മൃഗയയിൽ ഉന്നത്തിലിരിക്കുന്ന താരള്യത്തിലേക്ക് ദയാരഹിതമായി പാഞ്ഞുകയറുന്ന മുർച്ചയല്ല പ്രേമം, അത് സ്വന്തം ശരീരത്തിൻ്റെ നഗ്നതയെന്നപോലെ വിശുദ്ധവും നനവാർന്നതുമായ ഒരു തിരിച്ചറിവാണ്. വന്യമായ സ്നേഹങ്ങളെ വഹിക്കുന്ന ഭാവാന്തരങ്ങളുടെ ഗന്ധകഭാഷ വായനക്കാർ ഈ കൃതിയിൽ കണ്ടെത്തും. പ്രണയത്തിൻ്റെ ഏറ്റവും ആധികാരികമായ ഭാഷ്യം
വർഷത്തിൽ മൂന്നോ നാലോ പുസ്തകം വീതം നാരായണഗുരുവിനെ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകൃതമാകാറുണ്ട്. ഗ്രന്ഥകർത്താക്കളുടെ കൂട്ടത്തിൽ സാഹിത്യനായകന്മാരും അല്ലാത്തവരും പെടും. അവയിൽ നിന്നെല്ലാം വ്യത്യസ്തം എന്നുതന്നെ പറയണം ഈ പുസ്തകം. ഭാരതത്തിൻ്റെ ആദ്ധ്യാത്മികതയിൽ അതീവതല്പരനായ ഒരു ഭാരതീയകാവ്യശാസ്ത്രവിശാരദൻ, ഒരു ഋഷികവിയുടെ ആത്മാവുമായി സംവദിക്കാൻ നടത്തിയ പരിശ്രമത്തിൻ്റെ പരിണതഫലമാണ് ഈ ചെറുഗ്രന്ഥം. സ്വാമി മുനി നാരായണപ്രസാദ്
ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രഘട്ടങ്ങളിൽ ഒന്നാണ് മദ്ധ്യകാലഘട്ടം. ഇന്ത്യൻ സമൂഹരൂപീകരണത്തിലെയും ഇന്ത്യയിലെ ജനസംഖ്യാരൂപീകരണത്തിലെയും മതസ്വത്വനിർമ്മിതിയിലെയും പ്രധാനപ്പെട്ട ഘട്ടവുമാണത്. എന്നാൽ ഇത്രയും സവിശേഷമായതും ചരിത്രപരമായി ഇത്രയും പ്രാധാന്യമുള്ളതുമായ ഒരു കാലഘട്ടത്തെ രചനാപരമായി കൈകാര്യം ചെയ്തിരിക്കുന്നവിധം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ സാമൂഹിക വികാസചരിത്രത്തെയും സമൂഹരൂപീകരണ പന്ഥാവുകളെയും കുറിച്ചുള്ള ആധികാരികരേഖ.
ഇന്ത്യയിലെ മർദ്ദിത ജനകോടികൾ ബഹിഷ്കൃതരാവുന്നതിനു പിന്നിലെ പ്രധാനഘടകം ജാതീയതയിൽ അധിഷ്ഠിതമായ വംശീയ ഏറ്റിറക്കങ്ങളാണ്. എന്നാൽ വളരെ വൈകിമാത്രമാണ് ഈ യാഥാർത്ഥ്യം ഇന്ത്യൻ പൊതുബോധത്തിൽ ചർച്ചചെയ്യപ്പെട്ടുതുടങ്ങിയത്. ഇന്ത്യയെ കാർന്നുതിന്നുന്ന ഈ മനുഷ്യവിരുദ്ധതയെ പ്രതിരോധിക്കുക എന്ന കർത്തവ്യമാണ് പ്രാചീന, മധ്യകാല, കോളനികാല, സ്വാതന്ത്ര്യാനന്തരകാല ഇന്ത്യയിൽ ജ്ഞാനാർജ്ജിതരൊക്കെയും ചെയ്തിട്ടുള്ളത്. ഒരു മനുഷ്യനുമേൽ മറ്റൊരു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന, ഒരു മനുഷ്യനുതാഴെ മറ്റൊരു മനുഷ്യനെ സ്ഥാപിക്കുന്ന ഈ മനുഷ്യവിരുദ്ധ കാഴ്ചപ്പാടിൻ്റെ അടിത്തറയാണ് ഇന്ത്യയുടെ സാമ്പത്തിക, സാംസ്കാരിക, മത, വിജ്ഞാന, രാഷ്ട്രസംബന്ധ, ആത്മീയ മേഖലകളിലെല്ലാം ജീർണത സൃഷ്ടിച്ചത്. മനുഷ്യവിരുദ്ധവും ഭാവിനാശത്തിൽ അധിഷ്ഠിതവുമായ പ്രയോഗരീതികൾക്ക് കീഴ്പ്പെട്ടുപോയ പ്രസ്ഥാനങ്ങളും മതങ്ങളും കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ പുലർത്തിയ ഏകപക്ഷീയതകളെ അടയാളപ്പെടുത്തുന്ന പുസ്തകം.
ഭയാനകമായ ഒരു മരുഭൂമിയും പരിഷ്കാരത്തിൻ്റെ പിന്നണിയിൽ കിടക്കുന്നവരുടെ നാടുമായ അറേബ്യയിലാണ് ഇന്നത്തെ സംസ്കാരങ്ങൾ ഉടലെടുത്തതെന്നോ! ന്യായമായും അറേബ്യയുടെ ഇന്നത്തെ (അരനൂറ്റാണ്ടു മുമ്പുള്ള) സ്ഥിതിവച്ച് ഈ ചോദ്യം ഉന്നയിക്കാം. പക്ഷേ പ്രാകൃതകാല അറേബ്യയുടെ സ്ഥിതി ഇതല്ലായിരുന്നു. ഒരു ഉത്തമപരിഷ്ക്കാരം കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യമായ വളക്കൂറുള്ള കൃഷിനിലങ്ങളും കന്നുകാലി സമ്പത്തും പെട്രോളിയം ഉറവകളും സ്വർണ്ണമണൽ, ചെമ്പിൻ്റെയും വെള്ളിയുടെയും ഖനികൾ, കനമരവനങ്ങൾ എന്നിവ അവിടെ അന്ന് സുലഭമായിരുന്നുവെന്നതിന് തെളിവുകളുണ്ട് ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തിൽ പുരാണേതിഹാസങ്ങളുടെ പുനർവ്യാഖ്യാനത്തിലൂടെ മാനവസംസ്കാരത്തിൻ്റെ ആദിമപ്രഭവങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