സത്യാനന്തര കാലത്തെ ഫാസിസ്റ്റ് വിരുദ്ധ സർഗാത്മക കലാപമാണ് തമിഴവന്റെ ഷംപാല എന്ന രാഷ്ട്രീയനോവൽ. ഭാഷാവിശ്ലേഷണം ഒരു ചാരവൃത്തിയായി ഏറ്റെടുത്തിരിക്കുന്ന ചിന്തനാ പോലീസിന്റെ സർഗാത്മക വിരുദ്ധ നടപടികൾ എഴുത്തുകാരിൽ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൾ എത്രത്തോളം ഭയാനകവും തീവ്രവുമാണെന്ന് ഈ നോവൽ ആഖ്യാനഘടനയിലൂടെ വരച്ചിടുന്നു.
ദീപ്തീ....... നിന്നെ ഞാൻ സ്വപ്നം കണ്ടു. എന്തു സ്വപ്നമാണെന്നു പറയില്ല. പറഞ്ഞേപറ്റൂ... മനുഷ്യരാരുംതന്നെയില്ലാത്ത ദ്വീപ്.... ഞാനും നീയും ഒരു കാട്ടിൽ നഗ്നരായി അലയുന്നു. കായ്കനികൾ പറിച്ചുതിന്നു. നിലാവെളിച്ചത്തിൽ നീന്തിത്തുടിക്കുന്നു. ഞാൻ എന്തുചെയ്യാൻ... സ്വപ്നമാണു ദീപ്തി... സ്വപ്നം... നീതന്നെയാണ് പറയാൻ പറഞ്ഞത്. ദീപ്തി ബ്ലൂഫിലിം കണ്ടിട്ടുണ്ടോ? നീയണിയുന്ന ബ്രാ പഴയ മോസ്റ്ററോ പുതിയ മോസ്റ്ററോ? ഹിറ്റ്ലറുടെ നാസി പാർട്ടിയിലെ സ്വസ്തിക ചിഹ്നം ലൈംഗികബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിനക്കറിയാമോ ദീപ്തി...? ലെസ്ബിയനെകുറിച്ച് അഭിപ്രായമെന്താണ്? വേഴ്ചയുടെ എത്ര രീതികൾ നീ അനുഭവിച്ചിട്ടുണ്ട്? നിനക്ക് ഏതു രീതിയാണിഷ്ടം? നീ പെണ്ണായിപോയതുകൊണ്ട് നാം ഇതേകുറിച്ചൊന്നും ചർച്ചചെയ്യാൻ പാടില്ലെന്നുണ്ടോ? Hey... Why do you feel shy yaar... ശുക്ലം രൂചിച്ചുനോക്കിയിട്ടുണ്ടോ നീ...! എന്താ അതിരുവിടുന്നോ... മലയാള വായനയിൽ വിസ്ഫോടനങ്ങൾതീർത്ത പ്രശസ്ത കൃതി.
തിന്മയുടെ പ്രതീകമാണ് രാവണൻ എന്നത് രാമായണ വായനക്കാരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള പ്രാക്തന വിചാരമാണ്. എന്നാൽ ആഴമുള്ള രാമായണേതിഹാസപഠനങ്ങളിൽ തെളിയുന്ന രാവണ ബിംബം ഇത്തരം വിശ്വാസങ്ങളിൽനിന്നും അകലെയാണ്. രാവണനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ഭോപാൽസിംഗ് പൗലസ്ത്യ രചിച്ച നോവലിൻ്റെ മലയാളഭാഷാന്തരം.
