പാറച്ചുവരുകളിലും കളിമൺ കട്ടകളിലും ഭാഷ ജ്വലിപ്പിച്ച അജ്ഞാതനാമാക്കളായ ആദ്യകാലകവികൾ മുതൽ, ഭാഷയിൽ ജ്വലനങ്ങൾ തീർക്കുന്ന സമകാലികർവരെയുള്ള വലിയൊരു ജനതയാണ് കവിതയുടെ ഭൂമി നിർമ്മിച്ചവർ. അവർ തെളിച്ച വഴി വെളിച്ചങ്ങൾ ജീവിതത്തിൻ്റെ ആനന്ദ-ദുഃഖ-പ്രതിസന്ധികാണ്ഡങ്ങളിൽ വെള്ളിവെളിച്ചമായി തെളിയുന്നു.