യുദ്ധങ്ങളും അരാജകത്വവും പലായനവും അവ്യവസ്ഥകളും ഉടച്ചുകളഞ്ഞ ജനതയുടെ ആത്മാവിഷ്കാരങ്ങൾ. വാക്കുകൾ തുടിച്ചുയരുന്ന ഉറവുകൾ വൻനദികളായി അനുഭവങ്ങളുടെ പുതിയ ഇടങ്ങളെ നിർമ്മിക്കുകയും പുതിയലോകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന കവിതകൾ.
ജാതിയില്ലാത്ത മഴയും അപ്പൂപ്പൻതാടിപോലെ പറക്കുന്ന മനസ്സും തുറന്ന സ്ഥലത്തുപോലും ലഭിക്കാത്ത ശുദ്ധവായുവും ഉള്ളിലെ കൊടുങ്കാറ്റും പേരറിയാത്ത ഒരു ഉണക്കമരത്തിലെ അസ്ഥികൂടവും മറന്നുവെച്ച നിലക്കടലത്തോടിൻ്റെ കുടയും ഉടഞ്ഞ കണ്ണാടിപ്പാത്രവും രേഖകൾ ഒന്നുംതന്നെയില്ലാത്ത ഉള്ളംകൈയും ചെമ്പകക്കാട്ടിലെ മഞ്ഞുമഴയുള്ള രാത്രിയും പെൺചിലന്തിയും ധാന്യമണികളും ചെരിപ്പു കടിച്ച മുറിവും ഒരുപിടിമണ്ണ് തരുന്ന അഭിമാനവും അപമാനവും മണ്ണുകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങൾ താമസിക്കുന്ന മാർബിൾ പതിച്ച കൊട്ടാരവും ഈ കാവ്യഭൂഖണ്ഡത്തിൽ വിസ്മയവ്യക്ഷങ്ങളായി നമ്മെ ആകർഷിക്കുന്നു. കുരീപ്പുഴ ശ്രീകുമാർ