പ്രണയത്തിലായിരിക്കുമ്പോൾ ധ്യാനം നേടുക എന്നത് പ്രയാസകരമാണ്. കാമുകൻ നിലനിൽക്കുന്നുവെന്നും പ്രണയമുണ്ടെന്നുമുള്ള ആ ആശയം, ആ അനുഭവം അതുമതി ഒരു സ്ത്രീ നിറവ് അനുഭവിക്കുന്നു. അവൾ ജീവനോടെ നിലകൊള്ളുന്നു. പ്രണയിയും പ്രിയപ്പെട്ടതും ഒന്നായി മാറുന്ന ബിന്ദുവിലേക്ക് ഈ സ്നേഹത്തിലൂടെമാത്രമേ അവൾ എത്തിച്ചേരു. അപ്പോഴാണ് ധ്യാനം സംഭവിക്കുന്നത്. കോറിഗോൺ പാർക്കിലെ മഹാമാന്ത്രികൻ പ്രണയത്തിൻ്റെയും ധ്യാനത്തിൻ്റെയും ആത്മരഹസ്യങ്ങൾ പറയുന്നു.
ഞാൻ ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ നിലനില്പിനുവേണ്ടിയാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ ഇരുപതിനായിരം കോടിയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാണ് എനിക്കെതിരേയുള്ള നീക്കങ്ങൾ. എനിക്കാരെയും ഭയമില്ല. അവർക്കെന്നെ മനസ്സിലായിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല. എൻ്റെ പേര് സവർക്കർ എന്നല്ല. ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പുചോദിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ.