ഫ്രിഡാ കാലോ വേദനകളുടെയും ആസക്തികളുടെയും ഉദ്യാനത്തിൽ അവസാനം വിരിഞ്ഞപൂവ്. മോഹിപ്പിക്കുന്നതായിരുന്നു അവളുടെ നിലപാടുകളും വരയും ചിന്തകളും വിഭ്രമാത്മകമായ ആത്മചിത്രങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും അവൾ ഏകാന്തതയുടെ ആഴമുള്ള മദ്യചഷകങ്ങളിൽ തുടരെ തുടരെ കരപറ്റാതെ തുഴഞ്ഞുകൊണ്ടിരുന്നു. ജീവിതവും വേദനയും രതിയും പ്രണയവും കമ്മ്യൂണിസവും ആഘോഷമാക്കിയ മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാലോ ഡി റിവേരയുടെ ആത്മഭാഷണങ്ങളും ഡയറിക്കുറിപ്പുകളും.
ദ്രാവിഡനായ ഞാൻ സമൂഹത്തിൻ്റെ വരാന്തയിലൂടെ ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാത്രത്തിൽ നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ രൂപമായ അമ്ലം. ഈ കടലാസിൻ്റെ കവിതയില്ലാത്ത മാർജിനുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു. നിങ്ങൾ എൻ്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി...
ഒരു തൂവൽസ്‌പർശത്താലെങ്കിലും ജീവിതത്തിൽ ഇടപെട്ടവരെ ഓർത്തെടുക്കുന്നതിലൂടെയും അടരടരുകളായി ജീവിതത്തെ കാതലുള്ളതാക്കിത്തീർത്ത അനുഭവങ്ങൾ അനുസ്മരിക്കുന്നതിലൂടെയും ഭാവികാലത്തെ നിർണ്ണയിക്കുവാനുള്ള ഇടപെടലാണ് സംഭവിക്കുന്നത്. ജീവിക്കുന്നതല്ല, ഓർമ്മിക്കുന്നതാണ് ജീവിതം എന്ന ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ വാക്കുകൾ വാസ്‌തവത്തിൽ ഓർമ്മയെഴുത്തിനെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ്. ഓർമ്മിക്കുവാനും ഓർമ്മിപ്പിക്കുവാനും കഴിയുന്ന ജീവിതമാണ് അർത്ഥവത്തായ ജീവിതം. അതിസാധാരണമാകുവാൻ മാത്രം സാധ്യതയുള്ള ജീവിതത്തെ അത്യസാധാരണമാക്കിയ ഒരാളുടെ ഓർമ്മകൾ
തിരുവല്ല മാർത്തോമാ കോളെജിൽ രണ്ടുകൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്നു കേൾക്കുന്നതുതന്നെ ഒരു എനർജിയാണ്. മാർത്തോമാ കോളെജ് എന്നുപറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരുമുറ്റവും കാമുകീകാമുകന്മാരുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിൻ്റെ സൈഡിലെ സ്റ്റെപ്പുകളും വിശുദ്ധപ്രേമങ്ങൾ കൂടികൊണ്ടിരുന്ന ചാപ്പൽ പടവുകളും KSU, SFI സമരങ്ങളും ഒക്കെയാണ്.
ഒരു തീച്ചൂളയിൽ രൂപംകൊണ്ട അമൂല്യമായ മുത്തുകളുടെ ഒരു സമാഹാരമാണ് ഈ സൃഷ്ടി. മാതാപിതാക്കൾക്കും സഹജീവികൾക്കും നൽകേണ്ട പരിഗണനയെ കുറിച്ച് പുതിയ കാലഘട്ടത്തിനു കൊടുക്കുന്ന സന്ദേശത്തെ അഭിനന്ദിക്കാതെ തരമില്ല. പല്ലില്ലാത്ത ചിരികൾ ഏറ്റവും നിഷ്കളങ്കമാണെന്നുള്ളത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലും ഉള്ള കുഞ്ഞുങ്ങളെയും വൃദ്ധൻമാരെയും വീക്ഷിച്ചാൽ മനസിലാകും. ആ വീക്ഷണങ്ങളെയാണ് റസീന ഈ ചെറുകഥകളിലൂടെ നമ്മുടെ മൂന്നിലെത്തിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷ നൽകുന്ന ഹൃദ്യമായ വായനാനുഭവമാണ് 'പല്ലില്ലാത്ത ചിരികൾ'. ഡോ. ആസാദ് മൂപ്പൻ
ജീവിതം മുഴുവൻ പ്രകാശം പരത്തി വർത്തമാനങ്ങളുടെ കയ്‌പും മധുരവും കണ്ണീരും ചിരിയും കിനാവുമെല്ലാം ഓർമ്മതുരുത്തിൽ ഊറിക്കിടക്കും.. ജീവവൃക്ഷത്തിന്റെ വേരുകളിൽ കിനിയുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പ്രിയ മിത്രം പ്രതിഭ സതീഷ് വായനക്കാർക്കായി സമ്മാനിക്കുന്നത്. കണ്ണിലും കനവിലും നിറഞ്ഞൂറിയ അനുഭവങ്ങളുടെ ചിത്രരേഖകളാണീ മൊഴിയനക്കങ്ങൾ. ശാന്തതയാണ് ഈ കുറിപ്പുകളുടെ ഫലശ്രുതിയായി മാറുന്നത്. രഘുമാഷ്
എവിടെയെല്ലാം പിണക്കങ്ങളുണ്ടോ അവിടെയെല്ലാം ഇണക്കമുണ്ടാക്കാൻ തൻ്റെ ചിന്തയും വാക്കും പ്രവൃത്തിയും ഹൃദയപൂർവ്വം ഒഴുക്കിവിട്ട വിശദാന്തരംഗത്വം. തൻ്റെ അടുത്തുവരുന്നവരുടെ ആത്മസ്പന്ദനം തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുകയും ചേർന്നുനില്ക്കുകയും ചെയ്‌ത വെളിച്ചം. തൻ്റെ ജീവിതത്തിലേക്ക് അറിവും വാത്സല്യവും പകർന്നു നല്‌കിയ ഗുരുവിൻ്റെ (സ്വാമി വല്യച്ഛൻ) സാന്നിദ്ധ്യം ലളിതമായ ഭാഷയിൽ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്ന ഓർമ്മപ്പുസ്‌തകം. ഉള്ളിൽ വന്നുനിറഞ്ഞത് അങ്ങനെതന്നെ പകർത്തിവെച്ച സ്വാഭാവികത ഈ പുസ്‌തകത്തെ ഹൃദ്യമാക്കുന്നു. ഷൗക്കത്ത്
ഈ ഓർമ്മചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് കെട്ടിടങ്ങളുടെ പ്രൗഢിയോ വഴിയോരങ്ങളുടെ ഭംഗിയോ അല്ല, അതിനൊക്കെയുമപ്പുറമുള്ള മനുഷ്യനിലെ മനുഷ്യരെയാണ്. പാഠപുസ്തകങ്ങൾ എന്തൊക്കെ പറഞ്ഞാലും അധികാരങ്ങൾ എത്രയൊക്കെ അതിരിട്ടാലും ഭാഷക്കും മതത്തിനുമെല്ലാമപ്പുറത്ത് മറ്റൊരു മുനുഷ്യർകൂടി ജീവിക്കുന്നുണ്ടെന്ന് ആഴത്തിൽ അനുഭവിക്കാൻ ഈ പുസ്‌തകം ഊർജം പകരും.