ശാസ്ത്രീയ ഗവേഷണങ്ങളുടെയും പരിവർത്തനങ്ങളുടെയും ശക്തിമത്തായ സമ്മർദ്ദംകൊണ്ട് ചൂടുപിടിച്ച ഒരു കാലഘട്ടത്തിൽ 'നാം ജീവിക്കുകയാണെ'ന്ന വസ്തുത നിഷേധിക്കപ്പെടാവുന്ന ഒന്നല്ല. മാർക്സിസ്റ്റ് ദൃഷ്‌ടികോണിലൂടെ മനുഷ്യൻ്റെ കഴിവുകളെ തികച്ചും പ്രവർത്തനാത്മകമായ മാർഗ്ഗത്തിൽ വിലയിരുത്തുകയും പിന്തിരിപ്പൻ മനോഭാവങ്ങളെ പാടെ തകർക്കുകയും ചെയ്യുന്ന പ്രഖ്യാത ഗ്രന്ഥത്തിൻ്റെ ഭാഷാന്തരം.
മനുഷ്യൻ അപ്പംകൊണ്ടും രാഷ്ട്രീയംകൊണ്ടും മാത്രം ജീവിച്ചാൽമതിയെന്ന് ശഠിച്ച ഫാസിസ്‌റ്റ് പ്രത്യയശാസ്ത്രക്കാർ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അപവാദപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പുസ്‌തകം. സ്‌റ്റാലിനിസ്‌റ്റ് സ്വേച്‌ഛാധിപത്യത്തിൻ്റെ നാളുകളിൽ റഷ്യയിൽ നിരോധിക്കപ്പെട്ട കൃതി. ഗ്ലാസ്നോസ്‌റ്റ് യുഗത്തിലും നിരോധനം തുടർന്ന കൃതി. മാർക്സിയൻ സൗന്ദര്യശാസ്ത്ര വിജ്ഞാനീയത്തിലെ ഏറ്റവും മൂല്യവത്തായ പുസ്‌തകം
ലണ്ടൻ ഫെസ്റ്റിവൽ ലോകസിനിമയുടെ ഒരു വലിയ ക്യാൻവാസാണ് വരച്ചിടുന്നത്. സത്യജിത് റേ, മൃണാൾ സെൻ, ഋത്വിക് ഘട്ടക്, ശ്യാം ബെനഗൽ തുടങ്ങിയ ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളിലൂടെ വിശ്വസിനിമയിലേക്ക് പിച്ചവച്ചു ഞാൻ നടന്നുവന്നതും ഈ വഴിയിലൂടെയാണ്. ലോകരാജ്യങ്ങളുടെ ചലച്ചിത്ര സംസ്കാരത്തിലേക്കും അവരുടെ ജീവിതരീതികളിലേക്കുമുള്ള ഒരു പ്രവേശികകൂടിയായിരുന്നു അത്. ഒരു ചലച്ചിത്ര നിരൂപകൻ്റെ ലണ്ടൻ ഫെസ്റ്റിവൽ അനുഭവങ്ങൾ. അടൂർ ഗോപാലകൃഷ്‌ണൻ്റെ അവതാരിക
വണ്ടുകളും ചിത്രശലഭങ്ങളും ജന്മവാസനയാൽ പൂക്കളിൽ ചെന്നിരിക്കും. ആ ചെറുജീവികളുടെ നിലനിൽപ്പിൻ്റെ ആവശ്യമാണത്. പൂക്കളെ വിട്ടു പറക്കുമ്പോൾ അവയുടെ കാലുകളിൽ പൂമ്പൊടിയുടെ ചെറുതരികൾ പറ്റിപ്പിടിച്ചിരിക്കും. അതുവഴി പ്രകൃതി തങ്ങളെ പരാഗണത്തിൻ്റെ മാദ്ധ്യമങ്ങളാക്കുകയാണെന്ന് ആ ഷഡ്‌പദങ്ങൾ അറിയുമോ? സ്വന്തം കാര്യം മാത്രമല്ലേ അവർക്കറിയാവുള്ളു. ഗുരുപ്രകാശത്തിൻ്റെ ഗുണഭോക്താക്കളായ എന്നെപ്പോലെയുള്ള സ്വാർത്ഥികളെകുറിച്ചു ചിന്തിക്കുമ്പോൾ ഈ ഷഡ്‌പദങ്ങളുടെ ഉപമയാണെൻ്റെ മനസ്സിൽ വരുന്നത്. അറിയാതെ എൻ്റെ ജീവൻ ഗുരുമഹിമയുടെ വലയത്തിലേക്ക് പറന്നടുത്തിരിക്കുന്നു. ബോധത്തിൽ പറ്റിയ പ്രകാശപരാഗങ്ങൾ സ്നേഹിതരിലും ബന്ധുക്കളിലും ചെറുതായി പകർന്നിരിക്കാം. ഇപ്പോൾ പകരണമെന്ന ബോധം വന്നിരിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് 'പുഴയൊഴുകും വഴി'.
ഒരർത്ഥത്തിൽ ജനനത്തോടുകൂടിതന്നെ മരണവും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ജനിച്ച ദിവസത്തിൽതന്നെ യാത്ര പകുതി പൂർത്തിയായി കഴിഞ്ഞ. ശേഷം പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം. ജീവിതത്തോടുകൂടി മരണവും നിങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇനി നിങ്ങൾക്ക് സ്വയം ചെയ്യുവാനായി ശേഷിക്കുന്നത് ഒരുകാര്യം മാത്രമാണ് നിങ്ങളുടെ അധീനതയിലായിരിക്കുന്നത്-അതാണ് പ്രണയം!
