ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് 2019ലെ 'അയ്യപ്പഭക്തസംഗമ'ത്തിൽ മുദ്രാവാക്യം വിളിച്ച അമൃതാനന്ദമയിയെക്കുറിച്ച് 20 വർഷം മുമ്പ് എം.എൻ വിജയൻ പറഞ്ഞ വാക്കുകൾക്ക് രാഷ്ട്രീയാത്മീയതയുടെ ഈ കാലത്ത് നിശിതമായ ഒരു പ്രവാചക സ്വഭാവം കൈവരുന്നു. വിജയൻ മാഷ് മരിച്ചിട്ടില്ലെന്നും ഈ കാലത്തോടും അദ്ദേഹം ജാഗ്രതയോടെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും തെളിയിക്കുന്ന അഭിമുഖ സമാഹാരം.
ഭീംസെൻ ജോഷിയുടെ ജീവിതവും സംഗീതവും. കടുത്ത യഥാർത്ഥ്യങ്ങളെ നേരിടുന്ന ഇന്ത്യൻ ജീവിതത്തിൻ്റെ കഷ്ടതകൾ കൂട്ടിത്തുന്നിയ സംഗീതമാണ് ഭീംസെന്നിന്റേത്. അതിനാൽതന്നെ സുഖലാവണ്യത്തിൻ്റെ അലകളിലൊതുങ്ങാതെ അത് രാഗഭാവത്തിൻ്റെ സമഗ്രതയെ തേടുന്നു. സാധാരണ സംഗീതം ഇഷ്ടപ്പെടുന്ന ആസ്വാദകൻ്റ അഭിപ്രായത്തിൽ നന്നേ പരുക്കനാണ് അദ്ദേഹത്തിൻ്റെ ശബ്ദം. ഒരു തരളലാവണ്യമല്ല അദ്ദേഹം ശബ്ദംകൊണ്ടു തേടുന്നത്. മറിച്ച് ആഴങ്ങളുടെ അപാരതയും അനന്തതയുടെ അതിരുകളുമാണ്. ഒരു മഹാഗായകൻ്റെ സംഗീത ജീവിതം
ജർമ്മനിയിൽ ഫാസിസം സാദ്ധ്യമാക്കിത്തീർത്തത് സദാചാരത്തിൽ ലോകം വിശ്വസിച്ചുകൊണ്ടിരുന്നതിനാലാണ് ഒരിക്കലും ഒരു പുതിയകാര്യവും അകത്തുകടക്കാൻ കഴിയാത്തവിധം ഒരു ഇരുമ്പുകവചംകൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ കളങ്കമാക്കിത്തീർക്കുക എന്നത് ഫാസിസത്തിൻ്റെ മൗലികകാര്യമാണ്. അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യത്തിൽ പ്രസക്തമാകുന്ന പുസ്തകം.
തൻ്റെ വീക്ഷണങ്ങളെയല്ല, അതിനോട് സമരസപ്പെടുത്തി ജീവിതത്തെ, അതിൻ്റെ ലഹരിയെ, ആനന്ദങ്ങളെ, അസഹനീയമായ ദുഃഖങ്ങളെയൊക്കെ ചിത്രീകരിക്കാനും രൂപവൽക്കരിക്കാനുമൊക്കെയാണ് അയാൾ ചിത്രകലയും ശില്പകലയും ഉപയോഗപ്പെടുത്തിയത്. സഹജീവിബോധത്തോടെ അയാൾ സ്വന്തം സ്വാതന്ത്ര്യത്തിനു മുൻതൂക്കം നൽകി. ആ സ്വാതന്ത്യ്രത്തിൽ, കലാബോധത്തിൽ രാഷ്ട്രീയക്കാരനും ഖനിത്തൊഴിലാളിയും കവിയും പട്ടാളക്കാരനും തോട്ടിയും കച്ചവടക്കാരനും ഒക്കെയുണ്ടായിരുന്നു.. അനേകം കലാപരിസരങ്ങളിലേക്കു് ഇടംവലം നോക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപകടകരമായ വിസ്തൃത ബോധത്തോടെ നിരന്തരം കടന്നുചെന്ന പ്രതിഭയായിരുന്നു പിക്കാസോ. മനുഷ്യൻ ഇല്ലായ്മ ചെയ്യപ്പെടുന്ന ഏതു പ്രക്ഷോഭങ്ങൾക്കും കൂട്ടായ്മകൾക്കും എതിരെ പിക്കാസോയുടെ കല എതിർത്തുനിന്നു...
