ഞാൻ ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ നിലനില്പിനുവേണ്ടിയാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ ഇരുപതിനായിരം കോടിയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാണ് എനിക്കെതിരേയുള്ള നീക്കങ്ങൾ. എനിക്കാരെയും ഭയമില്ല. അവർക്കെന്നെ മനസ്സിലായിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല. എൻ്റെ പേര് സവർക്കർ എന്നല്ല. ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പുചോദിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ.