'വഞ്ചന നിറഞ്ഞ നഗരത്തിൻ്റെ തെരുവുകളിൽ ബസ്സിൽ വിയർത്തൊലിക്കുന്ന ശരീരങ്ങളിലൂടെ എവിടെയോ തളിർത്തുവളർന്ന പകയെന്നപോലെ എന്നിലേക്കു നീളുന്നു ഒരു പുരുഷ ജനനേന്ദ്രിയം......'
പല പ്രഭാതങ്ങളിലും സായന്തനങ്ങളിലും നിൻ്റെ ദൂതൻ വന്ന് എൻ്റെ ഹൃദയത്തിൽ അടക്കം പറഞ്ഞിട്ടുപോയി. സമയമായെന്നു തോന്നുന്നു. എല്ലാ കർമ്മങ്ങളിൽനിന്നും വിരമിക്കാൻ. വായുവിൽ നിൻ്റെ സുസാന്നിധ്യത്തിൻ്റെ അതിലോലമായ ഒരു മാദകമാധുര്യം കലർന്നിരിക്കുന്നു.
ഏറ്റവും പുതിയ വർഗ്ഗീകരണമനുസരിച്ച് കുർദുകൾ ഒരു പക്ഷിവംശത്തിൻ്റെ ഗണത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ടാണ് ചരിത്രത്തിൻ്റെ പിഞ്ഞിയ മഞ്ഞത്താളുകളിൽ അവർ നാടോടികളായിത്തീരുന്നതും സഞ്ചാരിക്കൂട്ടങ്ങളിൽ അവരെ കണ്ടെത്താൻ തുനിയുന്നതും. യുദ്ധങ്ങളാലും വേട്ടകളാലും കൊലകളാലും പീഡനങ്ങളാലും നെയ്തെടുക്കപ്പെട്ട ആധിപത്യത്തിൻ്റെ തെരുവുകളെ തിരസ്ക്‌കരിക്കുന്ന കവിതകൾ.
Here you enter a magicalscape where Jaza plays hide and seek with letters, magical creatures and perfect majesties. But not without the thornpricks of reality. Refreshing to whizz through a teenager's world of fantasy and hope.
ഇയാൾ ചിലപ്പോൾ ആപ്പിൾ വിൽക്കുന്നതുകാണാംആപ്പിളെ, ആപ്പിളെ ഹവ്വടെ ആപ്പിളേ...... ചിലപ്പോൾ ബ്രാ, ജെട്ടി, ബനിയൻ, ജെട്ടി ജെട്ടി ബനിയൻ, റോസേ റോസേ റോസിൻ്റെ ജട്ടിയേ... ചിലപ്പോൾ ഷർട്ടുകൾ, ഷെർട്ടെ ഷെർട്ടെ... ജാക്കിൻ്റെ ഷർട്ടേ... തിരക്കുപിടിച്ച് ഭക്തരും മാന്യരും ബസ്സു പിടിക്കാൻ ഓടുന്നവരും മതേതരും നിന്നേക്കാം. വാങ്ങിയേക്കാം. വിളിച്ചു വിളിച്ചു ചിലപ്പോൾ ഇയാൾ കബ്‌ത കബ്‌ത എന്നും വിളിച്ചുകൊണ്ടിരിക്കും. പെട്ടികൾ നിരത്തി ഇയാളൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയിരുന്നും നിന്നും കിടന്നും ഇയാൾ ബ്രഹ്‌മാണ്ഡ പുസ്‌തകങ്ങൾ വായിക്കും. ജീബിതത്തെപറ്റി ഗഹനമായി ആലോചിക്കും. തെരുക്കവിതകൾ മലയാള കാവ്യപണ്ഡിതന്മാർക്കു മനസ്സിലാവാത്ത ഭാഷയിൽ എഴുതും. അത് ഇയാളുടെ മാത്രം ഭാഷയാണ്. ഇയാൾ ഉണ്ടാക്കിയ ഭാഷയാണ്. ഇയാൾ വളർന്ന, പ്രണയിച്ചു, വ്യസനിച്ച, ചിരിച്ച, സ്നേഹിച്ച, നിലവിളിച്ച ഭാഷയാണത്. അതിൽ ലോകഭാഷകളെല്ലാം കലർന്നിരിക്കും. റാഷ്
യുദ്ധങ്ങളും അരാജകത്വവും പലായനവും അവ്യവസ്ഥകളും ഉടച്ചുകളഞ്ഞ ജനതയുടെ ആത്മാവിഷ്കാരങ്ങൾ. വാക്കുകൾ തുടിച്ചുയരുന്ന ഉറവുകൾ വൻനദികളായി അനുഭവങ്ങളുടെ പുതിയ ഇടങ്ങളെ നിർമ്മിക്കുകയും പുതിയലോകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന കവിതകൾ.
ജാതിയില്ലാത്ത മഴയും അപ്പൂപ്പൻതാടിപോലെ പറക്കുന്ന മനസ്സും തുറന്ന സ്ഥലത്തുപോലും ലഭിക്കാത്ത ശുദ്ധവായുവും ഉള്ളിലെ കൊടുങ്കാറ്റും പേരറിയാത്ത ഒരു ഉണക്കമരത്തിലെ അസ്ഥികൂടവും മറന്നുവെച്ച നിലക്കടലത്തോടിൻ്റെ കുടയും ഉടഞ്ഞ കണ്ണാടിപ്പാത്രവും രേഖകൾ ഒന്നുംതന്നെയില്ലാത്ത ഉള്ളംകൈയും ചെമ്പകക്കാട്ടിലെ മഞ്ഞുമഴയുള്ള രാത്രിയും പെൺചിലന്തിയും ധാന്യമണികളും ചെരിപ്പു കടിച്ച മുറിവും ഒരുപിടിമണ്ണ് തരുന്ന അഭിമാനവും അപമാനവും മണ്ണുകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങൾ താമസിക്കുന്ന മാർബിൾ പതിച്ച കൊട്ടാരവും ഈ കാവ്യഭൂഖണ്ഡത്തിൽ വിസ്മയവ്യക്ഷങ്ങളായി നമ്മെ ആകർഷിക്കുന്നു. കുരീപ്പുഴ ശ്രീകുമാർ