ആദർശസമരത്തിൻ്റെ തീച്ചൂളകളിൽ സ്വജീവിതം സമർപ്പിച്ച ഇടതുപക്ഷ മനസ്സുകൾ. പീഡനമേൽക്കുന്ന ലോകത്തെങ്ങുമുള്ള അധസ്ഥിത മനുഷ്യൻ്റെ പിടച്ചിലുകളായിരുന്നു അവരുടെ കലാഭൂമിക. ചെറുത്തുനില്പിൻ്റെ പരിമിതമായ അവതരണമായിരുന്നു അവരുടെ ഓരോ കലാസൃഷ്ടിയും. അധികാരത്തിൻ്റെ ഉന്മത്തതയ്ക്കെതിരെ എന്നും മുഖംതിരിച്ചുനിന്ന ഒരുകൂട്ടം സഖാക്കളുടെ സമരസമാനമായ ജീവിതം.
"ഒരാൾക്കും ടിബറ്റിനെ മനസിലാക്കാനാവില്ല; ഞങ്ങളുടെ മതത്തെപ്പറ്റി ചില ധാരണകളില്ലാതെ" -ദലൈലാമ ടിബറ്റിൻ്റെ ആത്‌മീയ നേതാവ് ദലൈലാമ തൻ്റെ നഷ്‌ടപ്പെട്ട രാജ്യത്തെ ഓർക്കുന്നു. അതിജീവനത്തിനായി പോരാടുന്ന ടിബറ്റിൻ്റെ വർത്തമാനമാണിത്. വേദനകൾ നിറഞ്ഞ, ചോരകിനിയുന്ന ഒരു വർത്തമാനം.
മലാലായ ജോയയ്ക്ക് നാലുദിവസം പ്രായമുള്ളപ്പോഴാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ ആക്രമിക്കുന്നത്. പാക്കിസ്ഥാനിലെയും ഇറാനിലെയും അഭയാർത്ഥി ക്യാമ്പുകളിലായിരുന്നു ജോയയുടെ കുട്ടിക്കാലം 1990-കളുടെ അവസാനം താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ജോയ മടങ്ങിയെത്തി. അവിടെ അവർ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒളിസംഘടനകളിൽ പ്രവർത്തിച്ചു.
അറിയാതെ നമ്മളെ തുറിച്ചുനോക്കുന്ന മീൻ കണ്ണുകളാണ് ശരിക്കും ബാല്യകാലം, ചത്തുപൊങ്ങിയശേഷമല്ലെന്നു മാത്രം. ബിജു ഓർത്തെടുക്കുന്ന ഇത്തിരിക്കുഞ്ഞൻ കാര്യങ്ങൾ വായനക്കാരിൽ ഇമ്മിണി വല്യ കാലത്തെ അടയാളപ്പെടുത്തുന്നു. മീൻ നോട്ടത്തിൻ്റെ മധുരം പിന്നെ പിന്നെ സങ്കടമായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് ബാല്യം. ഒരിക്കൽകൂടി അനുഭവിച്ചറിയാൻ കഴിയാത്ത ആ കാലം ബിജുവിൻറെ എഴുത്തിലൂടെ തിരിച്ചുകിട്ടുന്നു. കുഴിയിലേക്ക് ഊളിയിട്ടു പോകുന്ന ആനയും മുറിവേൽക്കാത്ത ആനക്കളിയും നാടറിയാത്ത വാറ്റുകാരനും ബിജുവിനെ വായിക്കുമ്പോൾ ഞാനും നിങ്ങളുമാകുന്നുണ്ട്. അതുതന്നെയാണ് ഈ പുസ്‌തകത്തിൻ്റെ രസച്ചരട്.
ഇത്തിരിപ്പോന്ന പൂച്ചകൾ മഹാസംഭവങ്ങളാണെന്നു പ്രകീർത്തിക്കുന്ന അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും എന്നീ ലഘുനോവലുകളുടെ സമാഹാരം. അനുഭവങ്ങളും വസ്‌തുതകളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമന്വയിച്ച് മനുഷ്യനും ജീവപ്രകൃതിയും തമ്മിലുള്ള പാരസ്പരികബന്ധത്തെ ഹ്യദ്യമായി ആവിഷ്കരിക്കുന്ന സവിശേഷ കഥാപ്രപഞ്ചം. ജീവിതാവബോധത്തിൻ്റെ അതിസൂക്ഷ്‌മതലങ്ങളിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ജീവജാലചിത്രീകരണം. ഒപ്പം, ജീവിതം പൂർവ്വനിശ്ചിതമോ ആകസ്‌മികമോ എന്ന ചോദ്യത്തിൻ്റെയും ജീവിതാരാമത്തിലെ വിളയേത്, കളയേത് എന്ന അന്വേഷണത്തിൻ്റെയും ക്രോഡീകരണവും.
"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.
