ആദാമിൻ്റെ വാരിയെല്ല് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ഞാൻ ആദ്യകാലം മുതലേ ഊന്നൽ കൊടുത്തിട്ടുള്ളത് സ്ത്രീകളുടെ ജീവിതം പ്രത്യയശാസ്ത്രമായി വരുന്ന സിനിമകൾ ചെയ്യുന്നതിനാണ്. സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. അത്തരം സിനിമയും സൊസൈറ്റിയുമാണ് ഞാൻ കണ്ടെത്താൻ ആഗ്രഹിക്കുന്നത്. ഒരു ഫിലിം മേക്കറെന്ന നിലയിലുള്ള എൻ്റെ സ്വാതന്ത്ര്യം പതിപ്പിക്കപ്പെടുന്നത് എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുവാൻ കഴിയുന്നതിലൂടെയാണ്. ആദാമിൻ്റെ വാരിയെല്ലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ബാക്കുമെല്ലാം ആ അർത്ഥത്തിൽ എൻ്റെ ആഗ്രഹത്തിൻ്റെ സാക്ഷാൽക്കാരങ്ങളാണ്.
മദ്ധ്യവർഗ്ഗ ജീവിതത്തിൻ്റെ സന്ദിഗ്‌ധതകളും ആകുലതകളും മറകീറിയെറിഞ്ഞ് തിരശ്ശിലയിൽ പുനരവതരിക്കുന്നു. ഒരു ഭാവഗീതംപോലെ മലയാള മനസ്സിൽ മായാതെനിൽക്കുന്ന ഒരു ക്ലാസിക് സിനിമയുടെ അഭ്രഭാഷ്യം.
വർത്തമാനകാല ഇന്ത്യയുടെ വിചിത്രമായ രാഷ്ട്രീയസാഹചര്യത്തിൽ ഭരണക കുടങ്ങളും അവയുടെ തലപ്പത്തുള്ള രാഷ്ട്രീയ നേതൃത്വങ്ങളും എങ്ങനെയാണ് യുവതലമുറയെ, വിശേഷിച്ചും വിദ്യാർത്ഥി സമൂഹത്തെ, അഭിമുഖീകരിക്കുന്നതെന്ന് ഈ സിനിമകൾ ചർച്ചചെയ്യുന്നു. ഇന്ത്യയിലെ മൂന്നു പ്രധാനപ്പെട്ട സർവ്വകലാശാലകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഇൻ ദ ഷെയ്‌ഡ് ഓഫ് ഫോളൻ ചിനാർ, മാർച്ച് മാർച്ച് മാർച്ച്, ദി അൺബെയറബ്ൾ ബീയിങ് ഓഫ് ലൈറ്റ്നെസ് എന്നീ വിവാദ ഡോക്യുമെൻ്ററി സിനിമകളുടെ തിരനാടകങ്ങൾ.
പ്രതിഭ ഏത് ഇരുട്ടിലും പ്രതീക്ഷയുടെ വിളക്കു തെളിയിക്കും. പ്രതിസന്ധി എത്ര വലുതാണോ അതിലും വലുതായിരിക്കണം നമ്മുടെ പ്രതീക്ഷകൾ. ആരൊക്കെ നഷ്ടപ്പെട്ടാലും എന്തൊക്കെ നഷ്ടപ്പെട്ടാലും പ്രതീക്ഷയുടെ ഒരുകണം ബാക്കിയുണ്ടെങ്കിൽ നാം ആ സ്വപ്നസാക്ഷാത്കാരത്തിലെത്തും. തൻ്റെ ജീവിതാഭിലാഷം പൂർണ്ണതയിലെത്തിക്കാനുള്ള ഒരു പെൺകുട്ടിയുടെ അതിജീവനശ്രമങ്ങൾ. സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നതുപോലെ സിനിമാക്കഥകൾ കേൾക്കാനും ആർക്കാണ് താല്പ്‌പര്യമില്ലാത്തത്. ആരും നിർമ്മിച്ചിട്ടില്ലാത്ത് ഒരു സിനിമാക്കഥ വായിച്ചു ഭാവനയിൽക്കാണാൻ അവസരം കിട്ടിയാൽ എന്തിന് നാം ആ അവസരം നഷ്ടപ്പെടുത്തണം? വായനക്കാരെ ഉദ്വേഗത്തിൻ്റെ കൊടുമുടി കയറുവാൻ സഹായിക്കുന്ന ഒരു തിരക്കഥ. ആവേശം ആകാശത്തോളം