ഒരു കാലഘട്ടത്തിൻ്റെ വികാരചേതനയോടു താദാത്മ്യം പ്രാപിക്കുന്നതാണ് വെള്ളിയോടൻ്റെ പെണ്ണച്ചി എന്ന നോവൽ. കായത്തിൻ്റെയും മനസ്സിൻ്റെയും വചസ്സിൻ്റെയും ത്രികരണങ്ങളാണ് സർഗ്ഗപ്രക്രിയയുടെ അസ്തിത്വമായിത്തീരുന്നത്. സൗന്ദര്യാനുഭൂതികളുടെ ആവിഷ്കാരത്തിലൂടെ വെള്ളിയോടൻ ഇതു സാധിച്ചിരിക്കുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മിഴിവുള്ള കഥാപാത്രം അഞ്ചു വയസ്സുള്ള തപ്പുവാണ്. രാമകൃഷ്ണനും സുചലയും ക്ളീറ്റസും നന്ദനും അമ്മയുമെല്ലാം സാക്ഷികൾ മാത്രമാണ്. ചുട്ടുപഴുത്ത വിചാര വികാരധാരയുടെ ഈ വാങ്മയ സ്ഫോടനങ്ങളിലേക്ക് വായനക്കാരാ, കടന്നുവരിക. കെ. പി സുധീര
ഇഞ്ചക്കാട്ടുകാരൻ എന്ന തനി നാട്ടുമ്പുറത്തുകാരനായി കഴിഞ്ഞ അറുപതുവർഷങ്ങളെ വിശകലനം ചെയ് മനസ്സിലാക്കിയതിനാൽ മണ്ണിനെയും ഇതര പാരിസ്ഥിതികനന്മകളെയും ആഴത്തിൽകണ്ടറിഞ്ഞും ആദരിച്ചും ഉൾക്കൊണ്ടും ജീവിച്ച അടിസ്ഥാനജനതയുടെ കാഴ്ചപ്പാടിൽ ബദൽ സാധ്യമാണെന്ന തിരിച്ചറിവ്. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് മുപ്പത്തിരണ്ടു വർഷം മുമ്പ് ചോദിച്ച ചോദ്യം അനേകഭാഷകളിലൂടെ ലോകമെമ്പാടും മുഴക്കമാവുന്നു. യുദ്ധവും കലാപവും അക്രമവും മതജാതി വിദ്വേഷവും സ്വാർത്ഥതയും സുഖലോലുപചിന്തയും അജ്ഞതയും അധികാരഗർവ്വം ലാഭക്കൊതിയും നിയന്ത്രിക്കുന്ന കമ്പോളവും വ്യക്തിയെ സാമൂഹ്യവിരുദ്ധനാക്കുന്നു എന്ന തിരിച്ചറിവ് അതിജീവനസാധ്യതയാക്കുന്ന ബൃഹദ് ആഖ്യാനം..
ജീവിതേതിഹാസത്തിൻ്റെ ബഹുവിധ വിനിമയങ്ങളെ കടുത്ത ചായക്കുട്ടിൽ വരയുന്നു. ദുഃഖങ്ങളാൽമാത്രം നിർവ്വചിക്കപ്പെട്ട ദുരന്താനുഭവങ്ങളുടെ സകല അതിരുകൾക്കുമപ്പുറം നിറഞ്ഞൊഴുകുന്ന ജീവിതാസക്തികൾ. റഷ്യൻ സാഹിത്യത്തിലെ ഇതിഹാസതുല്യനായ കഥാകാരൻ്റെ അതുല്യമായ ഒരു രചന.
അദമ്യമായ സ്വാതന്ത്ര്യബോധമുള്ള ഒരെഴുത്തുകാരൻ ആത്യന്തികമായി ചെന്നെത്തുന്നത് മാനവികതയുടെ ഹരിതതീരങ്ങളിലേക്കായിരിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന നോവലുകളാണ് ഗ്രഹാം ഗ്രീനിന്റേത്. പശ്ചാത്തല വൈവിധ്യവും സമ്പന്നതയുംകൊണ്ട് സമൂഹസീമയിൽ കലങ്ങിമറിഞ്ഞ് വിവിധ വർണ്ണങ്ങളോടെ തേട്ടിത്തേട്ടിവരുന്ന മനുഷ്യജീവിതത്തെ നിരങ്കുശതയോടെ വർണ്ണിക്കുന്ന കഥാലോകം. മതവും മാർക്സിസവും തമ്മിലുള്ള ക്രിയാത്മകമായ സംവാദം പ്രമേയമാകുന്ന അത്യുദാത്തമായ ഒരു സമകാലിക ക്ലാസിക് കൃതി.
ആകാശക്കൊടുമുടിയിൽനിന്ന് കടൽദൂരത്തോളം ഒഴുകിവന്ന പുഴയോട് കടൽ ചോദിച്ചു “എന്തിനാണിത്ര ക്ലേശം സഹിച്ച് നീ എന്നിലേക്കെത്തിയത്! 'നിന്നോളമൊന്നിനെയും സ്നേഹച്ചിട്ടില്ല ഞാൻ. അത്രമേൽ പ്രണയം എന്നിൽ പൂത്തിരിക്കുന്നു...... ഓരോ മഴത്തുള്ളിയും നിന്നെ മാത്രം സങ്കല്പിച്ചെന്നിലേയ്ക്കലിയുമ്പോൾ നിന്നെ ഒന്നു കാണാതെ. തൊടാതെ ചുംബിക്കാതെ എങ്ങനെ ഞാൻ മരിയ്ക്കും.... അത്യപൂർവ്വമായ ഒരു വായനാനുഭവം