THE BEAUTILICIOUS QUEEN
എന്നെ സെക്സ് സിംബൽ, മാദകറാണി എന്നൊക്കെ ആളുകൾ വർണ്ണിക്കുന്നുണ്ട്. അങ്ങനെയൊക്കെ വിളിക്കുന്നത് സന്തോഷമൊക്കെ തരുന്നുണ്ടെങ്കിലും അംഗീകരിക്കാൻ ചെറിയ വിഷമവും തോന്നുന്നു. ഞാൻ എങ്ങനെ വസ്ത്രത്തിൽ വേണമെങ്കിലും അഭിനയിക്കാം, എന്നോട് ഹവ്വയായി അഭിനയിക്കാമോ എന്നു ചോദിച്ചാൽ സമ്മതം എന്നു തന്നെയാകും മറുപടി. എനിക്കൊന്നേ വേണ്ടൂ, സിനിമ കാണാനായി വരുന്നവർ നിറഞ്ഞ മനസ്സോടെയും ആനന്ദത്തോടെയും അതു കാണണം. അതിന് ഡാൻസ് ഉപകരിക്കുമെങ്കിൽ അതും ഞാൻ ചെയ്യും.തെന്നിന്ത്യൻ താരറാണിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതവും ഓർമ്മകളും.ഉന്മാദ താരകം
സിൽക്ക് സ്മിതയുടെ ഓർമ്മയും ജീവിതവും
(1960-1996)
ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ, ചൂണ്ടാൻ വെമ്പുന്ന വിരലിനെ പണ്ടില്ലാത്ത വിധം ആരോ പിൻവലിക്കുന്നുണ്ട്. പിൻവലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണുള്ളത് എന്ന് വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടും. പി. എൻ. ഗോപീകൃഷ്ണൻ
മുസ്ലീങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 'ഈ ആളുകൾ, ഇവർ' എന്ന ആവർത്തിച്ചുള്ള പ്രയോഗം ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ പ്രതിചേർക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്ത ചിന്തകനുമായ സിയാവുദ്ദീൻ സർദാറിൻ്റെ ലേഖനങ്ങൾ.
ഞാൻ ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ നിലനില്പിനുവേണ്ടിയാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ ഇരുപതിനായിരം കോടിയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാണ് എനിക്കെതിരേയുള്ള നീക്കങ്ങൾ. എനിക്കാരെയും ഭയമില്ല. അവർക്കെന്നെ മനസ്സിലായിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല. എൻ്റെ പേര് സവർക്കർ എന്നല്ല. ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പുചോദിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ.
കമ്മ്യൂണിസ്റ്റ് വിരോധം ബൂർഷ്വാസിയുടെ എക്കാലത്തെയും കാപട്യപൂർണ്ണമായ ആയുധമാണ്. നിർദയവും ക്രൂരവുമായ ഒന്നായി അതിനെ സാമ്രാജ്യത്വം ഉപയോഗിക്കുന്നു. പുരോഗതിയെയും ജനാധിപത്യത്തെയും സമാധാനത്തെയും തച്ചുതകർക്കാനുള്ള വടിയായി അതിനെ മാറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവൻ്റെയും കഷ്ടപ്പെടുന്നവൻ്റെയും വീക്ഷണകോണിൽനിന്നുകൊണ്ട് ലോകത്തെ വിലയിരുത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുക അതിൻ്റെ എന്നത്തെയും കർമ്മമാണ്. കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിൻ്റെ ദൃഢവും സുവ്യക്തവുമായ വിചിന്തനങ്ങൾ.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽകൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.
എല്ലാ സ്വാദോടെയും ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുവെങ്കിൽ, അതിൽ പ്രകോപിതരാകേണ്ട കാര്യം മറ്റുള്ളവർക്കില്ല. ആരെയും നിർബന്ധിച്ചു ഗോമാംസം കഴിപ്പിക്കുന്നില്ല എന്നതിനാൽ സഹിഷ്ണുത എന്നത് ഒരാശയത്തെ ഉൾക്കൊള്ളലാണ്; പശുക്കൾ മാംസത്തിനുള്ളതുമാണ്. യോനീഭാഗത്തെ തൊലിനിറം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം കൊടുക്കുന്ന ഒരു വംശീയവെറിയുള്ള രാഷ്ട്രത്തിൽ വിടർന്ന കണ്ണുകളും ഒഴുക്കുള്ള തൊലിനിറവുമുള്ള പശുവിൽ ആകർഷണീയതയുള്ള അമ്മയെ കണ്ടെത്തുന്നതിൽ അത്ഭുതമൊന്നുമില്ല. അമ്മയുടെ മക്കളാകുന്നതിൽ പുരുഷന്മാർ അഭിമാനം കണ്ടെത്തുന്നതു മനസിലാക്കാം. എന്നാൽ ഹിന്ദുത്വ സംഘടനകളും മതനിരപേക്ഷ-രാഷ്ട്രത്തിൻ്റെ ഭാഗമായ സർവ്വകലാശാലകളും പശുവിനോടുള്ള ലൈംഗികാകർഷണത്തിൽനിന്നു വിമോചിതരാവേണ്ടതിൻ്റെയും തങ്ങളുടെ ഈഡിപ്പൽ കോംപ്ലെക്സിൽനിന്നു വിടുതൽ നേടേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾകൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങൾ.
സിനിമയോടുള്ള അസാധാരണമായ അഭിനിവേശത്തിൻ്റെ പേരാണ് ക്വിന്റ്റിൻ ടറന്റിനോ. ഒരു സാധാരണ ജീവിതത്തിൻ്റെ കയറ്റിറക്കങ്ങളിൽനിന്നും സിനിമയിലേക്കുള്ള അയാളുടെ പ്രവേശം, ടറന്റിനോയുടെ ഭാഷയിൽപ്പറഞ്ഞാൽ 'സ്വയം ഡിസൈൻ ചെയ്ത'തായിരുന്നു. അപ്രതിക്ഷിതമായ തുടർനീക്കങ്ങളിലൂടെ ടറന്റിനോയുടെ തിരക്കഥാനിമിഷങ്ങളും സംവിധാനവും ജീവിതവും അതുവരെയുള്ള നടപ്പുരീതികളിൽനിന്നും വഴിമാറി നടന്നു. കാമറയ്ക്കു മുൻപിലെ ആകസ്മികതകളുടെ തമ്പുരാനായി അയാൾ മാറി. ചതിയുടെയും അഭിനിവേശത്തിൻ്റെയും ആണ് വവിസ്ഫോടനംപോലെ 'റിസർവോയർ ഡോഗ്സും' പ്രതികാരത്തിൻ്റെ പെൺവഴിയായി 'കിൽബിലും' പിറന്നത് സാധ്യതകളുടെ അവസാന വാക്കുമായല്ല, മറിച്ച് 'കാഴ്ചയുടെ അസാധാരണ നിമിഷങ്ങൾ ബാക്കിവെച്ചുകൊണ്ടാണ്. ഈ കാലഘട്ടത്തിൻ്റെ അസാധാരണ സിനിമാ പ്രതിഭ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും വരാം. പക്ഷെ ആ പട്ടിക തുടങ്ങുന്നത് ടറന്റിനോയുടെ പേരുമായിട്ടായിരിക്കും. സിനിമയേക്കാൾ വിസ്മയകരമായി ചിന്തിക്കുകയും ജീവിതത്തേക്കാൾ ആകസ്മികതകൾ നിറഞ്ഞ സിനിമകളിൽ വിശ്വസിക്കുകയും ചെയ്ത ഒരു അസാധാരണ പ്രതിഭയുടെ കലാജീവിതം