ഇയാൾ ചിലപ്പോൾ ആപ്പിൾ വിൽക്കുന്നതുകാണാംആപ്പിളെ, ആപ്പിളെ ഹവ്വടെ ആപ്പിളേ...... ചിലപ്പോൾ ബ്രാ, ജെട്ടി, ബനിയൻ, ജെട്ടി ജെട്ടി ബനിയൻ, റോസേ റോസേ റോസിൻ്റെ ജട്ടിയേ... ചിലപ്പോൾ ഷർട്ടുകൾ, ഷെർട്ടെ ഷെർട്ടെ... ജാക്കിൻ്റെ ഷർട്ടേ... തിരക്കുപിടിച്ച് ഭക്തരും മാന്യരും ബസ്സു പിടിക്കാൻ ഓടുന്നവരും മതേതരും നിന്നേക്കാം. വാങ്ങിയേക്കാം. വിളിച്ചു വിളിച്ചു ചിലപ്പോൾ ഇയാൾ കബ്‌ത കബ്‌ത എന്നും വിളിച്ചുകൊണ്ടിരിക്കും. പെട്ടികൾ നിരത്തി ഇയാളൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയിരുന്നും നിന്നും കിടന്നും ഇയാൾ ബ്രഹ്‌മാണ്ഡ പുസ്‌തകങ്ങൾ വായിക്കും. ജീബിതത്തെപറ്റി ഗഹനമായി ആലോചിക്കും. തെരുക്കവിതകൾ മലയാള കാവ്യപണ്ഡിതന്മാർക്കു മനസ്സിലാവാത്ത ഭാഷയിൽ എഴുതും. അത് ഇയാളുടെ മാത്രം ഭാഷയാണ്. ഇയാൾ ഉണ്ടാക്കിയ ഭാഷയാണ്. ഇയാൾ വളർന്ന, പ്രണയിച്ചു, വ്യസനിച്ച, ചിരിച്ച, സ്നേഹിച്ച, നിലവിളിച്ച ഭാഷയാണത്. അതിൽ ലോകഭാഷകളെല്ലാം കലർന്നിരിക്കും. റാഷ്
കുടിച്ചുതീർക്കാൻ നീക്കിവെക്കുന്ന രാത്രിക്കുപ്പിയുടെ അവസാന മദ്യഭാഗംപോലെയാണ് നീ പറയുന്നവിടപറയലുകൾ. "ഇന്നേക്ക് ഞാൻ പോയ് വരട്ടെയെന്ന" നിൻ്റെ ഓരോ യാത്രപറച്ചിലുകളും ഒരു നിമിഷം എന്നെ അനാദിയായ കടൽത്തീരത്തെത്തിക്കുന്നു. കാലവാഹിനിയായ ആ ജലഭൂപടത്തിനു മുന്നിലെന്നപോലെ നിൻ്റെ അഭാവം തുടർന്ന് സൃഷ്ടിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന നിശബ്ദത എന്നെ എപ്പോഴേ അസുഖകരമായ അവസ്ഥകളിലേക്കു തള്ളിവിട്ടു തുടങ്ങിയിരിക്കുന്നു.... സത്യം. (ഫ്രാൻസ് കാഫ്മയുടെ ഡയറിയിൽനിന്ന് ) തിരമാലകൾ പോലെ സ്നേഹം പതയുന്ന ആത്മസൗഹൃദങ്ങളുടെ ആമുഖവചനങ്ങളാണി പുസ്തകം. ഓർമകളുടെയും ഓർത്തെടുക്കലുകളുടെയും പുനരെഴുത്തിൻ്റെയും പുസ്തകം.
ഒന്നും മോഹിച്ചിട്ടുവന്നവനല്ല ഞാൻ. അറിയാവുന്ന ഒരു ജോലി, അത് നന്നായി ചെയ്തു. അതിനെക്കുറിച്ചെനിക്കുറപ്പുണ്ട്. മലയാളികളുടെ ചുണ്ടുകളിൽ എൻ്റെ ചില പാട്ടുകളെങ്കിലുമുണ്ട്. അവർ ചിലപ്പോഴൊക്കെ അത് മൂളുന്നുണ്ടെന്നും എനിക്കറിയാം. ഒന്നുമില്ലാതെ വന്നവന് അത്തരം ചില നല്ല അറിവുകൾ തന്നെയാണ് ഏറ്റവും വലിയ നിധി. പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ്റെ ആത്മകഥാക്കുറിപ്പുകൾ
ഒരു വ്യക്തിയിലെ സ്വാർത്ഥം ഉടഞ്ഞ് അയാൾ ജീവിതത്തിൽ എങ്ങനെ ഇല്ലാതായിപ്പോകുന്നു. അയാളിലെ അയാൾ എങ്ങനെ ഭൂമിയിൽ പരിവർത്തനത്തിന് വിധേയമാകുന്നു. ആളുകൾക്കിടയിൽ അയാൾ നടത്തിയ നായാട്ട് എങ്ങനെ ഭസ്മമായി. ജീവിതത്തിൻ്റെ പൊടിഞ്ഞുപോകാത്ത ഓർമ്മകളുടെ കരിയിലകൾകൊണ്ട് മെനഞ്ഞെടുത്തതാണ് അപരകഥ. കെ.പി.മുരളീധരൻ്റെ ചിത്രീകരണം
ഓർമ്മകൾ അടഞ്ഞകണ്ണുകളുടെ നടകളിറങ്ങുമ്പോൾ എന്നെ കാത്തിരുന്ന ഓർമ്മകളുടെ നാമ്പുകൾ പിന്നെയും തലയാട്ടാൻ തുടങ്ങി. തിക്കിത്തിരക്കി പടിക്കലോളം അവയെന്നെ പിൻതുടർന്നുവന്നു. പിന്നെ അറച്ചുനിന്നു. ഞാൻ കടലിലേക്ക് വളളമിറക്കി. അകലുന്ന എന്നെ നോക്കി കരയിൽനിന്നവർ കൂട്ടത്തോടെ ആളുവാൻതുടങ്ങി.