മനുഷ്യമനസ്സിൽ ജീവിക്കുവാനുള്ള പ്രേരണയേകുന്ന ഓരോനിമിഷവും അവൻ അല്ലെങ്കിൽ അവൾ കടന്നുപോകുന്ന അവസ്ഥകളാണ്. പ്രാർത്ഥനപോലെ ജീവിതം. ചുറ്റിലും ഇരുട്ടാണെന്ന് അകമേ നിലവിളിക്കുമ്പോഴും ഒരിറ്റു സൂര്യൻ കണ്ടുകിട്ടിയേക്കും. എന്നെ അറിയുന്നപോലെ, പൂർണ്ണമായി മനസ്സിലാക്കിയതുപോലെ ഒരാൾ എനിക്കൊപ്പമുണ്ടാവും. അതു ശുഭകരമായ ഒരു വിശ്വാസമാണ്. ദുഃഖങ്ങളിൽ തളരാതെ സകല പ്രതിബന്ധങ്ങളെയും നേരിട്ട് ഒന്നിനെയോർത്തും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള ആത്മധൈര്യമാണ് ഈ കവിതകൾ. ദിശാസൂചകങ്ങളായി അക്ഷരങ്ങൾ തണലും തുണയുമായി വാക്കുകൾ യാത്ര അനന്തമായി തുടരുകതന്നെയാണ്. സാക്ഷിയായി കവിതയും. മധുപാൽ
Niharika just likes to draw on her own. And when you look at her pictures-different shades of blue coming to her sea, and varied greens for the leaves- you can see why she doesn't need a lot of help. And since Doraemon-one of her favourite cartoons-is a Japanese series, Niharika likes to draw trees with pink leaves-perhaps a version of chrysanthemum- and caption them 'pink, in case it wasn't clear enough. -DECCAN CHRONICLE Foreword AMAL NEERAD
ഓരോ നിമിഷവും വെന്തുരുകുന്ന ഒരു പാതയായി സ്വയം കല്പിക്കുന്ന കവിഹൃദയം. ഒരു ജീവിതസന്ധ്യയെ അല്ലെങ്കിൽ തോന്നലിനെ ഭാഷകൊണ്ടു വരയ്ക്കുന്ന രചനാകൗതുകം. മനുഷ്യവികാരത്തിൻ്റെ ഓരോതുള്ളിയും കടഞ്ഞെടുത്ത കവിതാലോകം. സി. അനൂപിൻ്റെ അവതാരിക.
അനാട്ടമി ക്ലാസ്സിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ മടുപ്പും മരവിപ്പും മാത്രം കൈമുതലായുള്ള ഉടലിന് ഇത്രമേൽ അഴകും ആഴവും ലഭിക്കുന്നത് പ്രണയത്തിൽ മാത്രമാണ്. അവനാൽ പ്രണയിക്കപ്പെടുന്നതുകൊണ്ടുമാത്രം അവൾ ആഴം അളക്കാനാവാത്ത പുഴ. മീതെ ആമ്പലിൻ സുഗന്ധം, താഴെ പരൽമീനുകളുടെ കുറുമ്പ്, ആഴങ്ങളിൽ ജലശംഖുകളുടെ ഓംകാരം. ഒക്കെ സ്നേഹിക്കപ്പെടുമ്പോൾ മാത്രം. ഓരോ രോമകൂപവും അപ്പോൾ ആത്മാവിലേക്കുള്ള ചില്ലുജാലകങ്ങൾ. കൈക്കുടന്നയിൽ നിന്നും ഊർന്നുപോകുന്ന ജലം പോലെ ആത്മാവിലേക്കൂർന്നിറങ്ങുന്ന പ്രണയനനവുള്ള കവിതകൾ
നേരേ അർത്ഥം തരുന്ന ശൈലിയും അനുഭൂതിയുമായി മാറിത്തീരുന്ന വാക്കുകൾ. ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമെന്നനിലയിൽ ഈ കവികളുടെ ഭാഷയും മനസും നമ്മോടു സംസാരിച്ചുതുടങ്ങുകയാണ്. കാവ്യഭാഷയിൽ പൊതിഞ്ഞുവെച്ച ശ്രദ്ധയിൽ പതിയിരിക്കുന്ന സൗന്ദര്യം.
