിൽ ഒതുങ്ങുന്നതല്ല ഈ കവിതകൾ. ഇതിൽ കനപ്പെട്ടുതുങ്ങുന്ന ദുഃഖങ്ങളുണ്ട്. അത് ചുറ്റുപാടുമായി കവി കണ്ട ജീവിതമാണ്. അത് വ്യത്യസ്തമായ ഒരു സൗന്ദര്യം ധ്വനിപ്പിക്കുന്നു. എസ്. ജോസഫ്
സാമൂഹിക മനസ്സിൻ്റെ നൊമ്പരക്കാഴ്ചകളാൽ കുപിതമാക്കപ്പെട്ട ഒരു മനുഷ്യസ്നേഹിയുടെ വിരൽപ്പാടുകളാണീ കവിതകൾ. അകം കവിതയുടെ വൈകാരിക ലാളിത്യത്തിൽനിന്നും പുറം കവിതയുടെ മിന്നൽപിണരുകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന രാഷ്ട്രിയകവിതകളുടെ ശക്തമായ സാന്നിദ്ധ്യമാണ് ഈ സമാഹരത്തിൻ്റെ നട്ടെല്ല്.