വളർന്ന് പുതുപുതുരൂപം മാറുന്ന നമ്മുടെ ശരീരത്തിലിരുന്നു നാം എല്ലാം കാണുകയാണ്. ആത്മപരിണാമത്തിൻ്റെ അന്ത്യം നോക്കു. മാംസദഹനത്തിൻ്റെ ചൂട് വെയിൽമണമായി മാറുന്നു. തോട്ടൊഴുക്കിലും കാറ്റിലും ഉപേക്ഷിക്കപ്പെട്ട ശ്വാസം നിന്നുവിറയ്ക്കുന്നു. മണ്ണിൽ പൂണ്ടുകിടന്നു ദ്രവിക്കുന്ന അസ്ഥികൾക്കുള്ളിലും എന്തിൻ്റെയോ ജനിതകം അവശേഷിക്കുന്നു. ഈ പ്രപഞ്ചത്തിൽ കണ്ടതിനെല്ലാം പരസ്പരബന്ധവും തുടർച്ചയുമുള്ള സ്ഥിതി അത്ഭുതകരമായ ഒരു സത്യത്തിലേക്കു വിരൽചൂണ്ടുന്നു. ഹൃദയം കൊതിക്കുന്ന ഭൂമിയിലെ അനന്തവസന്തമായ ഓർമ്മകൾ
ഒരേ സമയം ആത്മനിന്ദ തോന്നുന്നതുകൊണ്ടാകാം ആത്മപ്രശംസയ്ക്ക് പഴുതുനോക്കുന്നത്. ഉദ്ഘാടനത്തേക്കാൾ താല്പര്യം അനുശോചനത്തിലാണ്. സത്യം വഴങ്ങാതെനിൽക്കുന്നതും അതിന്മേലുള്ള പൊരുന്നിരിപ്പിന് ക്ഷമയില്ലാത്തതുംകൊണ്ട് സദാ ദുഃഖഭാവത്തിലിരിക്കും. സ്വന്തം ജീവിതവും ഒരു നുണക്കഥയായി പറയാനാണിഷ്ടം.... ഇതിനെല്ലാം മേലേയാണ് 'വാങ്മയം' എഴുതിത്തുടങ്ങിയത്. വെറും രസം അത്രേയുള്ളൂ. ക്ഷമിക്കുക. വായിക്കണമെന്നില്ല. കവികളെയും മരങ്ങളെയും സാക്ഷിയാക്കിയെഴുതിയ ഒരു കവിയുടെ കാവ്യചിന്തകൾ. രേഖാചിത്രങ്ങൾ: കാഞ്ചന.എസ്
ഒരു വ്യക്തിയിലെ സ്വാർത്ഥം ഉടഞ്ഞ് അയാൾ ജീവിതത്തിൽ എങ്ങനെ ഇല്ലാതായിപ്പോകുന്നു. അയാളിലെ അയാൾ എങ്ങനെ ഭൂമിയിൽ പരിവർത്തനത്തിന് വിധേയമാകുന്നു. ആളുകൾക്കിടയിൽ അയാൾ നടത്തിയ നായാട്ട് എങ്ങനെ ഭസ്മമായി. ജീവിതത്തിൻ്റെ പൊടിഞ്ഞുപോകാത്ത ഓർമ്മകളുടെ കരിയിലകൾകൊണ്ട് മെനഞ്ഞെടുത്തതാണ് അപരകഥ. കെ.പി.മുരളീധരൻ്റെ ചിത്രീകരണം