ശ്രീജിത്ത് വാവയുടെ ഓരോ കാവ്യച്ചിന്തുകളും ചിന്തയ്ക്ക് തീ കൊളുത്തുന്നതാണ്. ചെറു തീപ്പൊരികൾകൊണ്ട് അതു മുൻധാരണകളുടെ മഹാവിപിനത്തെ കത്തിച്ചുകളയുന്നു. പുതിയ സത്യങ്ങളെ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാർ സത്യങ്ങളുടെ ഭയരഹിതമായ വിളിച്ചുപറയലും ആധികാരിക, ആധാര ഗ്രന്ഥങ്ങളിൽ നിന്നല്ലാത്ത ജീവിത ദർശനങ്ങളുടെ പ്രദർശനശാലയും കൂടിയായ ഈ കവിതകൾ മലയാള കവിതയിന്നോളം വെട്ടിയ ചാലുകളിലൂടെയല്ലാതെ, ജീവിതംപോലെ പിടിതരാതെ പരന്നൊഴുകുകയാണ്. വിനീതാ വിജയൻ ഞാനുകൾ ഒരുപാട് ഞാനുകൾക്കിടയിലെ ഒരു ഞാനിനെ തിരയാലാകാം. അല്ലെങ്കിൽ ഞാനുകളെല്ലാം ഞാൻ മാത്രമാണെന്ന തിരിച്ചറിവിലേക്കുള്ള യാത്രയാകാം. ഹിമാ ശങ്കർ
പ്രണയം എന്നത് എത്രയോ വിശുദ്ധമായ പദമാണ്. പ്രപഞ്ചത്തിൻ്റെ സ്വരമാണത്. എങ്ങനെയാണ് ആ വാക്കിന് നിർവ്വചനം നൽകുക! ഒറ്റവാക്കിലോ വാചകത്തിലോ ഒതുങ്ങാത്ത ആന്തരികാർത്ഥങ്ങൾ ഏറെയുള്ള പദം. ജീവൻ്റെ നിലനിൽപ്പിനുതന്നെ ആധരമായ വാക്ക്. ജീവൻ്റെ തീക്ഷ്ണതയാണ് പ്രണയം. അതു നക്ഷത്രങ്ങളെ കാണിക്കുന്നു. ആകാശത്തിൻ്റെ അനന്തതയറിയിക്കുന്നു. നിലാവിനും കൂരിരുട്ടിനും ഒരുപോലെ സൗന്ദര്യമുണ്ടെന്നു പറയുന്നു.
ഇരുളും വെളിച്ചവും നിഴലും നിലാവും മാറിമാറി വീശിയടിക്കുന്ന സങ്ങിൻ്റെ കാവ്യലോകത്തിൽ സന്ധ്യയുടെ അരുണശോഭയ്ക്കും സ്വപ്നത്തിന്റെ മഞ്ഞ നക്ഷത്രങ്ങൾക്കും ഇടം കിട്ടുന്നു. ഈ കുന്നിൻചരിവിൻ്റെ ടോപ്പോഗ്രഫിയിൽ മൈതാനങ്ങളും വയലും കശുമാവിൻ തോട്ടവും കോട്ടയും വഴിയും പുഴയും പൊഴിയും വിടർന്നു വരുന്നു. ഡോ. എൽ തോമസ്കുട്ടി
എഴുതുന്നത് ആനന്ദിപ്പിക്കാനോ കവിത്വം പ്രകടിപ്പിക്കാനോ അല്ലെന്നും കവിതകളിലെ ഓരോ വാക്കുകളും വായിക്കുന്നവരുടെ മനസ്സാക്ഷിയെ പൊള്ളിക്കാനാണെന്നും ആവർത്തിക്കുന്ന കവിതകൾ. അധികാരവും ആധിപത്യവും അതിരുകളിലേക്കാട്ടിയ മനുഷ്യരുടെ ഇടങ്ങളും ജീവിതവും ഏറ്റവും തെളിച്ചത്തോടെ കവിതകളായി ഉയിർക്കുന്നു.
ദേവമനോഹറിൻ്റെ കവിതകളിൽ തീവ്രമായ ചില പ്രതിഷേധങ്ങളും പ്രതിബോധങ്ങളും പ്രത്യാശകളുമുണ്ട്. ഉത്തരാധുനികമനുഷ്യൻ്റെ ചെറുതായിപ്പോയ ചെറുപ്പത്തോടൊപ്പം 'ബോൺസായ്' പരുവത്തിലേക്കു ചുരുങ്ങിപ്പോയ വലുപ്പങ്ങളെയോർത്താണ് അമർഷംനിറഞ്ഞ വിഷാദത്തോടെ കവി പ്രതിഷേധം രേഖപ്പെടുത്തുന്നത്. പുതിയ മനുഷ്യവ്യവസ്ഥ നഷ്ടപ്പെടുത്തിക്കളഞ്ഞ മനുഷ്യപ്രകൃതി സൗഭാഗ്യങ്ങളെയോർത്ത് കവി അഗാധമായി വിഷാദിക്കുന്നു.
എപ്പോഴാണ് ഒരു കവിത അനേകം ആളുകൾക്ക് വിവർത്തനക്ഷമമായിത്തോന്നുന്നത്? അഥവാ ഏതു ഗുണങ്ങളാണ് ഒരു കവിതയിലേക്ക് അനേകം പരിഭാഷകരെ ആകർഷിക്കുന്നത്? 1. ഭാഷാപരമായ ലാളിത്യം 2. സങ്കീർണ്ണതയുടെ അഭാവം 3. പരിചിതമായ ദർശനം 4. സാധാരണം എന്നോ സാർവ്വജനീനം എന്നോ പറയാവുന്ന ഒരാശയത്തിൻ്റെ സാന്നിദ്ധ്യം 5. ഏതുരീതിയിൽ ചെയ്താലും നിലനില്ക്കുന്ന ഒരു കാതൽ. നശ്വരത എന്നും കവിതയുടെ പ്രമേയമായിരുന്നു; കവികൾ പല രീതികളിൽ അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. ലളിതമായും സങ്കീർണ്ണമായും. ഈ കവിത സരളമായി മരണത്തിൻ്റെ അപ്രവചനീയതയെ പ്രമേയമാക്കുന്നു എന്നിടത്താണ് ഒരുപക്ഷെ അസാധാരണമല്ലാത്ത ഈ രചനയുടെ ആകർഷണം പ്രവർത്തിക്കുന്നത്. സച്ചിദാനന്ദൻ