Niharika just likes to draw on her own. And when you look at her pictures-different shades of blue coming to her sea, and varied greens for the leaves- you can see why she doesn't need a lot of help. And since Doraemon-one of her favourite cartoons-is a Japanese series, Niharika likes to draw trees with pink leaves-perhaps a version of chrysanthemum- and caption them 'pink, in case it wasn't clear enough. -DECCAN CHRONICLE Foreword AMAL NEERAD
ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും
ഓരോ നിമിഷവും വെന്തുരുകുന്ന ഒരു പാതയായി സ്വയം കല്പിക്കുന്ന കവിഹൃദയം. ഒരു ജീവിതസന്ധ്യയെ അല്ലെങ്കിൽ തോന്നലിനെ ഭാഷകൊണ്ടു വരയ്ക്കുന്ന രചനാകൗതുകം. മനുഷ്യവികാരത്തിൻ്റെ ഓരോതുള്ളിയും കടഞ്ഞെടുത്ത കവിതാലോകം. സി. അനൂപിൻ്റെ അവതാരിക.
അനാട്ടമി ക്ലാസ്സിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ മടുപ്പും മരവിപ്പും മാത്രം കൈമുതലായുള്ള ഉടലിന് ഇത്രമേൽ അഴകും ആഴവും ലഭിക്കുന്നത് പ്രണയത്തിൽ മാത്രമാണ്. അവനാൽ പ്രണയിക്കപ്പെടുന്നതുകൊണ്ടുമാത്രം അവൾ ആഴം അളക്കാനാവാത്ത പുഴ. മീതെ ആമ്പലിൻ സുഗന്ധം, താഴെ പരൽമീനുകളുടെ കുറുമ്പ്, ആഴങ്ങളിൽ ജലശംഖുകളുടെ ഓംകാരം. ഒക്കെ സ്നേഹിക്കപ്പെടുമ്പോൾ മാത്രം. ഓരോ രോമകൂപവും അപ്പോൾ ആത്മാവിലേക്കുള്ള ചില്ലുജാലകങ്ങൾ. കൈക്കുടന്നയിൽ നിന്നും ഊർന്നുപോകുന്ന ജലം പോലെ ആത്മാവിലേക്കൂർന്നിറങ്ങുന്ന പ്രണയനനവുള്ള കവിതകൾ
നേരേ അർത്ഥം തരുന്ന ശൈലിയും അനുഭൂതിയുമായി മാറിത്തീരുന്ന വാക്കുകൾ. ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമെന്നനിലയിൽ ഈ കവികളുടെ ഭാഷയും മനസും നമ്മോടു സംസാരിച്ചുതുടങ്ങുകയാണ്. കാവ്യഭാഷയിൽ പൊതിഞ്ഞുവെച്ച ശ്രദ്ധയിൽ പതിയിരിക്കുന്ന സൗന്ദര്യം.
പ്രതീക്ഷകളുടെ അവസാന തുരുത്തുകളും അടഞ്ഞുപോകുമ്പോൾ ഉയരുന്ന നിലവിളികൾ. ജീവിച്ചുതീർത്തവരുടെ മുഴുവൻ ഭാരവുമേറ്റി ഭാവിയിലേക്കു വെളിച്ചവും സുഗന്ധവും സ്നേഹത്തണലുകളും കരുതിവയ്ക്കാൻ തുടിക്കുന്ന വാക്കുകൾ ഒരു ജനത ഒരു നാവിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദം എത്ര സാന്ദ്രവും ചരിത്രപരവും രോഷാകുലവുമാകുമെന്നു ബോധ്യപ്പെടുത്തുന്ന കവിതകൾ.
