ഇതൊരു ജീവചരിത്ര ഗ്രന്ഥമല്ല.. ആത്മകഥയുമല്ല... താൻപോരിമകളും കുടുംബവാഴ്ചകളും ആസക്തികളും അധികാരബോധങ്ങളും മാത്രം രാഷ്ട്രീയക്കുപ്പായമിട്ടു മുന്നിട്ടുനടക്കുന്ന കാലത്ത്, ഇതൊന്നുമല്ല രാഷ്ട്രീയമെന്നും ഇങ്ങിനെയൊന്നുമല്ല രാഷ്ട്രീയമെന്നും ഓർമിപ്പിക്കുന്ന ഒരാൾ. അയാളുടെ കലഹങ്ങളെല്ലാം ബോധ്യങ്ങൾക്കു നേരെയുള്ള ചോദ്യംചെയ്യലുകളോടും കാപട്യങ്ങളോടുമായിരുന്നു. നിലപാടില്ലായ്മകളോടായിരുന്നു. മറുതലയ്ക്കൽ ആരെന്നുനോക്കാതെ മുതുകുവളഞ്ഞവർക്കു നടുവിൽ നട്ടെല്ലുള്ളവൻ നിവർന്നുനിന്നു വിരൽ ചൂണ്ടിയപ്പോൾ അത് അഹങ്കാരത്തിൻ്റെ മറുപേരായി, ധാർഷ്ട്യമായി.. കാലദോഷം..ആ ധാർഷ്ട്യത്തിൻ്റെ പുസ്തകമാണിത്. നിലപാടുകളുടെ അൾത്താര. പിണറായി വിജയനെന്ന വാക്കിനു് രണ്ടു പക്ഷങ്ങളില്ല.. ഒരുപാട് വ്യാഖ്യാനങ്ങളില്ല... അത് രക്തമിറ്റുന്ന കൈപ്പത്തിപോലെ ചരിത്രത്തോട് സംസാരിച്ചുകൊണ്ടേയിരിക്കും.