ജനങ്ങളെയും സമൂഹത്തെയും ചരിത്രഗതിയെതന്നെയും എതിർത്തുനിൽക്കുന്ന വ്യക്തി ശിഥിലീകരണത്തിൻ്റെ തലംമാത്രം മനസ്സിലാക്കുന്നു. പുനരുത്ഥാനവും ഒപ്പം പ്രധാനമാണ്. ഇവിടെ ഗോർക്കി ആവിഷ്കരിക്കുന്നത് സമൂഹത്തിൻ്റെ ഭാഗധേയവുമായി ഇഴുകിച്ചേരുന്ന വ്യക്തിയുടെ ഉയിർത്തെഴുന്നേല്പാണ്. കർമ്മോന്മുഖതയിലേക്കു നയിക്കുന്ന കരുത്തുറ്റ ശാസ്ത്രീയചിന്തകൾ.
ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് ഒരുകാലത്ത് കമ്മ്യൂണിസത്തിൻ്റെ ഈറ്റില്ലത്തിനു പുറത്ത് ഏറ്റവുമധികം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നത്. 65-ൽ സൈന്യം രാജ്യത്തെ പിടിച്ചെടുത്ത് രക്തസ്നാനം ചെയ്യിച്ചു. കുറഞ്ഞത് പത്തുലക്ഷം ജനങ്ങളെങ്കിലും കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരും അവരുടെ സഹായികളുമായിരുന്നു ഇരകൾ. സി.ഐ.എ അവരുടെ കമ്മ്യൂണിസ്റ്റ് പട്ടിക കൊടുത്ത് കൊലയാളികളെ സഹായിച്ചു. കബന്ധങ്ങൾക്ക് മനുഷ്യരൂപംതന്നെ ഇല്ലായിരുന്നു. തലയില്ലാത്ത ശരീരങ്ങൾ, പള്ള പിളർന്നവ. താണുപോകാതെ അവയെല്ലാം മുളങ്കോലുകളിൽ കൂടുക്കിയിരുന്നു. ശവച്ചങ്ങാടങ്ങൾ കേദിരി പ്രവിശ്യയിൽനിന്ന് ബ്രാന്താസിലേക്ക് ഒഴുകി. അവയിൽ കമ്മ്യൂണിസ്റ്റ് പതാകയും ബാനറും പാറിക്കളിച്ചു. പ്രമുഖ മാർക്സിസ്റ്റ് ചിന്തകൻ താരിഖ് അലിയുടെ ലേഖനങ്ങൾ ആദ്യമായി മലയാളത്തിൽ.
മൗനം കുറ്റമായിത്തീരുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. സാംസ്കാരികലോകത്ത് അരിച്ചുകയറുന്ന വെറുപ്പ് വൈവിധ്യമാർന്ന മുഖംമൂടികൾ അണിയുന്നുണ്ട്. പല വാക്കുകളുടെയും അർത്ഥം നിശബ്ദത എന്നായിത്തീർന്നിട്ടുണ്ട്. ജീവിക്കുന്ന കാലവും അതിൻ്റെ യാഥാർത്ഥ്യവുമായി പ്രതിവദിക്കുന്ന അഭിമുഖങ്ങളും ലേഖനങ്ങളും. ഭയത്തിനും മൗനത്തിനുമെതിരെയുള്ള വാക്കുകളുടെ ചെറുത്തുനില്പ്പുകൾ.
ഏകനായിരിക്കുമ്പോൾ മുറിയടച്ചിട്ട് ലൈംഗികകർമ്മത്തിലെന്നപോലെ ചരിക്കുക. എല്ലാറ്റിനെയും വിസ്മരിക്കുക-സമൂഹത്തെയും വിലക്കുകളെയുമൊക്കെ. ലൈംഗികതയിലെ സമ്പൂർണ്ണമായ സ്വാതന്ത്ര്യം നിങ്ങളറിയുന്നു. ശരീരമാകെ ഇളകിയുലയുമ്പോൾ നിങ്ങളും നിങ്ങളുടെ പ്രേമഭാജനവും മാത്രമല്ല സംഗമിക്കുന്നത്. നിങ്ങളുടെ ശരീരത്തിനുള്ളിലെ ഓരോ കോശവും എതിർകോശവുമായി സംഗമിക്കുകയാണ്. അതു മൃഗീയമായി തൊന്നാം എന്നാൽ, മനുഷ്യൻ ഒരു മൃഗമായതിനാൽ അതിൽ തെറ്റൊന്നുമില്ല. രതിയുടെയും താന്ത്രികതയുടെയും രഹസ്യങ്ങൾ.
