THE BEAUTILICIOUS QUEEN
എന്നെ സെക്സ് സിംബൽ, മാദകറാണി എന്നൊക്കെ ആളുകൾ വർണ്ണിക്കുന്നുണ്ട്. അങ്ങനെയൊക്കെ വിളിക്കുന്നത് സന്തോഷമൊക്കെ തരുന്നുണ്ടെങ്കിലും അംഗീകരിക്കാൻ ചെറിയ വിഷമവും തോന്നുന്നു. ഞാൻ എങ്ങനെ വസ്ത്രത്തിൽ വേണമെങ്കിലും അഭിനയിക്കാം, എന്നോട് ഹവ്വയായി അഭിനയിക്കാമോ എന്നു ചോദിച്ചാൽ സമ്മതം എന്നു തന്നെയാകും മറുപടി. എനിക്കൊന്നേ വേണ്ടൂ, സിനിമ കാണാനായി വരുന്നവർ നിറഞ്ഞ മനസ്സോടെയും ആനന്ദത്തോടെയും അതു കാണണം. അതിന് ഡാൻസ് ഉപകരിക്കുമെങ്കിൽ അതും ഞാൻ ചെയ്യും.തെന്നിന്ത്യൻ താരറാണിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതവും ഓർമ്മകളും.ഉന്മാദ താരകം
സിൽക്ക് സ്മിതയുടെ ഓർമ്മയും ജീവിതവും
(1960-1996)
ജൗളിക്കടയിൽനിന്ന് നിയമനിർമ്മാണസഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നു പൊങ്ങിയതുപോലെ! ഇതിനിടയിൽ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലേക്കും അവിടെ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും സമരസാന്ദ്രമായ കർഷകതൊഴിലാളി പ്രവർത്തനത്തിലേക്കും പുന്നപ്ര സമരഭൂമിയിലേക്കും ഒളിവിലേക്കും തടവിൽ നിന്നുണ്ടായ 'ആപാദചൂഡരമണിയമായ' ഉഗ്രമർദ്ദന മുറകളിലൂടെയും കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവ്. ഈ ചെറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻ പോരുന്ന ഒരു അഗ്നികുണ്ഠവും ഇനി ബാക്കിയില്ല. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ ത്യാഗോജ്വലമായ സമരജീവിതം
സമാധാനത്തിൻ്റെയും അഹിംസയുടെയും മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഭൂരിപക്ഷംവരുന്ന ജനതയ്ക്കുമേൽ ബലപ്രയോഗവും ആക്രമണങ്ങളും അഴിച്ചുവിട്ട് അധികാരം സംരക്ഷിച്ചുനിർത്തുന്ന ഒരു ന്യൂനപക്ഷ ഗവൺമെൻ്റ നിലവിൽവന്നതുമുതൽ ഞങ്ങളുടെ രാജ്യത്തിൻ്റെ സമാധാനം തകർക്കപ്പെട്ടുകഴിഞ്ഞിരുന്നു. അധികാരിവർഗ്ഗത്തിൻ്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടം ഒറ്റപ്പെട്ട സമരങ്ങളിലൂടെ സാധ്യമല്ല. ദക്ഷിണാഫ്രിക്കൻ വിമോചനസമരനായകൻ നെൽസൺ മണ്ടേലയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ... അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല.... പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം... പകരംവെക്കാനില്ലാത്ത ഒന്ന്
ജീവിതേതിഹാസത്തിൻ്റെ ബഹുവിധ വിനിമയങ്ങളെ കടുത്ത ചായക്കുട്ടിൽ വരയുന്നു. ദുഃഖങ്ങളാൽമാത്രം നിർവ്വചിക്കപ്പെട്ട ദുരന്താനുഭവങ്ങളുടെ സകല അതിരുകൾക്കുമപ്പുറം നിറഞ്ഞൊഴുകുന്ന ജീവിതാസക്തികൾ. റഷ്യൻ സാഹിത്യത്തിലെ ഇതിഹാസതുല്യനായ കഥാകാരൻ്റെ അതുല്യമായ ഒരു രചന.
ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ, ചൂണ്ടാൻ വെമ്പുന്ന വിരലിനെ പണ്ടില്ലാത്ത വിധം ആരോ പിൻവലിക്കുന്നുണ്ട്. പിൻവലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണുള്ളത് എന്ന് വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടും. പി. എൻ. ഗോപീകൃഷ്ണൻ
മുസ്ലീങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 'ഈ ആളുകൾ, ഇവർ' എന്ന ആവർത്തിച്ചുള്ള പ്രയോഗം ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ പ്രതിചേർക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്ത ചിന്തകനുമായ സിയാവുദ്ദീൻ സർദാറിൻ്റെ ലേഖനങ്ങൾ.
ഞാൻ ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ നിലനില്പിനുവേണ്ടിയാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ ഇരുപതിനായിരം കോടിയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാണ് എനിക്കെതിരേയുള്ള നീക്കങ്ങൾ. എനിക്കാരെയും ഭയമില്ല. അവർക്കെന്നെ മനസ്സിലായിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല. എൻ്റെ പേര് സവർക്കർ എന്നല്ല. ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പുചോദിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ.
മലാലായ ജോയയ്ക്ക് നാലുദിവസം പ്രായമുള്ളപ്പോഴാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ ആക്രമിക്കുന്നത്. പാക്കിസ്ഥാനിലെയും ഇറാനിലെയും അഭയാർത്ഥി ക്യാമ്പുകളിലായിരുന്നു ജോയയുടെ കുട്ടിക്കാലം 1990-കളുടെ അവസാനം താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ജോയ മടങ്ങിയെത്തി. അവിടെ അവർ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒളിസംഘടനകളിൽ പ്രവർത്തിച്ചു.