സുന്ദരം, വിരൂപം എന്ന സാധാരണ വേർതിരിവിനെ ചോദ്യവിധേയമാക്കുമ്പോഴാണ് സൗന്ദര്യശാസ്ത്രം സർഗ്ഗവിസ്ഫോടനങ്ങളുടെ 'സുവിശേഷ'മാകുന്നത്. സർവ്വനിശ്ചലതകളെയും ചലനാത്മകമാക്കി പുനർനിർമ്മിക്കുമ്പോഴാണ് കലയിൽ സൗന്ദര്യം രൂപപ്പെടുന്നത്. The books that help you most are those which make you think that most. The hardest way of learning is that of easy reading; but a great book that comes from a great thinker is a ship of thought, deep freighted with truth and beauty. Pablo Neruda
മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരുതരത്തിലുള്ള ബന്ധമുണ്ടാക്കണമെങ്കിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാകണം. മുതലാളിത്തം ഈ ബന്ധങ്ങൾക്ക് അതിസൂക്ഷ്‌മമായ രൂപംനൽകുന്നു. എന്തിനേയും ചരക്കായികാണാനും എല്ലാ പ്രവർത്തനത്തെയും ലാഭം ഉണ്ടാക്കുന്നതിനുള്ളതായി കാണാനും മുതലാളിത്തം മനുഷ്യനെ നിർബന്ധിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പണത്തിൻ്റെ ബന്ധമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മറ്റൊന്നാകാൻ സാധ്യമല്ല. ലോകസാമ്പത്തികവ്യവസ്ഥയിൽ അന്തർലീനമായ നശീകരണസ്വഭാവത്തെ തുറന്നുകാട്ടുന്ന, ആഗോളപരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
ചെറുകഥകൾപോലെ വായിച്ചാസ്വദിക്കാവുന്ന ജീവിതാനുഭവങ്ങളാണ് ഈ കുറിപ്പുകളിൽ ക്ലാസ്സുമുറിയ്ക്കകത്തും പുറത്തും ഈ അധ്യാപകൻ അടുത്തറിഞ്ഞ മനുഷ്യർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. അധ്യാപകർക്കും അധ്യാപനരംഗത്തേക്കു പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കും വായനയെ സ്നേഹിക്കുന്ന ഏതൊരാൾക്കും വായനാനുഭവമാകുന്ന പുസ്തകം
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ലോകത്തെ 'ഒരു ഭൂതം' പിടികൂടിയിരിക്കുന്നു കമ്മ്യൂണിസമെന്ന ഭൂതം. എന്നാൽ മറ്റുപലവയെയുംപോലെ ഈ ഭൂതത്തെ എന്നന്നേക്കുമായി പിടിച്ചുകെട്ടാൻ പറ്റില്ല. അതിനെ പേടിയുള്ള പലരും ചെയ്യുന്നത് അതിൻ്റെനേരെ കണ്ണടച്ച്, ഒന്നുമില്ലെന്നു സമാധാനപ്പെടുകയാണ്. 'മനസമാധാനം' കിട്ടുന്ന സന്ദർഭങ്ങളിൽ അവർ ഭ്രാന്തുപിടിച്ച് ഓടുന്നു, പരമാവധി സമ്പത്ത് സ്വന്തമാക്കാൻ പരിശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കെതിരെ പ്രത്യയശാസ്ത്രത്തിൻ്റെയും തത്വശാസ്ത്രത്തിൻ്റെയും ഭാഷയിലുയരുന്ന അതിശക്തമായ വിമർശനങ്ങൾ.
മാർക്സിസവും വേദാന്തവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള വസ്‌തുതയെ മതിയായി ആദരിക്കാനുള്ള സന്നദ്ധത അടുത്തകാലംവരെ ബൂർഷ്വാസിയും മാർക്‌സിസ്റ്റ് ചിന്തകരും ഒരുപോലെ കാണിച്ചിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിലെവേദാന്തത്തിൻ്റെ നിസ്സാരമായ ഒരു ഉപവിഭാഗം മാത്രമായിട്ടായിരുന്നു മാർക്സിസത്തെ വേദാന്തവിഷയത്തിലെ പ്രൊഫസർമാർ കണ്ടിരുന്നത്. മാർക്സിൻ്റെ ലോകവീക്ഷണത്തെത്തന്നെ ആധാരമാക്കി ഒരു സമ്പൂർണ്ണ സൗന്ദര്യവിജ്ഞാനീയത്തിൻ്റെ അടിത്തറകൾ നിർമ്മിക്കുന്ന ശ്രദ്ധേയമായ ചിന്തകൾ.
സാംസ്കാരിക പ്രവർത്തകരിൽ ഒരു വലിയ വിഭാഗം പലവിധ കാരണങ്ങളാൽ സവർണ്ണ സംസ്കാരവുമായി ശൃംഗരിച്ചുകൊണ്ടിരിക്കെ അതിനെതിരെയുള്ള സമരം അത്യന്തം ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണ്. കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രം കരുത്താർജ്ജിക്കുന്നതു കീഴടക്കാപ്പെട്ടവരുടെ ഉയർത്തിപ്പിടിച്ച മുഷ്ടിയിൽനിന്നാണ്. സാഷ്ടാംഗ പ്രണാമത്തിലല്ല, സമരത്തിൻ്റെ ശരികളിൽവെച്ചാണ് 'സൗന്ദര്യം' പൂക്കുന്നത്! കറുപ്പും വെളുപ്പും അടക്കമുള്ള സർവ നിറങ്ങളും തുല്യതയിൽ നൃത്തമാടുന്ന ഒരു കാലത്തെയാണത് കിനാവുകാണുന്നത്.