മനുഷ്യൻ്റെ പ്രവൃത്തികളെയും അർത്ഥരാഹിത്യങ്ങളെയും നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിധിയുടെ ക്രൂരഫലിതങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ പിൻ്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കെറ്റിനെ അതിശയിച്ചു. ഒരേസമയം ആൾക്കൂട്ടത്തിലെ കുഴലൂത്തുകാരൻ കോമാളിയായും നഗ്നനായ യാചകനായും അയാൾ വെളിച്ചം വീഴാത്ത വേദിയിൽ കാത്തുനിന്നു. ഇനിയും എത്തിയിട്ടില്ലാത്ത തൻ്റെ പ്രേക്ഷകനായി...
പഠനം പരീക്ഷയ്ക്കുവേണ്ടിയാകുമ്പോൾ അതൊരു യാത്രിക പ്രക്രിയയാകുന്നു. അക്ഷര മാലയുടെ യാന്ത്രികമായ ആവർത്തനമല്ല സാക്ഷരത. പഠിതാവിന് അത് സാവകാശം ബോധം വളർത്തണം. ഈ ലോകത്തിലെ അവനവൻ്റെ സാന്നിധ്യത്തെക്കുറിച്ചു വിമർശനാത്മകമായ ധാരണ ഉണ്ടാക്കണം, സൗന്ദര്യമുള്ള, പുഞ്ചിരിക്കുന്ന ദമ്പതികൾ നിൽക്കുന്ന അലങ്കരിച്ച ചെറുവീടുകൾ പഠനപുസ്തകങ്ങളിൽ വരച്ചുചേർത്തിരിക്കും. പക്ഷെ വീട്ടിൽനിന്നും സ്കൂളിലേക്കുള്ള നടവഴികളിലെങ്ങും അവൻ കാണുന്നത് സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ അസമത്വത്തിൻ്റെ ദുരന്ത ചിത്രങ്ങളാണ്. പഠിക്കുന്ന കവിതകളും ഭവനകളും യാഥാർഥ്യത്തിൽ നിന്നകറ്റി അവരെ വെറും സ്വപ്ന ജീവികളാക്കുന്നു. സത്യത്തെ മാറ്റിമറിക്കുന്ന ഈ പഠനങ്ങളിൽ സാക്ഷരതയെവിടെ? ധാർമ്മികതയെവിടെ? ഈ ലോകത്തു ജീവിക്കാനുതകുന്ന എന്തെങ്കിലും ഈ പഠന പദ്ധതിയിലുണ്ടോ?
നൃത്തം ചെയ്യുന്ന ഭഗവാൻ ശിവൻ്റെ മനോഹരമായ ചിത്രങ്ങളും പ്രതിമകളും പ്രപഞ്ചതാണ്ഡവത്തിൻ്റെ ദൃശ്യബിംബങ്ങളാണ്. അതുപോലെതന്നെയാണ് ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാർ ഫോട്ടോഗ്രാഫ് ചെയ്ത ബബിൾചാംബർ അടയാളങ്ങൾ. അത്യാധുനികവും വികസിതവുമായ നമ്മുടെ പാശ്ചാത്യ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു ലഭ്യമായ ശിവതാണ്ഡവത്തിൻ്റെ നവീന പതിപ്പാണവ. അത്രതന്നെ സുന്ദരവും ആഴമാർന്നതുമാണ് അതിൻ്റെ പ്രഭാവം. ഇരുസന്ദർഭങ്ങളിലും സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും ശാശ്വത നൃത്തത്തെ നാം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രകൃതിപ്രതിഭാസങ്ങളുടെയും അടിത്തറയാണിത്. എല്ലാ അസ്തിത്വങ്ങളുടെയും അടിത്തറ.
ഒരു അരാജകവാദിയുടെ അപകടമരണം' ആദ്യവായനയിൽ തീവ്ര ഇടതുപക്ഷചിന്തയോ അരാജകവാദമോ മുന്നോട്ടുവയ്ക്കുന്ന ഒരു കൃതിയാണെന്നു തോന്നിയേക്കാം. വാസ്തവത്തിൽ അങ്ങനെയല്ല. കാരണം, ഭരണകൂടത്തിൻ്റെ ഭീകരതയാണ് ഈ നാടകത്തിൻ്റെ കേന്ദ്രബിന്ദു. അരാജകവാദവും തീവ്രവാദവും ഭരണകൂടഭികരതയുടെ എതിർധ്രുവങ്ങളെന്നനിലയിൽ മാത്രമാണ് പ്രസക്തം, അല്ലാതെ ആ വാദങ്ങളുടെ സമർത്ഥനമല്ല നാടകത്തിൻ്റെ ഉദ്ദേശ്യം: