എനിക്കാ റോസാപ്പൂക്കളൊന്നും വേണ്ട, നിൻ്റെ വിരലുകൾ മതി. മുള്ളുകൊണ്ടുള്ളിൻ്റെ മുഴുവൻ ചെമപ്പുമായിവന്ന് ധ്യാനിച്ചുനിൽക്കയാണ് ഒരു രക്തത്തുള്ളി... ഹൃദയത്തിന്നാഴത്തിൽനിന്ന് പുറത്തേക്കൊഴുകുന്ന നൂറ്റിപ്പതിനൊന്ന് പ്രണയമന്ത്രണങ്ങൾ.
സ്ത്രീസ്വത്വത്തെ ലൗകികത-ആത്മീയത. തഥ്യ-മിഥ്യ, യാഥാർത്ഥ്യം അനുഭൂതി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ വിശകലനം ചെയ്യാനുള്ള ശ്രമം. അനുഭവത്തെയും അനുഭൂതിയെയും മലയാളഭാഷയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്നത് കവികളുടെ എക്കാലത്തെയും അന്വേഷണമാണ്. ഈ കാവ്യങ്ങളിലൂടെ അത്തരമൊരന്വേഷണമാണ് കവി നടത്തുന്നത്. പ്രൊഫ. സി.ആർ. പ്രസാദ്
സ്വപ്നവും ജാഗരവും തമ്മിലുള്ള മാറാട്ടങ്ങൾ ജീവിതവും മൃതിയും തമ്മിലുള്ള മാറാട്ടങ്ങൾപോലെ അത്ര സ്വാഭാവികമായി ഇഴചേരുന്ന കവിതകൾ. മരണത്തിൽ മുഴുകുന്നൊരാൾ പ്രണയത്തിലേക്കും അതിലൂടെ സ്വപ്നത്തിൻ്റെ ജീവിതസജീവതയിലേക്കും തെന്നിപ്പോകുന്ന മാന്ത്രികാനുഭവം. അഴിയാചങ്ങലകളുടെ കണ്ണികൾപോലെ വായനയെ പൂട്ടിയിടുന്ന കാവ്യഫ്രെയിമുകൾ
വിപുലമായ കാവ്യാനുഭവങ്ങളുടെയും ബൗദ്ധികമായ ചിന്തകളുടെയും ആഴങ്ങളിൽനിന്നാണ് ഈ കവിതകൾ മിക്കവയും ഉടലെടുക്കുന്നത്. നെടുകെയും കുറുകെയും കോർത്തിണക്കിയ ചട്ടക്കൂടിലെ അംഗുലീയവിടവുകളിൽ വിരലമർത്തിയാൽ മാത്രമേ അതു തുറക്കുവാനും അനുവാചകന് അതിൻ്റെയുള്ളിലെ വിസ്മയക്കാഴ്ച്ചകൾ കാണുവാനും കഴിയുകയുള്ളൂ.. അശാന്തികളുടെ മുകൾപ്പരപ്പിലെ ശാന്തമായ മനുഷ്യവ്യവഹാരങ്ങളുടെ ആന്തരികവിനിമയങ്ങൾ.
മനുഷ്യമനസ്സിൽ ജീവിക്കുവാനുള്ള പ്രേരണയേകുന്ന ഓരോനിമിഷവും അവൻ അല്ലെങ്കിൽ അവൾ കടന്നുപോകുന്ന അവസ്ഥകളാണ്. പ്രാർത്ഥനപോലെ ജീവിതം. ചുറ്റിലും ഇരുട്ടാണെന്ന് അകമേ നിലവിളിക്കുമ്പോഴും ഒരിറ്റു സൂര്യൻ കണ്ടുകിട്ടിയേക്കും. എന്നെ അറിയുന്നപോലെ, പൂർണ്ണമായി മനസ്സിലാക്കിയതുപോലെ ഒരാൾ എനിക്കൊപ്പമുണ്ടാവും. അതു ശുഭകരമായ ഒരു വിശ്വാസമാണ്. ദുഃഖങ്ങളിൽ തളരാതെ സകല പ്രതിബന്ധങ്ങളെയും നേരിട്ട് ഒന്നിനെയോർത്തും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള ആത്മധൈര്യമാണ് ഈ കവിതകൾ. ദിശാസൂചകങ്ങളായി അക്ഷരങ്ങൾ തണലും തുണയുമായി വാക്കുകൾ യാത്ര അനന്തമായി തുടരുകതന്നെയാണ്. സാക്ഷിയായി കവിതയും. മധുപാൽ
Niharika just likes to draw on her own. And when you look at her pictures-different shades of blue coming to her sea, and varied greens for the leaves- you can see why she doesn't need a lot of help. And since Doraemon-one of her favourite cartoons-is a Japanese series, Niharika likes to draw trees with pink leaves-perhaps a version of chrysanthemum- and caption them 'pink, in case it wasn't clear enough. -DECCAN CHRONICLE Foreword AMAL NEERAD
ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും
ഓരോ നിമിഷവും വെന്തുരുകുന്ന ഒരു പാതയായി സ്വയം കല്പിക്കുന്ന കവിഹൃദയം. ഒരു ജീവിതസന്ധ്യയെ അല്ലെങ്കിൽ തോന്നലിനെ ഭാഷകൊണ്ടു വരയ്ക്കുന്ന രചനാകൗതുകം. മനുഷ്യവികാരത്തിൻ്റെ ഓരോതുള്ളിയും കടഞ്ഞെടുത്ത കവിതാലോകം. സി. അനൂപിൻ്റെ അവതാരിക.
അനാട്ടമി ക്ലാസ്സിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ മടുപ്പും മരവിപ്പും മാത്രം കൈമുതലായുള്ള ഉടലിന് ഇത്രമേൽ അഴകും ആഴവും ലഭിക്കുന്നത് പ്രണയത്തിൽ മാത്രമാണ്. അവനാൽ പ്രണയിക്കപ്പെടുന്നതുകൊണ്ടുമാത്രം അവൾ ആഴം അളക്കാനാവാത്ത പുഴ. മീതെ ആമ്പലിൻ സുഗന്ധം, താഴെ പരൽമീനുകളുടെ കുറുമ്പ്, ആഴങ്ങളിൽ ജലശംഖുകളുടെ ഓംകാരം. ഒക്കെ സ്നേഹിക്കപ്പെടുമ്പോൾ മാത്രം. ഓരോ രോമകൂപവും അപ്പോൾ ആത്മാവിലേക്കുള്ള ചില്ലുജാലകങ്ങൾ. കൈക്കുടന്നയിൽ നിന്നും ഊർന്നുപോകുന്ന ജലം പോലെ ആത്മാവിലേക്കൂർന്നിറങ്ങുന്ന പ്രണയനനവുള്ള കവിതകൾ