പല പ്രഭാതങ്ങളിലും സായന്തനങ്ങളിലും നിൻ്റെ ദൂതൻ വന്ന് എൻ്റെ ഹൃദയത്തിൽ അടക്കം പറഞ്ഞിട്ടുപോയി. സമയമായെന്നു തോന്നുന്നു. എല്ലാ കർമ്മങ്ങളിൽനിന്നും വിരമിക്കാൻ. വായുവിൽ നിൻ്റെ സുസാന്നിധ്യത്തിൻ്റെ അതിലോലമായ ഒരു മാദകമാധുര്യം കലർന്നിരിക്കുന്നു.
ഗാന്ധിജി, താൻ ചെയ്തത് ഹിമാലൻ മണ്ടത്തരമാണെന്ന് ഉറക്കെപറയും. മനശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിൽ ഒരു മസോക്കിസ്റ്റിനെയും ഒരു സാഡിസ്റ്റിനെയും ഒന്നിച്ചുകാണും. എന്നാൽ അങ്ങനെതന്നെയായിരുന്നില്ലേ ക്രിസ്തുവും. നമ്മുടെ മനസ്സിനും ബുദ്ധിക്കും ഹൃദയത്തിനും എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണ് ക്രിസ്തുവും ഗാന്ധിയും. തൻ്റെ ഹൃദയത്തിനുള്ളിലെ ഗാന്ധിയെ ഗുരു നിത്യചൈതന്യയതി കണ്ടെത്തുന്നു. യതിക്കുമാത്രം കഴിയുന്ന തനിമയോടെ.