മനുഷ്യൻ അപ്പംകൊണ്ടും രാഷ്ട്രീയംകൊണ്ടും മാത്രം ജീവിച്ചാൽമതിയെന്ന് ശഠിച്ച ഫാസിസ്‌റ്റ് പ്രത്യയശാസ്ത്രക്കാർ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അപവാദപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പുസ്‌തകം. സ്‌റ്റാലിനിസ്‌റ്റ് സ്വേച്‌ഛാധിപത്യത്തിൻ്റെ നാളുകളിൽ റഷ്യയിൽ നിരോധിക്കപ്പെട്ട കൃതി. ഗ്ലാസ്നോസ്‌റ്റ് യുഗത്തിലും നിരോധനം തുടർന്ന കൃതി. മാർക്സിയൻ സൗന്ദര്യശാസ്ത്ര വിജ്ഞാനീയത്തിലെ ഏറ്റവും മൂല്യവത്തായ പുസ്തകം
വണ്ടുകളും ചിത്രശലഭങ്ങളും ജന്മവാസനയാൽ പൂക്കളിൽ ചെന്നിരിക്കും. ആ ചെറുജീവികളുടെ നിലനിൽപ്പിൻ്റെ ആവശ്യമാണത്. പൂക്കളെ വിട്ടു പറക്കുമ്പോൾ അവയുടെ കാലുകളിൽ പൂമ്പൊടിയുടെ ചെറുതരികൾ പറ്റിപ്പിടിച്ചിരിക്കും. അതുവഴി പ്രകൃതി തങ്ങളെ പരാഗണത്തിൻ്റെ മാദ്ധ്യമങ്ങളാക്കുകയാണെന്ന് ആ ഷഡ്‌പദങ്ങൾ അറിയുമോ? സ്വന്തം കാര്യം മാത്രമല്ലേ അവർക്കറിയാവുള്ളു. ഗുരുപ്രകാശത്തിൻ്റെ ഗുണഭോക്താക്കളായ എന്നെപ്പോലെയുള്ള സ്വാർത്ഥികളെകുറിച്ചു ചിന്തിക്കുമ്പോൾ ഈ ഷഡ്‌പദങ്ങളുടെ ഉപമയാണെൻ്റെ മനസ്സിൽ വരുന്നത്. അറിയാതെ എൻ്റെ ജീവൻ ഗുരുമഹിമയുടെ വലയത്തിലേക്ക് പറന്നടുത്തിരിക്കുന്നു. ബോധത്തിൽ പറ്റിയ പ്രകാശപരാഗങ്ങൾ സ്നേഹിതരിലും ബന്ധുക്കളിലും ചെറുതായി പകർന്നിരിക്കാം. ഇപ്പോൾ പകരണമെന്ന ബോധം വന്നിരിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് 'പുഴയൊഴുകും വഴി'.
മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരുതരത്തിലുള്ള ബന്ധമുണ്ടാക്കണമെങ്കിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാകണം. മുതലാളിത്തം ഈ ബന്ധങ്ങൾക്ക് അതിസൂക്ഷ്‌മമായ രൂപംനൽകുന്നു. എന്തിനേയും ചരക്കായികാണാനും എല്ലാ പ്രവർത്തനത്തെയും ലാഭം ഉണ്ടാക്കുന്നതിനുള്ളതായി കാണാനും മുതലാളിത്തം മനുഷ്യനെ നിർബന്ധിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പണത്തിൻ്റെ ബന്ധമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മറ്റൊന്നാകാൻ സാധ്യമല്ല. ലോകസാമ്പത്തികവ്യവസ്ഥയിൽ അന്തർലീനമായ നശീകരണസ്വഭാവത്തെ തുറന്നുകാട്ടുന്ന, ആഗോളപരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
ചെറുകഥകൾപോലെ വായിച്ചാസ്വദിക്കാവുന്ന ജീവിതാനുഭവങ്ങളാണ് ഈ കുറിപ്പുകളിൽ ക്ലാസ്സുമുറിയ്ക്കകത്തും പുറത്തും ഈ അധ്യാപകൻ അടുത്തറിഞ്ഞ മനുഷ്യർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. അധ്യാപകർക്കും അധ്യാപനരംഗത്തേക്കു പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കും വായനയെ സ്നേഹിക്കുന്ന ഏതൊരാൾക്കും വായനാനുഭവമാകുന്ന പുസ്തകം
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ലോകത്തെ 'ഒരു ഭൂതം' പിടികൂടിയിരിക്കുന്നു കമ്മ്യൂണിസമെന്ന ഭൂതം. എന്നാൽ മറ്റുപലവയെയുംപോലെ ഈ ഭൂതത്തെ എന്നന്നേക്കുമായി പിടിച്ചുകെട്ടാൻ പറ്റില്ല. അതിനെ പേടിയുള്ള പലരും ചെയ്യുന്നത് അതിൻ്റെനേരെ കണ്ണടച്ച്, ഒന്നുമില്ലെന്നു സമാധാനപ്പെടുകയാണ്. 'മനസമാധാനം' കിട്ടുന്ന സന്ദർഭങ്ങളിൽ അവർ ഭ്രാന്തുപിടിച്ച് ഓടുന്നു, പരമാവധി സമ്പത്ത് സ്വന്തമാക്കാൻ പരിശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കെതിരെ പ്രത്യയശാസ്ത്രത്തിൻ്റെയും തത്വശാസ്ത്രത്തിൻ്റെയും ഭാഷയിലുയരുന്ന അതിശക്തമായ വിമർശനങ്ങൾ.