ഹൈക്കു നമ്മൾ തലപുകഞ്ഞാലോചിച്ച് എഴുതേണ്ട ആവശ്യമില്ല. ഹൈക്കുകൾ എമ്പാടും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനെ ശ്രദ്ധയിൽപ്പെടുത്തി കണ്ടെടുത്താൽമതി. ഒരു നല്ല ക്യാമറാമാൻ്റെ ദൃഷ്ടിയുള്ളവന് ഒരു നല്ല ഹൈക്കു കവിയായി മാറാൻ സാധിക്കും. ലിങ്കുസാമി ഹൈക്കു എഴുതുന്നതിൽ അത്ഭുതമില്ല. അദ്ദേഹം ചലച്ചിത്ര രചയിതാവാണ്. ക്യാമറാക്കണ്ണുള്ളവൻ. അതുകൊണ്ട് പൂന്തോട്ടത്തിൽനിന്നും പൂവുകൾ പറിക്കുന്നതുപോലെ ഹൈക്കുകവിതകൾ നുള്ളിയെടുക്കുന്നു. കവിസാമ്രാട്ട് അബ്‌ദുൾ റഹ്മാൻ
എന്നോടു പറയൂ, ഞാനെങ്ങാൻ നിൻ്റെ കാൽ കവർന്ന് ഉള്ളംകാലടിയിൽ ചുംബിച്ചാൽ, അതിനുശേഷം നീ തെല്ലൊന്നു മുടന്തില്ലേ; എൻ്റെ ചുംബനം ഞെരിഞ്ഞമർന്നാലോ എന്ന ഭയത്തിനാൽ... പ്രണയത്തിൻ്റെയും മരണത്തിൻ്റെയും ആസക്തികളുടെയും അനാസക്തികളുടെയും വിമോഹനാത്മകവും വിഭ്രമാത്മകവുമായ പ്രതലങ്ങളെയാവാഹിക്കുന്ന രചനകൾ.
'ഒപ്പിടാത്ത അപേക്ഷ' ഒരു അവസ്ഥയെ കുറിക്കുന്നു. ഇന്നും അദ്യശ്യവും 15 അജ്ഞാതവുമായികിടക്കുന്ന ജീവിതമേഖലയുടെ ഒരു മാനിഫെസ്റ്റോയാണത്. മലയാളത്തിലെ പുതിയ കവിതയുടെ അവബോധം ഈ കവിതകളിലാകെയുണ്ട്. കവിതയെഴുത്തിൻ്റെ പഴയലോകങ്ങളെ ഇവ റദ്ദുചെയ്യുന്നു. -എസ് ജോസഫ്
ശ്രീജിത്ത് വാവയുടെ ഓരോ കാവ്യച്ചിന്തുകളും ചിന്തയ്ക്ക് തീ കൊളുത്തുന്നതാണ്. ചെറു തീപ്പൊരികൾകൊണ്ട് അതു മുൻധാരണകളുടെ മഹാവിപിനത്തെ കത്തിച്ചുകളയുന്നു. പുതിയ സത്യങ്ങളെ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാർ സത്യങ്ങളുടെ ഭയരഹിതമായ വിളിച്ചുപറയലും ആധികാരിക, ആധാര ഗ്രന്ഥങ്ങളിൽ നിന്നല്ലാത്ത ജീവിത ദർശനങ്ങളുടെ പ്രദർശനശാലയും കൂടിയായ ഈ കവിതകൾ മലയാള കവിതയിന്നോളം വെട്ടിയ ചാലുകളിലൂടെയല്ലാതെ, ജീവിതംപോലെ പിടിതരാതെ പരന്നൊഴുകുകയാണ്. വിനീതാ വിജയൻ ഞാനുകൾ ഒരുപാട് ഞാനുകൾക്കിടയിലെ ഒരു ഞാനിനെ തിരയാലാകാം. അല്ലെങ്കിൽ ഞാനുകളെല്ലാം ഞാൻ മാത്രമാണെന്ന തിരിച്ചറിവിലേക്കുള്ള യാത്രയാകാം. ഹിമാ ശങ്കർ
പ്രണയം എന്നത് എത്രയോ വിശുദ്ധമായ പദമാണ്. പ്രപഞ്ചത്തിൻ്റെ സ്വരമാണത്. എങ്ങനെയാണ് ആ വാക്കിന് നിർവ്വചനം നൽകുക! ഒറ്റവാക്കിലോ വാചകത്തിലോ ഒതുങ്ങാത്ത ആന്തരികാർത്ഥങ്ങൾ ഏറെയുള്ള പദം. ജീവൻ്റെ നിലനിൽപ്പിനുതന്നെ ആധരമായ വാക്ക്. ജീവൻ്റെ തീക്ഷ്‌ണതയാണ് പ്രണയം. അതു നക്ഷത്രങ്ങളെ കാണിക്കുന്നു. ആകാശത്തിൻ്റെ അനന്തതയറിയിക്കുന്നു. നിലാവിനും കൂരിരുട്ടിനും ഒരുപോലെ സൗന്ദര്യമുണ്ടെന്നു പറയുന്നു.