കാല്പനികകാലവും ആധുനിക, ഉത്തരാധുനിക, സത്യാനന്തരകാലങ്ങളും സമയോചിതം സംക്രമിക്കുന്ന കവിതകൾ. വ്യതിരിക്തമായി ഇന്നതെന്ന് പറയാൻ കഴിയാത്ത വിധം സങ്കുലമായ കവിതകളുടെ രുചിക്കൂട്ടുകൾ
These titbit of poetry written by Arun Kaleesari is a kind of going back to our teenage loving sensual memories which will make us, at any age, a real teenager. Let's becomes young again by reading these pages through. It is no past recollection, for it is already there in the core of our beings. One needs only to take back one by one of these pieces. Once you have taken one of these, you cannot close down or put it down until you relished it sumptuously.
ഒരു ഗ്രാമത്തിൻ്റെ പരിമിതികളിൽ ഒതുങ്ങുന്നതല്ല ഈ കവിതകൾ. ഇതിൽ കനപ്പെട്ടുതുങ്ങുന്ന ദുഃഖങ്ങളുണ്ട്. അത് ചുറ്റുപാടുമായി കവി കണ്ട ജീവിതമാണ്. അത് വ്യത്യസ്തമായ ഒരു സൗന്ദര്യം ധ്വനിപ്പിക്കുന്നു. എസ്. ജോസഫ്
സാമൂഹിക മനസ്സിൻ്റെ നൊമ്പരക്കാഴ്ചകളാൽ കുപിതമാക്കപ്പെട്ട ഒരു മനുഷ്യസ്നേഹിയുടെ വിരൽപ്പാടുകളാണീ കവിതകൾ. അകം കവിതയുടെ വൈകാരിക ലാളിത്യത്തിൽനിന്നും പുറം കവിതയുടെ മിന്നൽപിണരുകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന രാഷ്ട്രിയകവിതകളുടെ ശക്തമായ സാന്നിദ്ധ്യമാണ് ഈ സമാഹരത്തിൻ്റെ നട്ടെല്ല്.
രാഷ്ട്രീയകവിതകളുടെ നിറമെന്താണെന്ന ചോദ്യവും അതിനു നിറമില്ലെന്ന അരാഷ്ട്രീയവാദികളുടെ ഉത്തരവും ഈ കവിതകൾ ചോദ്യംചെയ്യുന്നു. മനുഷ്യപക്ഷ രാഷ്ട്രീയം 'ദേശീയതാവാദത്തിന്' ബദലാകുന്നിടത്താണ് രാജേഷിൻ്റെ കവിതകളുടെ പ്രാധാന്യം. പലരും മറഞ്ഞുനിന്ന് എഴുതിയ രാഷ്ട്രീയം തെളിച്ചെഴുതുന്നിടത്താണ് രാഷ്ട്രീയ കവിതയുടെ മൂർച്ചകൂടുന്നത്.
മുഹമ്മദുനബിയുടെ ജീവിതം ലോകത്തുടനീളമുള്ള ഗദ്യകാരന്മാരെ മാത്രമല്ല കവികളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അവർ പ്രവാചകൻ്റെ ജീവിതമോ അദ്ദേഹം പ്രസരിപ്പിച്ച ജീവിതമൂല്യങ്ങളോ കവിതകളിലൂടെ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മഹാകവികളടക്കമുള്ള ലബ്ധപ്രതിഷ്ഠരായ ഏതാനും കവികൾ മുഹമ്മദുനബിയെ കുറിച്ചെഴുതിയ കവിതകളുടെ സമാഹാരം.
'വഞ്ചന നിറഞ്ഞ നഗരത്തിൻ്റെ തെരുവുകളിൽ ബസ്സിൽ വിയർത്തൊലിക്കുന്ന ശരീരങ്ങളിലൂടെ എവിടെയോ തളിർത്തുവളർന്ന പകയെന്നപോലെ എന്നിലേക്കു നീളുന്നു ഒരു പുരുഷ ജനനേന്ദ്രിയം......'
പല പ്രഭാതങ്ങളിലും സായന്തനങ്ങളിലും നിൻ്റെ ദൂതൻ വന്ന് എൻ്റെ ഹൃദയത്തിൽ അടക്കം പറഞ്ഞിട്ടുപോയി. സമയമായെന്നു തോന്നുന്നു. എല്ലാ കർമ്മങ്ങളിൽനിന്നും വിരമിക്കാൻ. വായുവിൽ നിൻ്റെ സുസാന്നിധ്യത്തിൻ്റെ അതിലോലമായ ഒരു മാദകമാധുര്യം കലർന്നിരിക്കുന്നു.
Here you enter a magicalscape where Jaza plays hide and seek with letters, magical creatures and perfect majesties. But not without the thornpricks of reality. Refreshing to whizz through a teenager's world of fantasy and hope.
ഇയാൾ ചിലപ്പോൾ ആപ്പിൾ വിൽക്കുന്നതുകാണാംആപ്പിളെ, ആപ്പിളെ ഹവ്വടെ ആപ്പിളേ...... ചിലപ്പോൾ ബ്രാ, ജെട്ടി, ബനിയൻ, ജെട്ടി ജെട്ടി ബനിയൻ, റോസേ റോസേ റോസിൻ്റെ ജട്ടിയേ... ചിലപ്പോൾ ഷർട്ടുകൾ, ഷെർട്ടെ ഷെർട്ടെ... ജാക്കിൻ്റെ ഷർട്ടേ... തിരക്കുപിടിച്ച് ഭക്തരും മാന്യരും ബസ്സു പിടിക്കാൻ ഓടുന്നവരും മതേതരും നിന്നേക്കാം. വാങ്ങിയേക്കാം. വിളിച്ചു വിളിച്ചു ചിലപ്പോൾ ഇയാൾ കബ്‌ത കബ്‌ത എന്നും വിളിച്ചുകൊണ്ടിരിക്കും. പെട്ടികൾ നിരത്തി ഇയാളൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയിരുന്നും നിന്നും കിടന്നും ഇയാൾ ബ്രഹ്‌മാണ്ഡ പുസ്‌തകങ്ങൾ വായിക്കും. ജീബിതത്തെപറ്റി ഗഹനമായി ആലോചിക്കും. തെരുക്കവിതകൾ മലയാള കാവ്യപണ്ഡിതന്മാർക്കു മനസ്സിലാവാത്ത ഭാഷയിൽ എഴുതും. അത് ഇയാളുടെ മാത്രം ഭാഷയാണ്. ഇയാൾ ഉണ്ടാക്കിയ ഭാഷയാണ്. ഇയാൾ വളർന്ന, പ്രണയിച്ചു, വ്യസനിച്ച, ചിരിച്ച, സ്നേഹിച്ച, നിലവിളിച്ച ഭാഷയാണത്. അതിൽ ലോകഭാഷകളെല്ലാം കലർന്നിരിക്കും. റാഷ്